ബംഗാളില്‍ റോഡ്ഷോയും ബൈക്ക് റാലിയും നിരോധിച്ചു, പൊതുയോഗങ്ങളില്‍ 500 പേര്, ഇടപെടലുമായി ഇസി
കൊല്‍ക്കത്ത: ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിയന്ത്രണങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്. റോഡ് ഷോയും ബൈക്ക് റാലിയും നടത്തുന്നതിന് നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്. നേരത്തെ കല്‍ക്കത്ത ഹൈക്കോടതിയില്‍ നിന്ന് കടുത്ത വിമര്‍ശനങ്ങള്‍ കമ്മീഷനെതിരെയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. പൊതുയോഗങ്ങളില്‍ അഞ്ഞൂറ് പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല. ബംഗാളില്‍ ഇനി രണ്ട് ഘട്ട പോളിംഗ് കൂടിയാണ് ബാക്കിയുള്ളത്. രണ്ടാം തരംഗത്തില്‍ രാജ്യം പതറുമ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതില്‍ വിമര്‍ശനം ശക്തമാകുന്നുണ്ട്.

സാമൂഹിക അകലവും കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് മാത്രമേ പൊതുയോഗങ്ങള്‍ നടത്താന്‍ പാടുള്ളൂ എന്നാണ് നിര്‍ദേശം. അതേസമയം പല രാഷ്ട്രീയ പാര്‍ട്ടികളും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പൊതുയോഗങ്ങള്‍ നടത്തുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞു. നേരത്തെ ഏപ്രില്‍ 16 മുതല്‍ രാത്രി ഏഴ് മണിക്കും രാവിലെ പത്തിനുമിടയില്‍ റാലികളും പൊതുയോഗങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് നിരോധിച്ചിരുന്നു. അതേസമയം കല്‍ക്കത്ത ഹൈക്കോടതി രൂക്ഷമായിട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ചത്.
എട്ട് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനുള്ള ഇസിയുടെ നീക്കം ഒട്ടും ശരിയായില്ലെന്ന് കോടതി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണം സൂപ്പര്‍ സ്പ്രെഡറാവുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇത്തരമൊരു പ്രശ്നമുണ്ടായിട്ടും എട്ട് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനുള്ള കമ്മീഷന്റെ നീക്കം യുക്തിക്ക് നിരക്കുന്നതല്ലെന്ന് കോടതി പറഞ്ഞു. അധികാരങ്ങളുണ്ടായിട്ടും ഒന്നും ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ശ്രമിക്കുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. വെറുതെ സര്‍ക്കുലര്‍ ഇറക്കുക മാത്രമാണ് കമ്മീഷന് ചെയ്യുന്നത്. അത് നടപ്പാക്കാന്‍ ഇസി ഒന്നും ചെയ്യുന്നില്ലെന്നും കോടതി പറഞ്ഞു.
കൊവിഡ് രണ്ടാം തരംഗം: ലോക്ക്ഡൗണിലായി കര്‍ണാടക, ചിത്രങ്ങള്‍ കാണാം
നേരത്തെ ടിഎന്‍ ശേഷന് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നടപ്പാക്കിയ കാര്യങ്ങള്‍ വളരെ മികച്ചതായിരുന്നു. അതിന്റെ പത്തിലൊരംശം പോലും ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് ചെയ്യുന്നില്ല. അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാന്‍ തയ്യാറായില്ലെങ്കില്‍ കോടതിക്ക് ഇക്കാര്യത്തില്‍ ഇടപെടേണ്ടി വരുമെന്ന മുന്നറിയിപ്പും ഹൈക്കോടതി നല്കി. നാളെ വാദം നടക്കുമ്പോള്‍ ഈ വിഷയത്തില്‍ സത്യവാങ്മൂലം നല്കാന് ഇസിയോട് കോടതി ആവശ്യപ്പെട്ടു. നേരത്തെ ബാക്കിയുള്ള ഘട്ടങ്ങള്‍ എല്ലാം കൂടി ഒന്നായി നടത്തണമെന്ന് കോടതിയില്‍ ഹര്‍ജിയുണ്ടായിരുന്നു. ഇത് പക്ഷേ കോടതി തള്ളി.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications