'തമിഴ്‌നാടിനെ കേന്ദ്രം 2150 കോടി രൂപ നൽകാതെ വഞ്ചിച്ചു'; മോദി സർക്കാരിനെതിരെ ബജറ്റിലും ഡിഎംകെ വിമർശനം
ചെന്നൈ: ഭാഷാ വിവാദത്തിന് പോര് മുറുകുന്നതിനിടെ ബജറ്റ് പ്രസംഗത്തിലും കേന്ദ്ര വിമർശനത്തിന് സാക്ഷ്യം വഹിച്ച് തമിഴ്‌നാട് നിയമസഭ. ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ ഫോർമുലയെയും ഹിന്ദി അടിച്ചേൽപ്പിക്കലിനെയും ചൊല്ലിയുള്ള ഡിഎംകെ-ബിജെപി ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് കേന്ദ്രത്തിനെതിരായ രൂക്ഷ പരാമർശങ്ങൾ തമിഴ്‌നാട് ധനമന്ത്രി തങ്കം തെന്നരസു നിയമസഭയിൽ ഉന്നയിച്ചത്.
സംസ്ഥാന മദ്യവിൽപ്പന യൂണിറ്റിൽ 40,000 കോടി രൂപയുടെ അഴിമതി നടന്നതായി ആരോപണം ഉന്നയിക്കാൻ കഴിയില്ലെന്ന് അറിയിച്ചതിനെ തുടർന്ന് എഐഎഡിഎംകെ സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. മറുഭാഗത്ത് ബിജെപി ബജറ്റ് സമ്മേളനം ബഹിഷ്‌കരിച്ചു. അതിനിടയിലാണ് കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കി കൊണ്ടുള്ള പരാമർശങ്ങൾ ബജറ്റ് സമ്മേളനത്തിൽ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടത്.

സമഗ്ര ശിക്ഷാ പദ്ധതിക്കായി തമിഴ്‌നാടിന് 2150 കോടി രൂപയുടെ ഫണ്ട് നൽകാതെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ വഞ്ചിച്ചുവെന്ന് മന്ത്രി തങ്കം തെന്നരസു ആരോപിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള (എൻഇപി) സംസ്ഥാനത്തിന്റെ എതിർപ്പ് പിൻവലിക്കുന്നതുവരെ കേന്ദ്രസർക്കാർ ഫണ്ട് അനുവദിക്കാൻ വിസമ്മതിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
സമഗ്ര ശിക്ഷാ പദ്ധതി പ്രകാരം കേന്ദ്രസർക്കാർ ഫണ്ട് തടഞ്ഞുവച്ചിട്ടും ഞങ്ങൾ ദ്വിഭാഷാ നയം ഉപേക്ഷിക്കില്ലെന്നാണ് ധനമന്ത്രി സഭയിൽ പറഞ്ഞത്. കേന്ദ്ര ഫണ്ട് തടഞ്ഞിട്ടും സംസ്ഥാന സർക്കാർ സ്വന്തം വിഭവങ്ങളിൽ നിന്ന് ഫണ്ട് അനുവദിക്കുകയും അധ്യാപകരുടെ ശമ്പളം അനുവദിക്കുന്നത് ഉറപ്പാക്കുകയും ചെയ്‌തുവെന്നും ധനമന്ത്രി വ്യക്തമാക്കി.
ആഗോളതലത്തിൽ തമിഴ് ജനതയുടെ നേട്ടങ്ങളിൽ സംസ്ഥാനത്തിന്റെ ദ്വിഭാഷാ നയം നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. തമിഴ്‌നാടിന്റെ പുരോഗതിക്ക് ഈ നയം ഗണ്യമായ സംഭാവന നൽകിയിട്ടുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. കേന്ദ്രവുമായി വിഷയത്തിൽ കടുത്ത ഭിന്നത നിലനിൽക്കെയാണ് ധനമന്ത്രിയുടെ പ്രസ്‌താവന.
ഹിന്ദി അടിച്ചേൽപ്പിക്കൽ വിഷയത്തിലും കേന്ദ്രത്തിന്റെ പുതിയ വിദ്യഭ്യാസ നയത്തിന്റെയും കാര്യത്തിലും തമിഴ്‌നാട് വിട്ടുവീഴ്‌ചയ്ക്ക് ഇല്ലെന്നതിന്റെ സൂചനയാണ് സഭയിലെ പരാമർശങ്ങൾ. പ്രത്യേകിച്ച് അടുത്ത വർഷം സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡിഎംകെ നേതൃത്വം നൽകുന്ന സർക്കാർ ഒരുതരത്തിലും വിട്ടുവീഴ്‌ചയ്ക്ക് തയ്യാറാവില്ല എന്നുറപ്പാണ്.
അതിനിടെ ലോകത്തിലെ ഏറ്റവും പഴക്കമേറിയ ക്ലാസിക്കൽ ഭാഷകളിലൊന്നായ തമിഴിന്റെ പൗരാണികതയെയും തുടർച്ചയെയും കുറിച്ച് യുവതലമുറയെ ബോധവൽക്കരിക്കുന്നതിനായി മധുരൈ വേൾഡ് തമിഴ് സംഘം കാമ്പസിൽ അഗരം എന്ന പേരിൽ ഭാഷകളുടെ മ്യൂസിയം സ്ഥാപിക്കാനുള്ള പദ്ധതി ഉൾപ്പെടെ ഇന്നത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതും കേന്ദ്രത്തിനുള്ള സന്ദേശമായാണ് വിലയിരുത്തുന്നത്.
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?










Click it and Unblock the Notifications