ഒരു ലക്ഷം ശമ്പളത്തില്‍നിന്ന് 540 രൂപയിലേക്ക്; ജയിലില്‍ അടുക്കള ജോലി; മുന്‍ എംപി പ്രജ്വലിന്റെ ഇപ്പോഴുള്ള ജീവിതം
മുന്‍ പ്രധാനമന്ത്രിയുടെ ചെറുമകന്, മുന്‍ ജെഡിഎസ് എംപി, ഏറ്റവും ഒടുവില്‍ ബെംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലെ 15528-ാം നമ്പര്‍ തടവുകാരന്. ബലാല്‍സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രജ്വല്‍ രേവണ്ണയുടെ ബയോഡേറ്റ ഒറ്റവാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം.
അധികാരവും സമ്പത്തും എല്ലാം തന്റെ ലൈംഗിക താല്പര്യങ്ങള്ക്കുവേണ്ടി ദുരുപയോഗം ചെയ്ത പ്രജ്വല്‍ എന്ന യുവ രാഷ്ട്രീയ നേതാവിന് ജയിലില്‍ ലഭിക്കുക വിഐപി പരിഗണന ആയിരിക്കില്ല. മറിച്ച് സാധാരണ തടവുകാര്‍ ചെയ്യേണ്ട എല്ലാ ജോലികളും പ്രജ്വലിനെ കാത്തിരിക്കുന്നുണ്ട്.

അടുക്കളയില്‍ സഹായിക്കുക, തയ്യല്‍ ജോലി, പൂന്തോട്ട പരിപാലനം, പച്ചക്കറി കൃഷി, ആശാരിപ്പണി എന്നിവയില്‍ ഏതെങ്കിലും ജോലിയായിരിക്കും പ്രജ്വലിന് ആദ്യം ലഭിക്കുക. ഒരു വര്‍ഷത്തിനു ശേഷം നെയ്ത്ത്, ഇരുമ്പു പണി പോലെ വൈദഗ്ധ്യം കൂടുതല്‍ ആവശ്യമുള്ള ജോലികളിലേക്കു മാറ്റും. ദിവസം എട്ടു മണിക്കൂറാണ് ജോലി.
ജയിലിലെ അതീവ സുരക്ഷയുള്ള സെല്ലിലാണ് പ്രജ്വലിനെ പാര്‍പ്പിച്ചിരിക്കുന്നത്. ജയിലില്‍ വെള്ള വസ്ത്രമാണ് പ്രജ്വലിന് ധരിക്കേണ്ടത്. ഒരു വര്‍ഷം മുമ്പ് വരെ എംപി എന്ന നിലയില്‍ പ്രതിമാസം ഒരു ലക്ഷത്തിലേറെ രൂപയും മറ്റ് സുഖ സൗകര്യങ്ങളും അനുഭവിച്ചിരുന്ന പ്രജ്വലിന്റെ ജയിലിലെ പ്രതിമാസ ശമ്പളം വെറും 540 രൂപയാണ്. ആഡംബര സൗകര്യങ്ങളും അധികാരവും ആവോളം അനുഭവിച്ചിരുന്ന പ്രജ്വലിന് മുന്നോട്ടുള്ള ദിനങ്ങള്‍ ഒട്ടും എളുപ്പമായിരിക്കില്ല.
എല്ലാ തിങ്കളാഴ്ചയുമാണ് പുതിയ കുറ്റവാളികള്‍ക്ക് ജോലികള്‍ അനുവദിക്കുന്നത് എത്ര കഠിനമുള്ള ജോലിയാണെങ്കിലും പ്രതിമാസം 540 രൂപ മാത്രമേ വേതനം ലഭിക്കൂ എന്ന് ജയില്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലെ തടവുകാരുടെ ഒരു ദിനം രാവിലെ ആറരയ്ക്ക് ആരംഭിക്കും. പ്രാഥമിക കര്‍മ്മങ്ങള്‍ക്ക് ശേഷം പ്രഭാത ഭക്ഷണം. ഓരോ ആഴ്ചയിലും ജയിലിലെ ഭക്ഷണ മെനു മാറും. തക്കാളി പുലാവ്, ലെമണ്‍ റൈസ്, അവല് കൊണ്ടുള്ള പോഹ, ഉപ്പുമാവ്, പുളിസാദം, വഴുതനങ്ങ ചോറ് എന്നിവയാണ് പ്രഭാത ഭക്ഷണമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഉച്ചയ്ക്ക് 12 മണിയോടെയാണ് ഉച്ചഭക്ഷണം. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ചപ്പാത്തി, റാഗി ബോള്‍സ്, സാമ്പാര്‍, വെള്ള അരി, മോര് എന്നിവ ലഭിക്കും. ചൊവ്വാഴ്ചകളില്‍ മുട്ടയും ലഭിക്കും. മാസത്തില്‍ രണ്ട് തവണ മട്ടനും കോഴിയിറച്ചിയും ലഭിക്കും. മറ്റു കുറ്റവാളികളെപ്പോലെ പ്ര ജ്വലിന്റെ ഭക്ഷണവും ഇതായിരിക്കും.
ആഴ്ചയില്‍ രണ്ട് ഫോണ്‍ കോളുകളാണ് അനുവദിക്കുന്നത്. പരമാവധി 10 മിനിറ്റ് മാത്രമേ സംസാരിക്കാന്‍ അനുവദിക്കൂ. ആഴ്ചയില്‍ ഒരിക്കല്‍ കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ജയിലില്‍ വന്നു കാണാം.
കഴിഞ്ഞ ആഴ്ചയാണ് ജനപ്രതിനിധികളുടെ കേസുകള്‍ കൈകാര്യം ചെയ്യുന്ന ബെംഗളൂരുവിലെ പ്രത്യേക കോടതി പ്രജ്വലിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജയിലില്‍ മാനസികമായി തകര്‍ന്ന നിലയിലാണ് ഈ മുന്‍ എംപിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കേസില്‍ നിന്ന് ഊരി പോരാന്‍ അധികാരവും പണവും ഉപയോഗിച്ച് പല ശ്രമങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് പ്രജ്വല്‍ അഭ്യര്‍ത്ഥിച്ചെങ്കിലും കോടതി അവഗണിച്ചു.
പ്രജ്വലിന്റെ പേരിലുള്ള ആദ്യ പീഡനക്കേസിലാണ് ശിക്ഷ ലഭിച്ചത്. മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ചെറു മകനും കര്‍ണാടക എംഎല്‍എ എച്ച്ഡി രേവണ്ണയുടെ മകനുമാണ് പ്രജ്വല്‍. കര്‍ണാടകയിലെ ഹാസനില്‍ നിന്നാണ് പ്രജ്വല്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് പ്രജ്വലിനെതിരേയുള്ള കേസ് കര്‍ണാടകയില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഹാസനില്‍ നിന്ന് വീണ്ടും മത്സരിച്ച പ്രജ്വല്‍ രേവണ്ണയുടെ തോല്‍വിക്ക് കാരണമായതും ഈ കേസാണ്.
-
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ദിലീപിൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്ന് പിൻമാറാൻ കാരണം; കാവ്യ മാധവൻ പറഞ്ഞത്..'മനസിലേറ്റ മുറിവ് മാറുമോ' -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം












Click it and Unblock the Notifications