ശശികലയുടെ രഹസ്യം പൊളിച്ച രൂപ; ബിജെപിയെയും ഞെട്ടിച്ചു, കൈയ്യിട്ട് വാരുന്ന ഉദ്യോഗസ്ഥര്‍ക്ക് മാതൃക
ശശികല ജയിലില്‍ നിന്ന് പുറത്തേക്ക് പോകുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ബെംഗളൂരു: അണ്ണാ ഡിഎംകെ നേതാവ് വികെ ശശികലയുടെ ജയിലിലെ കളികള്‍ പുറംലോകത്തെ അറിയിച്ച വനിതാ ഐപിഎസ് ഓഫീസര്‍ ഡി രൂപ വീണ്ടും വാര്‍ത്തകൡ നിറയുന്നു. ഇത്തവണ ബിജെപിയെയും നിരവധി ഉദ്യോഗസ്ഥരെയും ഒരുമിച്ച് ഞെട്ടിച്ചാണ് അവര്‍ ശ്രദ്ധേയയായത്. മികച്ച ഉദ്യോഗസ്ഥക്ക് ഒരു സര്‍ക്കാരിതര സംഘടന നല്കുന്ന അവാര്‍ഡ് നിരസിച്ചിരിക്കുകയാണ് രൂപ. സര്‍ക്കാര്‍ സേവനം ചെയ്യുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയോ പണവും പാരിതോഷികവും കൈപ്പറ്റുന്നത് ശരിയല്ല എന്നാണ് രൂപയുടെ നിലപാട്. ഇക്കാര്യം വ്യക്തമാക്കി അവര്‍ അവാര്‍ഡ് നല്കുന്ന ഫൗണ്ടേഷന് വിശദമായ കത്തെഴുതി...

ബിജെപി എംപിയുടെ സംഘടന
നമ്മ ബെംഗളൂരു ഫൗണ്ടേഷന് നല്കുന്ന അവാര്‍ഡ് വേണ്ടെന്ന് രൂപ പറഞ്ഞു. മലയാളിയും കര്‍ണാടകയില്‍ നിന്നുള്ള ബിജെപി രാജ്യസഭാ എംപിയുമായ രാജീവ് ചന്ദ്രശേഖരന്റെതാണ് ഈ ഫൗണ്ടേഷനെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രത്യേകിച്ചും, തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഘട്ടത്തില്‍ ഇത്തരം അവാര്‍ഡുകള്‍ കൈപ്പറ്റുന്നത് ഉചിതമല്ലെന്നാണ് തന്റെ അഭിപ്രായമെന്ന് രൂപ വ്യക്തമാക്കി. നിലവില്‍ കര്‍ണാകട പോലീസ് ഐജിയാണ് രൂപ. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കണം. ഏതെങ്കിലും പാര്‍ട്ടിയുമായോ സംഘടനകളുമായോ അടുപ്പം സൂക്ഷിക്കുന്ന ശരിയല്ല. പൊതുരംഗത്ത് പക്ഷം പിടിക്കാതെ ജോലി ചെയ്യുകയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടതെന്നും രൂപ കത്തില്‍ വ്യക്തമാക്കി.

ഏഴില്‍ ഒരാള്‍
നമ്മ ബെംഗളൂരു ഫൗണ്ടേഷന് ഏറ്റവും മികച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി തിരഞ്ഞെടുക്കപ്പെട്ട ഏഴ് പേരില്‍ ഒരാളാണ് രൂപ. മറ്റുള്ളവര്‍ അവാര്‍ഡ് സ്വീകരിക്കുമോ എന്ന് വ്യക്തമല്ല. രൂപ മാത്രമാണ് നിലപാട് തുറന്നുപറഞ്ഞത്. രൂപ അവാര്‍ഡ് നിരസിച്ച സാഹചര്യത്തില്‍ മറ്റ് ഉദ്യോഗസ്ഥരും ആശങ്കയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വന്‍ തുക പാരിതോഷികമായി ലഭിക്കുന്ന അവാര്‍ഡാണിത്. രാജീവ് ചന്ദ്രശേഖരന് എംപിയുടെ ഫൗണ്ടേഷനാണ് അവാര്‍ഡ് നല്‍കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കഴഞ്ഞ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ നിന്ന് വിജയിച്ച ബിജെപി നേതാവാണ് ഇദ്ദേഹം. കേരളത്തിലെ എന്‍ഡിഎ വൈസ് ചെയര്മാന് കൂടിയാണ് രാജീവ് ചന്ദ്രശേഖര്‍. ഇദ്ദേഹത്തിന്റെ ഫൗണ്ടേഷന് നല്കുന്ന ഒമ്പതാമത് അവാര്‍ഡാണിത്.

ശശികലയുടെ ആഢംബര ജീവിതം
അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ബെംഗളൂരു അഗ്രഹാര ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ നേതാവ് വികെ ശശികലയ്ക്ക് അമിതമായ പ്രാധാന്യം ജയിലില്‍ ലഭിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയ വ്യക്തിയാണ് രൂപ ഐപിഎസ്. ശശികല ഇടയ്ക്ക് ജയിലില്‍ നിന്ന പുറത്തു പോകാറുണ്ടെന്നും അവര്‍ക്ക് വേണ്ടി പ്രത്യേക ഭക്ഷണം ഒരുക്കുന്നുണ്ടെന്നും രൂപ കണ്ടെത്തിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി അവര്‍ മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മാത്രമല്ല, ശശികല ജയിലില്‍ നിന്ന് പുറത്തേക്ക് പോകുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ജയിലില്‍ കൂടുതല്‍ സൗകര്യം ലഭിക്കാന്‍ ശശികല രണ്ടു കോടി രൂപ ചെലവഴിച്ചുവെന്നും രൂപയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications