Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീർ വിഷയം; ഇന്ത്യയെ വിമർശിച്ച് ഇസ്ലാമിക് രാഷ്ട്രങ്ങളുടെ പ്രമേയം, തിരിച്ചടിച്ച് ഇന്ത്യ

Recommended Video

cmsvideo
    ഇന്ത്യയെ വിമർശിച്ച് ഇസ്ലാമിക് രാഷ്ട്രങ്ങളുടെ പ്രമേയം

    ദില്ലി: കശ്മീർ വിഷയത്തിൽ ഇന്ത്യയെ വിമർശിച്ച് ഇസ്ലാമിക് രാജ്യങ്ങളുടെ സമ്മേളനം. കശ്മീർ വിഷയത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്തി ഒഐസിയിലെ 57 രാജ്യങ്ങളും ചേർന്ന് പ്രമേയം പാസാക്കി. കശ്മീരിൽ ഇന്ത്യയുടെ കാടത്തം, ഇന്ത്യൻ ഭീകരവാദം, നിയമവിരുദ്ധമായ തടഞ്ഞുവയ്ക്കൽ, ജമ്മുകശ്മീരിൽ നിന്ന് കാണാതാകുന്നവരെ കുറിച്ച് പിന്നീട് വിവരമില്ല തുടങ്ങിയ പരാമർശങ്ങൾ പ്രമേയത്തിലുണ്ട്.

    കശ്മീരിൽ ഇന്ത്യ നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നാണ് പ്രമേയം ആരോപിക്കുന്നത്. പാക് പിടിയിലായ വിംഗ് കമാൻഡർ അഭിനന്ദനെ വിട്ടയച്ചതിന് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പ്രമേയം പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. ഒഐസി സമ്മേളനത്തിൽ വിശിഷ്ടാതിഥിയായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പങ്കെടുത്തതിന്റെ പിറ്റേ ദിവസമാണ് ഇന്ത്യയെ വിമർശിച്ച് പ്രമേയം. സുഷമാ സ്വരാജ് പങ്കെടുക്കുന്നതിൽ പ്രതിഷേധിച്ച് പാകിസ്താൻ ഒഐസി സമ്മേളനത്തിൽ നിന്നും വിട്ടുനിന്നിരുന്നു.

    oic

    ഭീകരതയ്ക്കെതിരെയാണ് ഇന്ത്യയുടെ പോരാട്ടമെന്നും ഏതെങ്കിലും മതത്തിനെതിരല്ലന്നും ഒഐസി സമ്മേളനത്തിൽ സുഷമാ സ്വരാജ് വ്യക്തമാക്കിയിരുന്നു. ഭീകരതയെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരെ എതിർക്കണമെന്നും സുഷമ ആവശ്യപ്പെട്ടിരുന്നു. 17 മിനിറ്റ് നീണ്ട പ്രസംഗത്തിൽ പാകിസ്താന്റെ പേരി പരാമർശിക്കാതെയാണ് സുഷമാ സ്വരാജ് കുറ്റപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ഇന്ത്യയെ രൂക്ഷമായി വിമർശിക്കുന്ന പ്രമേയം പാസാക്കിയത്.

    പ്രമേയത്തിനെതിരെ ശക്തമായ ഭാഷയിൽ ഇന്ത്യ മറുപടി നൽകിയിട്ടുണ്ട്. സുഷമാ സ്വരാജിനെ അതിഥിയായി ക്ഷണിച്ചതിൽ സന്തോഷം അറിയിക്കുന്നുവെന്ന് വ്യക്തമാക്കിയ വിദേശകാര്യ മന്ത്രാലയം കശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്നും കശ്മീരിലെ പ്രശ്നങ്ങൾ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും ഓർമപ്പെടുത്തി. എന്നാൽ കശ്മീർ വിഷയത്തിൽ പാകിസ്താന് പിന്തുണ നൽകുന്ന പ്രമേയം പാസാക്കിയാണ് ഒഐസി സമ്മേളനം അവസാനിച്ചതെന്നാണ് പാക് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+