Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗവര്‍ണര്‍മാരെ 'തടയാന്‍' ഈ മുഖ്യമന്ത്രിമാര്‍ക്കാകുമോ? ബിജെപി ഇതര സംസ്ഥാനങ്ങളില്‍ നടക്കുന്നതെന്ത്?

തിരുവനന്തപുരം: മാസങ്ങള്‍ക്ക് മുന്‍പ് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധങ്കറും മുഖ്യമന്ത്രി മമത ബാനര്‍ജിയും തമ്മിലുള്ള പോരാട്ടമായിരുന്നു ദേശീയ രാഷ്ട്രീയത്തിലെ പ്രധാന സംഭവം. ഗവര്‍ണറെ ഉപയോഗിച്ച് ബി ജെ പി സംസ്ഥാനത്ത് സ്വാധീനമുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു അതിലെ പ്രധാന ആരോപണം. ഇന്ന് ഈ ആരോപണം മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഉയരുകയാണ്.

കേരള, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന്. മൂന്ന് സംസ്ഥാനങ്ങളും ബി ജെ പിയോട് അകല്‍ച്ച പാലിക്കുന്നവ. ഗവര്‍ണറെ മാറ്റണം എന്നും ഗവര്‍ണറുടെ രാഷ്ട്രീയ ഇടപെടല്‍ അവസാനിപ്പിക്കണം എന്നുമുള്ള ആവശ്യം മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. ഗവര്‍ണര്‍മാരുടെ നിലപാട് വിനാശകരമായ രാഷ്ട്രീയമായി മാറുകയാണെന്നാണ് മുന്‍ കേരള സര്‍വകലാശാല പി വി സി ഡോ.ജെ. പ്രഭാഷ് പറയുന്നത്.

1

ഗവര്‍ണര്‍മാര്‍ രാഷ്ട്രീയമായി ഇടപെടുകയാണ് ബി ജെ പി ഇതര കക്ഷികള്‍ ഭരിക്കുന്ന ഈ സംസ്ഥാനങ്ങളില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ബി ജെ പിക്ക് ചെയ്യാന്‍ കഴിയാത്തത് അവരുടെ ഗവര്‍ണര്‍മാര്‍ അവര്‍ക്കായി ചെയ്യണമെന്ന് അവര്‍ ആഗ്രഹിക്കുന്നു എന്നും ഡോ. ജെ. പ്രഭാഷ് ആരോപിക്കുന്നു.

2

സര്‍വ്വകലാശാലകളിലേക്കുള്ള വൈസ് ചാന്‍സലര്‍മാരുടെ നിയമനങ്ങള്‍, രാജ്ഭവനുകളില്‍ കെട്ടിക്കിടക്കുന്ന ബില്ലുകള്‍, ഗവര്‍ണറുടെ ഭരണഘടനാ പദവിയോട് കാണിക്കുന്ന ബഹുമാനക്കുറവ് എന്നിവയില്‍ മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും സര്‍ക്കാരും ഗവര്‍ണര്‍മാരും കൊമ്പുകോര്‍ക്കുകയാണ്. എന്നാല്‍ ഗവര്‍ണര്‍മാര്‍ ഉയര്‍ത്തിക്കാട്ടുന്ന അഴിമതിയും അധികാരദുരുപയോഗവും പോലെയുള്ള യഥാര്‍ത്ഥ്യങ്ങളമുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

3

സര്‍വകലാശാല നിയമനങ്ങളും, പൗരത്വ പ്രതിഷേധവുമാണ് കേരളത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചൊടിപ്പച്ചത്. കേരളത്തിലെ സര്‍വ്വകലാശാലകളിലെ ക്രമക്കേടുകള്‍ ഇടതുമുന്നണി സര്‍ക്കാരിന് ആദ്യമെ പരിഹരിച്ച് ഗവര്‍ണറെ നേരിടാമായിരുന്നു എന്നും അങ്ങനെ എങ്കില്‍ അവര്‍ ധാര്‍മ്മികമായി ഉയര്‍ന്ന നിലയിലാകുമായിരുന്നു എന്നും അദ്ദേഹം പറയുന്നു.

4

ഗവര്‍ണര്‍ തന്റെ ഓഫീസ് ദുരുപയോഗം ചെയ്യുന്നു എന്നും ആര്‍ എസ് എസിന്റെ ഉപകരണമായി പ്രവര്‍ത്തിക്കുന്നു എന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശേഷിപ്പിച്ചത്. അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍, ഭരണകക്ഷിയായ ഡി എ ംകെയും സഖ്യകക്ഷികളും ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തെഴുതിയിരിക്കുകയാണ്.

5

ഭരണഘടനാ പദവി വഹിക്കാന്‍ അദ്ദേഹം യോഗ്യനല്ല എന്നാണ് രാഷ്ട്രപതി ഭവനിലേക്ക് അയച്ച മെമ്മോറാണ്ടത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ പറയുന്നത്. ഗവര്‍ണറുടെ അനുമതിക്കായി കാത്തിരിക്കുന്ന 20 ബില്ലുകളും മെമ്മോറാണ്ടത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം നീറ്റ് ഒഴിവാക്കല്‍ ബില്‍ സംസ്ഥാന നിയമസഭയില്‍ രണ്ട് തവണ പാസാക്കിയിട്ടും ഗവര്‍ണര്‍, രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചിരുന്നില്ല.

6

അതേസമയം സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താന്‍ ഗവര്‍ണറെ ഉപയോഗിച്ച കോണ്‍ഗ്രസ് തന്ത്രമാണിത് എന്ന് രാഷ്ട്രീയ നിരീക്ഷകന്‍ സുമന്ത് സി രാമന്‍ പറയുന്നു. ധന്‍ഖര്‍ അല്ലെങ്കില്‍ ഭഗത് സിംഗ് കോഷിയാരി, ആരിഫ് മുഹമ്മദ് ഖാന്‍ അല്ലെങ്കില്‍ ആര്‍എന്‍ രവി എന്നിവരുടെ കാര്യത്തില്‍ നാം ഇതാണ് കാണുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

7

തെലങ്കാനയില്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ ടി ആര്‍ എസ് സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. തന്റെ ഫോണ്‍ ചോര്‍ത്താന്‍ സാധ്യതയുണ്ടെന്ന് വരെ ഗവര്‍ണര്‍ ഇവിടെ സംശയിക്കുന്നു. തെലങ്കാന യൂണിവേഴ്സിറ്റി കോമണ്‍ റിക്രൂട്ട്മെന്റ് ബോര്‍ഡ് ബില്‍ ഉള്‍പ്പെടെ എട്ട് ബില്ലുകള്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് വിട്ടില്ല എന്നാണ് തെലങ്കാന ഗവര്‍ണര്‍ക്കെതിരായ ആരോപണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+