കർഷക സമരം: കൊല്ലപ്പെട്ട കർഷകന്റെ കുടുംബത്തിന് 1 കോടി രൂപ ധനസഹായം, സഹോദരിക്ക് ജോലിയും
അമൃത്സർ: കർഷക സമരത്തിനിടെ കൊല്ലപ്പെട്ട ശുഭ്‌കരൻ സിംഗിൻ്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായവും ഇളയ സഹോദരിക്ക് സർക്കാർ ജോലിയും പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. ഖനൗരി അതിർത്തിയില്‍ സമരം ചെയ്യുന്നതിനിടെ ഹരിയാന പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ നടപടിയിലായിരുന്നു ശുഭ്‌കരൻ സിംഗ് കൊല്ലപ്പെട്ടത്. കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു.
"ഖനൗരി അതിർത്തിയിലെ കർഷക സമരത്തിനിടെ വീരമൃത്യു വരിച്ച ശുഭ്‌കരൻ സിങ്ങിൻ്റെ കുടുംബത്തിന് പഞ്ചാബ് സർക്കാർ ഒരു കോടി രൂപ ധനസഹായവും ഇളയ സഹോദരിക്ക് സർക്കാർ ജോലിയും നൽകും. കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കും. "എക്‌സിൽ ഭഗവന്ത് മാൻ കുറിച്ചു. പഞ്ചാബ്-ഹരിയാന അതിർത്തിയിലെ ഖനൗരിയില്‍ ബുധനാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ ബതിന്ഡ സ്വദേശിയായ ശുഭ്‌കരൻ സിങ് (21) കൊല്ലപ്പെടുകയും 12 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രതിഷേധിച്ച കർഷകർ ബാരിക്കേഡുകൾക്ക് അടുത്തേക്ക് പോകാന്‍ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്.

ഫെബ്രുവരി 13 ന് സമരം ആരംഭിച്ച അന്ന് മുതല്‍ തന്നെ ശുഭ്‌കരൻ സിങ് ഖനൗരി അതിർത്തിയിലെ സമരമുഖത്തുണ്ട്. യുവാവ് കൊല്ലപ്പെട്ടതിന് പിന്നാലെ പഞ്ചാബിലും ഹരിയാനയിലും ബി ജെ പി നേതാക്കളുടെ വീടുകളിലേക്ക് കർഷകർ മാർച്ച് നടത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.
അതേസമയം, കർഷകർ ഉന്നയിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രം സത്വര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി പി എം നേതാവും രാജ്യസഭ എംപിയുമായ വി ശിവദാസന്‍ പ്രധാനമന്ത്രിക്ക് കത്ത് നൽകി. രാജ്യത്തെ കർഷകർ തങ്ങളുടെ ഉപജീവനത്തിനും നിലനില്പിനും വേണ്ടിയുള്ള പോരാട്ടത്തിലാണ്, അവരുടെ ആവശ്യങ്ങൾ കേൾക്കാൻ രാജ്യത്തിന്റെ തലസ്ഥാനത്തേക്ക് മാർച്ച് നടത്തുകയാണ്. വിളവുകൾക്ക് ആദായകരമായ വില ഉറപ്പാക്കാൻ കേന്ദ്രസർക്കാർ തയ്യാറല്ല. ഇത് നമ്മുടെ അന്നദാതാക്കളെ കടക്കെണിയിലേക്ക് തള്ളിവിടുന്നു. ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ റിപ്പോർട്ടുകൾ പ്രകാരം 2014 മുതൽ 2022 വരെ, ഒരു ലക്ഷത്തിലധികം കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
മിനിമം താങ്ങുവില ഉറപ്പാക്കുന്നതിനും കോർപ്പറേറ്റ് വൽക്കരണത്തിനെതിരെയും ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുകയാണ് കർഷകർ. രാജ്യത്തെ ജനങ്ങൾക്ക് ഭക്ഷണം ലഭിക്കണമെങ്കിൽ , കർഷകർക്ക് അവരുടെ അധ്വാനത്തിന് പ്രതിഫലം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വിളകളുടെ ഉൽപാദനച്ചെലവിനേക്കാൾ 50 ശതമാനമെങ്കിലും കൂടുതലായി മിനിമം താങ്ങുവില നിശ്ചയിക്കണം. സമരത്തെത്തുടർന്ന് പിൻവലിച്ച രാജ്യത്തെ മൂന്ന് കാർഷിക കരിനിയമങ്ങൾക്കെതിരെയുള്ള ധീരസമരത്തിൽ നൂറുകണക്കിന് കർഷകരാണ് രക്തസാക്ഷികളായത്. രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
എന്നാൽ കർഷകരുടെ ഈ ആവശ്യങ്ങൾ പരിഹരിക്കുന്നതിനുപകരം, ഹരിയാന പോലീസും കേന്ദ്രസേനയും ചേർന്ന് ശംഭു, ഖനൗരി അതിർത്തികളിൽ (പഞ്ചാബ്-ഹരിയാന അതിർത്തികൾ) കർഷകർക്ക് നേരെ അഭൂതപൂർവവും പ്രകോപനരഹിതവുമായ ബലപ്രയോഗവും അടിച്ചമർത്തലും അഴിച്ചുവിടുകയാണ്. ഇത് നിർഭാഗ്യകരവും അപലപനീയവുമാണ്.
പ്രതിഷേധത്തിനിടെ പഞ്ചാബിലെ ഖനൗരി അതിർത്തിയിൽ കഴിഞ്ഞ ദിവസം പോലീസിന്റെ ആക്രമണത്തിൽ മരിച്ച യുവ കർഷകൻ ശുഭ്‌കരൻ സിംഗിന്റെ ദാരുണ മരണം ഞെട്ടിപ്പിക്കുന്നതാണ്. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം രാജ്യത്തിന്റെ മനഃസാക്ഷിയെ പിടിച്ചുകുലുക്കിയിട്ടും കേന്ദ്രസർക്കാർ അനങ്ങിയിട്ടില്ല. കർഷകർ ഉന്നയിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രം സത്വര നടപടി സ്വീകരിക്കണമെന്നും വി ശിവദാസന്‍ ആവശ്യപ്പെട്ടു.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും












Click it and Unblock the Notifications