Get Updates
Get notified of breaking news, exclusive insights, and must-see stories!

200 കർക്ഷകരെ നേരിടാൻ 20000 പൊലീസ്; കർഷകരെ ഈ ഭരണകൂടത്തിന് ഭയമാണ്: സുമിന്‍ നെടുങ്ങാടന്‍

ദില്ലി: പാര്‍ലമെന്റ് സമ്മേളനം തുടരുമ്പോള്‍ പുറത്ത് ജന്തര്‍ മന്തറില്‍ കര്‍ഷകരുടെ പ്രതിഷേധം തുടരുകയാണ്. വിവിധ കര്‍ഷക സംഘടനകളുടെ പ്രതിനിധികളായി ഇരുന്നൂറില്‍പരം കര്‍ഷകരാണ് ജന്തര്‍ മന്തറിലെ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്നുള്ള 17 ല്‍ പരം ആളുകളും ഈ സംഘത്തിലും. എന്ത് സംഭവിച്ചാലും, കാലങ്ങള്‍ എത്ര പിന്നിട്ടാലും മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാതെ കര്‍ഷകര്‍ സമരത്തില്‍ നിന്നും പിന്നോട്ട് പോവില്ലെന്നാണ് ജന്തര്‍ മന്തറിലെ പ്രതിഷേധത്തില്‍ കേരളത്തില്‍ നിന്നും പങ്കെടുക്കുന്ന സുമിന്‍ നെടുങ്ങാടന്‍ വണ്‍ ഇന്ത്യയോട് വ്യക്തമാക്കുന്നത്.

പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹം നിയമവിരുദ്ധമോ? ചോദ്യം ചെയ്ത് ആദ്യ ഭാര്യ രംഗത്ത്‌

സുമിന്‍ പറയുന്നു

ആദ്യം പാർലമെന്റ് മാർച്ചാണ് കർഷകർ തീരുമാനിച്ചത്. പക്ഷെ പോലീസ് അനുമതി നിക്ഷേധിച്ചതോടെയാണ് സമരം ജന്തർമന്തറിൽ നടത്താമെന്ന് തീരുമാനിച്ചതെന്നും സുമിന്‍ പറയുന്നു. എന്നാൽ ജന്തർമന്തറിലെ പ്രതിഷേധത്തിനും കർശന ഉപാധികളാണ് പോലീസ് വ്യവസ്ഥ ചെയ്തത്. 200 ൽ കൂടുതൽ ഒരു കർഷകൻ പോലും പ്രതിഷേധത്തില്‍ എത്താൻ പാടില്ല. പങ്കെടുക്കുന്ന കർഷകരുടെ രേഖകൾ നേരെത്തെ പോലീസിന് നൽകി അനുമതി വാങ്ങണം. സിങ്കു അതിർത്തിയിൽ നിന്ന് മാത്രമെ ജന്തർമന്തറിലേക്ക് വരാൻ പാടുള്ളൂ എന്നിവയായിരുന്നു പ്രധാന നിര്‍ദേശങ്ങള്‍.

പോലീസ് വ്യൂഹം

കർഷകർ യാത്ര ചെയ്യുന്ന ബസിന് അടമ്പടിയായി പോലീസ് വ്യൂഹം ഉണ്ടായിരുന്നു. ബസിനകത്തും പോലീസിന്റെ സാന്നിധ്യം ഉറപ്പ് വരുത്താൻ ഭരണകൂടം മറന്നില്ല. കര്‍ഷകര്‍ കടന്ന് പോവുന്നു സിംഗൂർ അതിർത്തി മുതൽ ജന്തർമന്തർ വരെ നാല് തവണകളിലായി പോലീസ് ചെക്കിംഗ്. വഴി നീളെ തോക്കുകളുമായി ഞങ്ങളുടെ യാത്ര വീക്ഷിക്കുന്ന പോലീസുകാർ. ജന്തർ മന്തറിലെത്തിയത് ഒരു ജയിലിൽ കടന്നത് പോലെയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കർഷകരുടെ എണ്ണം

ചുറ്റുഭാഗവും ബാരിക്കേഡിനാൽ കെട്ടിയടച്ച് ആയുധങ്ങളുമായി നിൽക്കുന്ന പോലീസായിരുന്നു കര്‍ഷകരെ കാത്ത് ജന്തര്‍മന്തറിന് മുന്നിലുണ്ടായിരുന്നത്. കർഷകരുടെ എണ്ണം കൃത്യമായി എടുത്താണ് ഓരോരുത്തരേയും അകത്തേക്ക് കടത്തി വിട്ടത്. കർഷകരുടെ വാർത്തകൾ പുറം ലോകം കാണരുതെന്ന ഉദ്ദേശത്തോടെ മീഡിയകളെ വളരെ ദൂരത്തിൽ ബാരിക്കേഡ് വെച്ച് നേരത്തെ തന്നെ തടഞ്ഞിരുന്നു.

പാർലമെന്റിന്റെ വർഷകാല സമ്മേളനം ആഗസ്ത് 13 വരെ നടക്കുകയാണ്. ഇത്രയും ദിവസം കർഷകർ പ്രതീകാത്മക പാർലമെന്റായി ജന്തർമന്തറിൽ തുടരാനാണ് കർഷക സംഘടനകളുടെ തീരുമാനം. കർഷകരുടെ ആദ്യ ദിവസത്തെ കർഷക പാർലമെന്റിൽ പങ്കെടുത്ത 200 പേരിൽ ഒരാളാവാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ടെന്നും സുമിന്‍ നെടുങ്ങാടന്‍ പറഞ്ഞു

ജനപ്രതിനിധികള്‍

കേരളത്തിൽ നിന്നുള്ള എംപിമാരായ ഇ.ടി.മുഹമ്മദ് ബഷീറും , അബ്ദുൾ സമദ് സമദാനിയുമായിരുന്നു പോലീസ് ബാരിക്കേടുകൾ തള്ളിമാറ്റി കര്‍ഷകരുടെ അരിലേകിലേക്ക് ആദ്യമെത്തിയ ജനപ്രതിനിധികൾ. അതിനു ശേഷം കൊടിക്കുന്നിൽ സുരേഷിന്റെ നേതൃത്വത്തിൽ കേരളത്തിലെ മറ്റ് എം പി മാർ വരികയും, അവരുടെ ഇടപെടലോടെ മീഡിയക്ക് കർഷകരുടെ അടുത്തേക്ക് എത്താൻ സാധിക്കുകയും ചെയ്തു. ഇന്നത്തെ പ്രതീകാത്മക പാർലമെന്റ് വൈകീട്ട് 5 മണി വരെ ഉണ്ടായിരുന്നു. അതുവരെ മീഡിയക്കും വാർത്തകൾ നൽകാൻ അവസരം ഉണ്ടായി. 200 കർക്ഷകരെ നേരിടാൻ 20000ത്തിന് മുകളിൽ പോലീസിനെ വിന്യസിക്കുകയും , കടുത്ത ഉപാധികൾ വെക്കുകയും ചെയ്ത ഭരണകൂടം ഒന്ന് ഉറപ്പിച്ച് പറയുന്നു " കർഷകരെ ഭരണകൂടത്തിന് ഭയമാണ്"-അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+