രജനീകാന്തിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം; തിരഞ്ഞെടുത്തത് മോഹന്‍ലാല്‍ ഉള്‍പ്പടേയുള്ള ജൂറി
ദില്ലി: തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന് രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുതിയായ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്‍പത്തിയൊന്നാമത് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരമാണ് രജനീകാന്തിന് സമ്മാനിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾക്ക് ഈ വർഷത്തെ ദാദാസാഹേബ് ഫാൽക്കെ അവാർഡ് നല്‍കുന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപ വകുപ്പ് മന്ത്രി പറഞ്ഞത്.
തമിഴ്‌നാടിനെ ഇളക്കിമറിച്ച് എഐഎഡിഎംകെ തിരഞ്ഞെടുപ്പ് പ്രചാരണം; ചിത്രങ്ങള്‍
മോഹന്‍ലാലും ശങ്കര്‍ മഹാദേവനും ഉള്‍പ്പെട്ടെ ജൂറിയാണ് രജനീകാന്തിനെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. വിശ്വജിത് ചാറ്റര്‍ജി, സുഭാഷ് ജയ്ന്‍, ആശാ ബോസ്ലെ തുടങ്ങിയവരും ജൂറിയില്‍ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ ചലച്ചിത്ര രംഗത്തിന് നല്‍കിയ അപൂര്‍വ നേട്ടങ്ങള്‍ പരിഗണിച്ചാണ് രജനീകാന്തിന് പുരസ്കാരം നല്‍കിയത്. ഇന്ത്യൻ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയുടെ 100-ആം ജന്മവാർഷികമായ 1969 മുതൽക്കാണ് ഈ പുരസ്കാരം നല്കിത്തുടങ്ങിയത്.

ഹോട്ട് ലുക്കില്‍ സഞ്ജീത ശൈഖ്: നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍
ദേവിക റാണിയായിരുന്നു 1969 ല്‍ ആദ്യ പുരസ്കാരം നേടിയത്. 2018 ല്‍ അമിതാഭ് ബച്ചനായിരുന്നു പുരസ്കാരം നേടിയത്. മലയാളത്തില്‍ നിന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്കാരം നേടിയിട്ടുണ്ട്. 2004 ലായിരുന്നു അദ്ദേഹത്തിന്‍റെ പുരസ്കാര നേട്ടം. തമിഴില്‍ നിന്നും കെ ബാലചന്ദ്രനും ശിവാജി ഗണേഷനും ശേഷം പുരസ്കാരം നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് രജനി. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോഴുള്ള ഈ പുരസ്കാര പ്രഖ്യാപനത്തിന് ഒരുപാട് രാഷ്ട്രീയ മാനങ്ങള്‍ ഉള്ളതായും വിലയിരുത്തുന്നു.