ദളിതനെതിരായ അധിക്ഷേപം; വി കെ സിങ് മാപ്പു പറഞ്ഞു
ദില്ലി: ഹരിയാണയിലെ ഫരീദാബാദില്‍ ജാതിവെറിയുടെ പേരില്‍ ദളിത് കുട്ടികളെ തീയിട്ടു കൊന്ന സംഭവത്തില്‍, കുട്ടികളെ അവഹേളിച്ച കേന്ദ്രമന്ത്രി വി.കെ.സിങ് ഖേദം പ്രകടിപ്പിച്ചു. തന്റെ വാക്കുകള്‍ ആരെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്നായിരുന്നു വി കെ സിങ്ങിന്റെ പ്രതികരണം. പ്രതിപക്ഷ കക്ഷികളുടെ വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു വി കെ സിങ് ക്ഷമാപണം നടത്തിയത്.
തന്റെ വാക്കുകള്‍ ചിലര്‍ വളച്ചൊടിക്കുകയും കൂട്ടിച്ചേര്‍ക്കുകയുമായിരുന്നു. തന്റെ പേരില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടായെങ്കില്‍ ക്ഷമ ചോദിക്കുകയാണെന്ന് വി കെ സിങ് പറഞ്ഞു. നേരത്തെ വി കെ സിങ് സംഭവത്തില്‍ വിശദീകരണം നല്‍കിയിരുന്നെങ്കിലും ക്ഷമ ചോദിക്കാന്‍ തയ്യാറായിരുന്നില്ല. ബിജെപി അദ്ദേഹത്തെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

എന്നാല്‍, പ്രതിഷേധം സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്ന ആശങ്കയെ തുടര്‍ന്ന് ഉന്നത നേതാക്കളുടെ സമ്മര്‍ദ്ദം വി കെ സിങ്ങിനുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. കുട്ടികളുടെ മരണത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്താനാകില്ലെന്നും ആരെങ്കിലും പട്ടിയെ കല്ലെടുത്തെറിഞ്ഞാല്‍ കേന്ദ്ര സര്‍ക്കാര്‍ എന്തു ചെയ്യാനാണെന്നുമായിരുന്നു വി കെ സിങ്ങിന്റെ വിവാദ പ്രസ്താവന.
കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ഇതിനെതിരെ രംഗത്തെത്തുകയായിരുന്നു. വി കെ സിങ് മാപ്പു പറയണമെന്നും രാജിവെക്കണമെന്നും ആവശ്യമുയര്‍ന്നു. ജാതിവെറിയുടെ പേരില്‍ രണ്ടര വയസ്സ് പ്രായമുള്ള വൈഭവിനെയും പതിനൊന്ന് മാസം പ്രായമായ ദിവ്യയെയുമായിരുന്നു ഒരുകൂട്ടം അക്രമികള്‍ തീകൊളുത്തി കൊലപ്പെടുത്തിയത്. കേസ് ഇപ്പോള്‍ സിബിഐ അന്വേഷിക്കുകയാണ്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications