സ്വര്‍ണവില കുത്തനെ കൂടും.. 10-20% വരെ വില ഉയര്‍ന്നേക്കാം, കാരണമിത്
സ്വര്‍ണ വില ഒന്നിലധികം തവണ സര്‍വകാല റെക്കോഡ് തിരുത്തിയ വര്‍ഷമാണ് 2025. ജനുവരി ഒന്നിന് 57000 രൂപയായിരുന്ന പവന് സ്വര്‍ണത്തിന്റെ വില സെപ്തംബറില്‍ 97000 രൂപയിലേക്ക് വരെ എത്തിയിരുന്നു. ഈ വര്‍ഷം ഏകദേശം 50 ശതമാനത്തോളമാണ് സ്വര്‍ണ വിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ പവന് വില ഒരു ലക്ഷം കടക്കും എന്ന് പ്രതീക്ഷിച്ചിരുന്നിടത്ത് നിന്ന് അപ്രതീക്ഷിതമായി വില ബ്രേക്കിട്ടു.
സ്വര്‍ണം ചാഞ്ചാട്ടം തുടര്‍ന്നതോടെ പവന് സ്വര്‍ണത്തിന് 10000 രൂപയോളം ഇടിവും ഉണ്ടായി. ഇതോടെ സ്വര്‍ണം വാങ്ങാനിരുന്നവരെല്ലാം പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഈ പ്രതീക്ഷയ്ക്ക് അധികം ആയുസില്ല എന്നാണ് ലക്ഷ്മി ഡയമണ്ട്സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ചേതന്‍ മേത്തയുടെ അഭിപ്രായം. അടുത്ത കുറച്ച് മാസങ്ങളില്‍ സ്വര്‍ണ വിലയില്‍ വീണ്ടും കുത്തനെയുള്ള വര്‍ധനവ് ഉണ്ടായേക്കാം എന്ന് അദ്ദേഹം നിരീക്ഷിച്ചു.

സെന്‍ട്രല്‍ ബാങ്കുകളും നിക്ഷേപകരും ആഗോളതലത്തില്‍ സ്വര്‍ണം വാങ്ങുന്നത് തുടരാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സമീപകാല ചാഞ്ചാട്ടത്തെക്കുറിച്ചും ഔണ്‍സിന് 4,200 ഡോളര്‍ എന്ന നിലയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. 'സ്വര്‍ണ വില ഉയരുമെന്ന് ഞാന്‍ എപ്പോഴും കരുതിയിരുന്നു. ദീപാവലിക്ക് ശേഷം വില ഇതിനകം 10-15% വര്‍ധച്ചു,' അദ്ദേഹം പറഞ്ഞു.
അടുത്ത രണ്ട് മൂന്ന് മാസങ്ങളില്‍ 10-20% കൂടുതല്‍ കാണാമെന്നും മേത്ത കൂട്ടിച്ചേര്‍ത്തു. നിക്ഷേപത്തിനായുള്ള വാങ്ങലുകള്‍ ഈ വര്‍ഷം ആഭരണ വാങ്ങലുകളേക്കാള്‍ ശക്തമായിരുന്നുവെന്ന് മേത്ത പറഞ്ഞു. എന്നിരുന്നാലും, വിവാഹ സീസണ് ആഭരണ വില്‍പ്പന വീണ്ടും ഉയര്‍ത്തുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. ദീപാവലി വില്‍പ്പന ശക്തമായിരുന്നുവെന്നും തുടര്‍ന്ന് 10-15 ദിവസത്തെ ഡിമാന്‍ഡ് കുറഞ്ഞുവെന്നും എന്നാല്‍ ഇപ്പോള്‍ വീണ്ടും ആക്കം കൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് ശേഷം ജ്വല്ലറി മേഖല കൂടുതല്‍ എളുപ്പത്തിലുള്ള ധനസഹായവും ശക്തമായ കയറ്റുമതിയും പ്രതീക്ഷിക്കുന്നു. ഒരു പ്രധാന പ്രവണത, ഉപഭോക്താക്കള്‍ പഴയ സ്വര്‍ണം വലിയ അളവില്‍ കൈമാറ്റം ചെയ്യുന്നതാണ്. 'ആളുകള്‍ അവരുടെ പഴയ സ്വര്‍ണം കൈമാറ്റം ചെയ്യുകയും വലിയ ആഭരണങ്ങള്‍ വാങ്ങുകയും ചെയ്യുന്നു,' അദ്ദേഹം അഭിപ്രായപ്പെട്ടു.
ദീപാവലി സീസണിലെ വില്‍പ്പനയുടെ 40-50% സ്വര്‍ണ്ണ എക്സ്ചേഞ്ച് ആയിരുന്നു. എന്നാല്‍ ഈ പാദത്തില്‍ 20-25% വരെ മേത്ത പ്രതീക്ഷിക്കുന്നു. വജ്രങ്ങള്‍ക്ക്, പ്രത്യേകിച്ച് സ്റ്റഡ് ചെയ്ത ആഭരണങ്ങള്‍ക്ക് സ്ഥിരമായ ഡിമാന്‍ഡ് ഉണ്ടെന്നും മേത്ത ചൂണ്ടിക്കാട്ടി. വലിയ സോളിറ്റയറുകളുടെ വില്‍പ്പന കുറഞ്ഞിട്ടുണ്ടെങ്കിലും, ചെറുതും ഇടത്തരം ഭാരമുള്ളതുമായ വജ്രങ്ങള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. വാങ്ങുന്നവര്‍ ധരിക്കാവുന്നതും ദീര്‍ഘകാല ഉപയോഗവും വിലമതിക്കുന്നതിനാല്‍ പ്ലെയിന്‍ സ്വര്‍ണത്തില്‍ നിന്ന് വജ്രങ്ങളിലേക്കുള്ള മാറ്റം ശക്തിപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
-
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
സ്വർണത്തിൽ സംഭവിക്കാൻ പോകുന്നത്..1.10 മുടക്കേണ്ടിടത്ത് 1.50 ലക്ഷം മുടക്കേണ്ടി വരും..മുന്നറിയിപ്പ് -
ഇതുവരെ കൂടിയതൊന്നുമല്ല... സ്വര്‍ണത്തിന്റെ കുതിപ്പ് വരാനിരിക്കുന്നതേയുള്ളൂ... വെള്ളിക്കും വില കൂടും -
ഗള്‍ഫില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ലേ..!? സ്വര്‍ണവില്‍പ്പന ഇടിയുന്നു... 70% കുറവ് -
അമ്പരപ്പിൽ സ്വർണ വിപണി, സ്വർണ്ണവിലയിൽ 17 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്! -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ദുബായിൽ മാർച്ച് മാസത്തിൽ സ്വർണവില ഇടിഞ്ഞത് 100 ദിർഹത്തോളം; ഏപ്രിലിലും ട്രെൻഡ് തുടരുമോ? സാധ്യതകൾ -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ











Click it and Unblock the Notifications