ദില്ലി- മോസ്കോ വിമാനം അടിന്തരമായി തിരിച്ചുവിളിച്ചു: തെറ്റ് പറ്റിയത് അധികൃതർക്ക്
ദില്ലി: പൈലറ്റിന് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ദില്ലി- മോസ്കോ എയർ ഇന്ത്യ വിമാനം ദില്ലിയിൽ തിരിച്ചിറക്കി. വിമാനത്തിലുണ്ടായിന്ന പൈലറ്റുമാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതായി കണ്ടെത്തിയതോടെയാണ് സംഭവം. യാത്രയ്ക്ക് മുമ്പ് പരിശോധനാ ഫലം പരിശോധിച്ചതെങ്കിലും നെഗറ്റീവായി കാണുകയായിരുന്നു. ഇതോടെയാണ് യാത്രയ്ക്ക് അനുമതി നൽകിയത്. പൈലറ്റിന്റെ ഫലം പോസിറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞതോടെ വിമാനം തിരിച്ചുവിളിക്കുകയായിരുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ശനിയാഴ്ച രാവിലെയാണ് വിമാനം ദില്ലിയിൽ നിന്ന് പുറപ്പെട്ടത്. ഉസ്ബെക്കിസ്ഥാനിലെത്തിയ വിമാനം ശനിയാഴ്ച ഉച്ചയോടെ തന്നെ ദില്ലിയിൽ തിരിച്ചെത്തുകയും ചെയ്തു.
ഒടുവില്‍ അവരെത്തി, 54 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ യുക്രൈനില്‍ നിന്ന് നാടണഞ്ഞു, ക്വാറന്റൈനിലേക്ക്!!
ഇന്ത്യയിൽ നിന്ന് റഷ്യയിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി പുറപ്പെട്ട വിമാനം ആയിരുന്നതിനാൽ തന്നെ വിമാനത്തിൽ ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. എയർ ഇന്ത്യയുടെ എയർബസ് എ-320 നിയോ എന്ന വിമാനത്തിലെ തിരിച്ചെത്തിയ എല്ലാ ജീവനക്കാരെയും മാനദണ്ഡം അനുസരിച്ച് ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിമാനത്തിൽ അണുനശീകരണം നടത്തിയെങ്കിലും മറ്റൊരു വിമാനമാണ് ശനിയാഴ്ച വൈകിട്ടോടെ ദില്ലിയിൽ നിന്ന് മോസ്കോയിലേക്ക് പുറപ്പെട്ടത്. കൊറോണ വ്യാപനത്തോടെ റഷ്യയിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന് വേണ്ടിയാണ് വിമാനം പുറപ്പെട്ടത്.
വീണ്ടും എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരുടെ പട്ടിക പരിശോധിച്ചതോടെയാണ് ഇന്ത്യയിൽ പുറപ്പെട്ട പൈലറ്റുകളിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതായി കണ്ടെത്തിയത്. ഇതോടെയാണ് അബദ്ധത്തിൽ പൈലറ്റിന് യാത്ര ചെയ്യാൻ അനുമതി നൽകിയതായി തിരിച്ചറിഞ്ഞ് വിമാനം തിരികെ വിളിക്കുന്നത്. ഉസ്ബക്കിസ്ഥാനിലെത്തിയ വിമാനമാണ് ഇതോടെ ദില്ലിയിലേക്ക് തിരിച്ചത്. കേന്ദ്രസർക്കാരിന്റെ വന്ദേഭാരത് ദൌത്യത്തിന് കീഴിൽ നൂറ് കണക്കിന് എയർ ഇന്ത്യാ വിമാനങ്ങളാണ് ദിനം പ്രതി സർവീസ് നടത്തുന്നത്. ഓരോ വിമാനവും സർവീസ് നടത്തുന്നതിന് മുമ്പായി ജീവനക്കാരെ പരിശോധിച്ചിരിക്കണമെന്നാണ് സർക്കാർ മാർഗ്ഗനിർദേശം.