ഗുജറാത്തില്‍ മന്ത്രിമാരില്‍ ബിജെപി നോക്കിയത് ജാതി സമവാക്യം, 2024 മുന്നില്‍ കണ്ടുള്ള നീക്കം
ദില്ലി: ഗുജറാത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുകയാണ്. ഗുജറാത്തിന്റെ പതിനെട്ടാം മുഖ്യമന്ത്രിയാണ് അദ്ദേഹം. അതേസമയം മന്ത്രിസഭയിലെ അംഗങ്ങളില്‍ ഇത്തവണ ജാതിസമവാക്യവും ബിജെപിക്ക് പരീക്ഷിച്ചിട്ടുണ്ട്.
മുന്‍ ഗുജറാത്ത് ആരോഗ്യ ക്ഷേമകാര്യ വകുപ്പ് മന്ത്രി റിഷികേഷ് പട്ടേല്‍ വിസ്നഗര്‍ സീറ്റില്‍ നിന്നാണ് വിജയിച്ചത്. കൊവിഡ് സമയത്ത് ആരോഗ്യ വകുപ്പ്കൈകാര്യം ചെയ്ത മികവും റിഷികേശിനുണ്ട്.

രാഘവ്ജി പട്ടേല്‍, ബല്‍വന്ത് സിംഗ് രജ്പുത്, പര്‍ഷോത്തം സോളങ്കി, കന്‍വാര്‍ജി ബാവല്യ, മുലു ബേര എന്നിവരും കൃത്യമായ സമവാക്യങ്ങളുടെ ഭാഗമായി മന്ത്രിസഭയില്‍ എത്തിയതാണ്. രാഘവ്ജി പട്ടേല്‍ ഭൂപേന്ദ്ര പട്ടേല്‍ സര്‍ക്കാരില്‍ നേരത്തെ കാര്‍ഷിക മന്ത്രിയായിരുന്നു. ജാംനഗര്‍ റൂറലില്‍ നിന്നാണ് അദ്ദേഹം വിജയിച്ചത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഒരു തിരഞ്ഞെടുപ്പ് പോലും തോല്‍ക്കാത്ത കാര്‍ഷിക മന്ത്രിയെന്ന നേട്ടവും രാഘവ്ജിക്കുണ്ട്.
കൃത്യമായ ജാതിസമവാക്യമാണ് ബിജെപി സര്‍ക്കാര്‍ രൂപീകരണത്തില്‍ നടത്തിയ ഒബിസി വിഭാഗത്തില്‍ നിന്ന് ഏഴ് മന്ത്രിമാരാണ് ഉള്ളത്. സംസ്ഥാനത്തെ ഏറ്റവും പ്രബല വിഭാഗമാണ് ഇവര്‍.
അതേസമയം കഴിഞ്ഞ തവണ ബിജെപിയോട് ഇടഞ്ഞുനിന്നിരുന്ന പാട്ടീദാര്‍ വിഭാഗത്തില്‍ നിന്ന് നാല് മന്ത്രിമാരും ഇത്തവണയുണ്ട്.പട്ടികജാതി വിഭാഗത്തില്‍ നിന്ന് ഒരാളും, പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്ന് രണ്ടും മന്ത്രിമാരുണ്ട്. ബ്രാഹ്മണ വിഭാഗം, ജെയിന്, രജ്പുത്ത് വിഭാഗങ്ങള്‍ക്ക് ഓരോ മന്ത്രിമാരെയും ലഭിച്ചു.
ഓറഞ്ച് ചെറിയ പഴമല്ല; ചര്‍മത്തെ പുഷ്പം പോലെ മനോഹരമാകും; എങ്ങനെയെന്ന് അറിയാം!!
സിദ്പൂരില്‍ നിന്നാണ് ബല്‍വന്ത്സിംഗ് രജ്പുത് വിജയിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ നേതാവാണ് രജ്പുത്. പര്‍ഷോത്തം സോളങ്കി അഞ്ച് തവണ എംഎല്‍എയായ നേതാവാണ്. ഭാവ്നഗര്‍ റൂറലില്‍ നിന്നാണ് അദ്ദേഹം വിജയിച്ചത്. കോലി വിഭാഗം നേതാവാണ് അദ്ദേഹം.
മുന്‍ ജലവിതരണ വകുപ്പ് മന്ത്രിയാണ് കന്‍വാര്‍ജി ബാവല്യ. 2018ല്‍ കോണ്‍ഗ്രസില്‍ നിന്നാണ് അദ്ദേഹം ബിജെപിയിലെത്തിയത്. ജസ്ദാന്‍ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം വിജയിച്ചത്. മുലു ബേര കംബാലിയ മണ്ഡലത്തില്‍ നിന്നാണ് വിജയിച്ചത്. ഇസുദാന്‍ ഗാഡ്വിയെയാണ് പരാജയപ്പെടുത്തിയത്.
ഹര്‍ഷ് സംഗ്വി, ഭാനു ബെന്‍ ബബാരിയ, കുബേര്‍ ദിണ്ഡോര്‍, ബച്ചുഭായ് കബാദ്, ജഗദീഷ് പഞ്ചല്‍, മുകേഷ് പട്ടേല്‍, ബിക്കു പാര്‍മര്‍, പ്രഫുല്‍ പന്‍സേരിയ, കന്‍വര്‍ജി ഹാല്പതി എന്നിവരാണ് സഹമന്ത്രിമാര്‍. ഹര്‍ഷ് സംഗ്വി മജുരയില് നിന്നുള്ള എംഎല്‍എയാണ്. നേരത്തെ മുന്‍ സര്‍ക്കാരില്‍ ആഭ്യന്തര സഹമന്ത്രിസ്ഥാനം അദ്ദേഹത്തിന് ലഭിച്ചിരുന്നു.
ബബാരിയ രാജ്കോട്ട് റൂറലില്‍ നിന്ന് മൂന്നാം തവണ വിജയിച്ച നേതാവാണ്. ഫലം വന്നപ്പോള്‍ തന്നെ മന്ത്രിസ്ഥാനം അദ്ദേഹം ഉറപ്പിച്ചിരുന്നു. ദിണ്ഡോര്‍ സംത്രംപൂരില് നിന്നാണ് രണ്ടാമതും വിജയിച്ചത്. ബച്ചുഭായ് വിജയിച്ചത് ദേവഗാഡ്ബരിയ മണ്ഡലത്തില്‍ നിന്നാണ്. ജഗദീഷ് പഞ്ചല്‍ മുന്‍ സര്‍ക്കാരിലും മന്ത്രിയായിരുന്നു.
-
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം












Click it and Unblock the Notifications