Get Updates
Get notified of breaking news, exclusive insights, and must-see stories!

മനീഷ് സിസോദിയ തോറ്റു; വന്‍ വീഴ്ചയില്‍ എഎപി, നേതാക്കളെ നോട്ടമിട്ട ബിജെപി തന്ത്രം

ഡല്‍ഹി: ബിജെപിയുടെ വന്‍ മുന്നേറ്റത്തില്‍ അടിപതറി എഎപി. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ജങ്പുരയില്‍ ജനവിധി തേടിയ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തോറ്റു. 600 വോട്ടുകള്‍ക്കാണ് തോല്‍വി എന്ന് സിസോദിയ പ്രതികരിച്ചു. അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെ എഎപിയുടെ പ്രമുഖ നേതാക്കളെല്ലാം തോറ്റു.

തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജങ്പുരയില്‍ വലിയ പ്രതീക്ഷയിലാണ് ഇത്തവണ സിസോദിയ മല്‍സരത്തിന് ഇറങ്ങിയത്. എന്നാല്‍ ബിജെപിയുടെ തര്‍വീന്ദര്‍ സിങ് മര്‍വയാണ് ഇവിടെ ജയിച്ചത്. വോട്ടെണ്ണല്‍ തുടങ്ങിയത് മുതല്‍ ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടം. 600 വോട്ടുകള്‍ക്ക് തോറ്റുവെന്ന് സിസോദിയ തന്നെ അറിയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിടിച്ച വോട്ട് സിസോദിയക്ക് തിരിച്ചടി ലഭിക്കാന്‍ കാരണമായി എന്നും വിലയിരുത്തലുണ്ട്.

manish-sisodia-fail-in-delhi-election

ഫര്‍ഹാദ് സുരിയാണ് കോണ്‍ഗ്രസിന് വേണ്ടി ജങ്പുരയില്‍ കളത്തില്‍ ഇറങ്ങിയത്. 6000ത്തില്‍ അധികം വോട്ട് അദ്ദേഹം നേടി. കോണ്‍ഗ്രസും എഎപിയും ഒന്നിച്ച് മല്‍സരിച്ചാല്‍ ഇവിടെ നേട്ടം കൊയ്യുമായിരുന്നു. എന്നാല്‍ ഇരുപാര്‍ട്ടികളും സഖ്യം ചേരാന്‍ തിരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ തന്നെ തയ്യാറായിരുന്നില്ല. എഎപിയുടെ വിജയം തങ്ങളുടെ ഉത്തരവാദിത്തമല്ല എന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.

സിസോദിയ 2020ല്‍ മല്‍സരിച്ച പത്പര്‍ഗഞ്ചിലും എഎപി തോറ്റു. ഇത്തവണ എഎപിക്ക് വേണ്ടി മുതിര്‍ന്ന നേതാവ് അവധ് ഓജ ആയിരുന്നു ജനവിധി തേടിയത്. 2020ല്‍ 3000 വോട്ടിന് സിസോദിയ ജയിച്ച മണ്ഡലത്തില്‍ ഇത്തവണ 21000ത്തില്‍ അധികം വോട്ടുകള്‍ക്കാണ് അവധ് ഓജ തോറ്റത്. ബിജെപിയുടെ രവീന്ദര്‍ സിങ് നേഗി ആണ് ജയിച്ചത്. ജനങ്ങളുമായി കൂടുതല്‍ ഇടപഴകുകയും അടുത്ത തിരഞ്ഞെടുപ്പില്‍ ഇവിടെ തന്നെ മല്‍സരിക്കുകയും ചെയ്യുമെന്ന് ഓജ മാധ്യമങ്ങളോട് പറഞ്ഞു.

ഡല്‍ഹിയുടെ മുന്‍ വിദ്യാഭ്യാസ മന്ത്രി കൂടിയായിരുന്നു മനീഷ് സിസോദിയ. വോട്ടെണ്ണലിന്റെ ഒരുഘട്ടത്തില്‍ അദ്ദേഹം 4000ത്തോളം വോട്ടുകള്‍ക്ക് മുന്നിട്ട് നിന്നിരുന്നു. ജനങ്ങളുടെ മികച്ച പിന്തുണ തനിക്ക് ലഭിച്ചെന്നും ഇനി ബിജെപിയുടെ സ്ഥാനാര്‍ഥി മണ്ഡലത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിസോദിയ പ്രതികരിച്ചു. 27 വര്‍ഷത്തിന് ശേഷമാണ് ബിജെപിക്ക് ഡല്‍ഹിയുടെ ഭരണം തിരിച്ചുകിട്ടിയിരിക്കുന്നത്.

നേരത്തെ കേന്ദ്ര ഭരണ പ്രദേശമായിരുന്നു ഡല്‍ഹി. അക്കാലത്ത് എല്ലാ കാര്യങ്ങളും തീരുമാനിക്കുകയും നടപ്പാക്കുകയും ചെയ്തിരുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമായിരുന്നു. 1993ലാണ് ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. ബിജെപി ജയിക്കുകയും അധികാരത്തിലെത്തുകയും ചെയ്തു. പിന്നീട് 1998ല്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചു. 15 കൊല്ലം കോണ്‍ഗ്രസ് ഭരിച്ച ശേഷമാണ് 2015ല്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ എഎപി ഭരണം പിടിച്ചത്. മൂന്നാമൂഴത്തില്‍ എഎപി വീണിരിക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+