Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരിന്റെ മോശം അവസ്ഥക്ക് കാരണം ബിജെപി സര്‍ക്കാര്‍, അനുഭവിക്കുന്നത് സൈനികര്‍: രാഹുല്‍

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ദോഡയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജമ്മു കശ്മീരിന്റെ മോശം അവസ്ഥക്ക് കാരണം ബി ജെ പി സര്‍ക്കാരാണ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അവിടെയുള്ള സൈനികര്‍ ബി ജെ പിയുടെ തെറ്റായ നയങ്ങളുടെ ആഘാതം വഹിക്കുന്നു എന്നും രാഹുല്‍ പറഞ്ഞു.

ആവര്‍ത്തിച്ചുള്ള സുരക്ഷാ വീഴ്ചകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നും തീവ്രാവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം എന്നാണ് ദേശസ്നേഹികളായ ഓരോ ഇന്ത്യക്കാരന്റെയും ആവശ്യം എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങളുടെ എണ്ണം വര്‍ധിക്കുന്നത് അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന് അദ്ദേഹം പറഞ്ഞു.

Rahul Gandhi

എന്നിരുന്നാലും ഈ സമയത്ത് രാഷ്ട്രീയ ഐക്യത്തിന്റെ ആവശ്യകതയും വര്‍ദ്ധിച്ചുവരുന്ന തീവ്രവാദ ഭീഷണിയോട് പ്രതികരിക്കുമ്പോള്‍ പ്രതിപക്ഷം സര്‍ക്കാരിനെ പിന്തുണയ്‌ക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ട നാല് സൈനികര്‍ക്കും രാഹുല്‍ ഗാന്ധി ആദരാഞ്ജലി അര്‍പ്പിച്ചു. സൈനികരുടെ കുടുംബങ്ങളോട് തന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു എന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

ഈ വേളയില്‍ രാജ്യം മുഴുവന്‍ ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രധാനമന്ത്രിയുടെ അവകാശവാദങ്ങളെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ജയറാം രമേശ് രംഗത്തെത്തി. കശ്മീരിലെ സുരക്ഷയെ കുറിച്ച് സ്വയം പ്രഖ്യാപിത അജൈവ പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ 78 ദിവസത്തിനിടെ ജമ്മുവില്‍ മാത്രം 11 ഭീകരാക്രമണങ്ങള്‍ നടന്നതായും അദ്ദേഹം അവകാശപ്പെട്ടു. 'ഇത് തികച്ചും പുതിയ വികസനമാണ്. ഈ സാഹചര്യത്തില്‍, നമ്മള്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഉയര്‍ന്ന് ശക്തമായ കൂട്ടായ പ്രതികരണം നല്‍കണം. എന്നാല്‍ അതേസമയം ഒരു ചോദ്യവും ചോദിക്കണം, സ്വയം പ്രഖ്യാപിത അജൈവ പ്രധാനമന്ത്രി നടത്തിയ അവകാശവാദങ്ങള്‍ക്കെല്ലാം എന്ത് സംഭവിച്ചു?,' ജയ്‌റാം രമേശ് ചോദിച്ചു.

ജമ്മു കശ്മീരില്‍ എല്ലാം പതിവുപോലെ എന്ന മട്ടിലാണ് മോദി സര്‍ക്കാര്‍ പെരുമാറുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രതികരിച്ചു. കഴിഞ്ഞ 36 ദിവസമായി ജമ്മു കശ്മീരിനെ പിടികൂടിയ ഭീകരാക്രമണങ്ങളുടെ കുത്തൊഴുക്ക് സുരക്ഷാ തന്ത്രത്തില്‍ സൂക്ഷ്മമായ പുനഃക്രമീകരണം ആവശ്യമാണെന്നാണ് വ്യക്തമാക്കുന്നത് എന്നും ഖാര്‍ഗെ പറഞ്ഞു.

ഇന്ന് പുലര്‍ച്ചെയാണ് ദോഡ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാല് സൈനികര്‍ കൊല്ലപ്പെട്ടത്. ഭീകരരെ കണ്ടെത്തുന്നതിനായി രൂപീകരിച്ച സൈന്യത്തിന്റെയും ജമ്മു കശ്മീര്‍ പോലീസിന്റെയും സംയുക്ത ഓപ്പറേഷനിടെയായിരുന്നു ആക്രമണം. കഴിഞ്ഞയാഴ്ച കത്വയില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതിന് ശേഷം ജമ്മു മേഖലയില്‍ നടക്കുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണിത്.

കഴിഞ്ഞ 32 മാസത്തിനിടെ 48 സൈനികരാണ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീരിലെ തീവ്രവാദത്തിനെതിരായ പോരാട്ടം അതിന്റെ അവസാന ഘട്ടത്തിലാണെന്നും ശേഷിക്കുന്ന ശൃംഖലയെ തകര്‍ക്കാന്‍ ബഹുമുഖ തന്ത്രം സ്വീകരിച്ചിട്ടുണ്ടെന്നും ഈ മാസം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+