ഹരിയാനയില്‍ സ്നേഹത്തിന്റെ കട തുറക്കും; കോണ്‍ഗ്രസ് തരംഗം ആഞ്ഞടിക്കുമെന്ന് രാഹുല്‍
ചണ്ഡീഗഢ്: ഹരിയാനയില്‍ 'കോണ്‍ഗ്രസ് കൊടുങ്കാറ്റ്' ആഞ്ഞടിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. ദരിദ്രര്‍ക്കും കര്‍ഷകര്‍ക്കും വേണ്ടിയുള്ള സര്‍ക്കാര്‍ കോണ്‍ഗ്രസ് രൂപീകരിക്കുമെന്നുറപ്പാണ്. സംസ്ഥാനത്തിന്റെ എല്ലാ കോണുകളിലും സ്നേഹത്തിന്റെ കട തുറക്കും എന്ന് രാഹുല്‍ പറഞ്ഞു. നുഹില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
ഇത് സ്നേഹവും വിദ്വേഷവും തമ്മിലുള്ള പോരാട്ടമാണ് എന്നും കോണ്‍ഗ്രസ് സ്നേഹം പ്രചരിപ്പിക്കുമ്പോള്‍ ബിജെപി വിദ്വേഷം പരത്തുകയാണ് എന്നും അദ്ദേഹം പറഞ്ഞു. എവിടെ പോയാലും വിദ്വേഷം പരത്താനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നത്. ഏത് സംസ്ഥാനത്ത് പോയാലും ഭാഷ, മതം, ജാതിയെ എന്നിവയെ കുറിച്ചാണ് അവര്‍ സംസാരിക്കുന്നത്. എന്നാല്‍ ഏറ്റവും പ്രധാനം സാഹോദര്യമാണ്, രാഹുല്‍ വ്യക്തമാക്കി.

വിദ്വേഷം അവസാനിപ്പിക്കണം എന്നും ഇന്ത്യ വെറുപ്പിന്റെ രാജ്യമല്ല, സ്നേഹത്തിന്റെ രാജ്യമാണ് എന്നും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുല്‍ ചൂണ്ടിക്കാട്ടി. വിദ്വേഷം രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയും ദുഃഖവും ഭീതിയും പരത്തുകയും ചെയ്യു. വെറുപ്പിനേയും വിദ്വേഷത്തേയും പരാജയപ്പെടുത്തി രാജ്യത്ത് സ്നേഹവും സാഹോദര്യവും ഐക്യവും വിജയിക്കും എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
രാജ്യം പുരോഗമിക്കണമെങ്കില്‍ സ്നേഹവും സാഹോദര്യവും നിലകൊള്ളണം. സംസ്ഥാനത്തെ ജനങ്ങളുടെ ആഗ്രഹം പോലെ കോണ്‍ഗ്രസ് ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 'നിങ്ങള്‍ ശ്രദ്ധിച്ചോ ഇല്ലയോ എന്ന് എനിക്കറിയില്ല. മുമ്പ് മോദിജി 56 ഇഞ്ചിനെക്കുറിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ മുഖം പൂര്‍ണ്ണമായും മാറി,' അദ്ദേഹം പറഞ്ഞു.
പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ സംരക്ഷിച്ചത് നമ്മുടെ ഭരണഘടനയാണ് എന്നും എന്നാല്‍ അതിനെ ആക്രമിക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന നിലനില്ക്കുന്നില്ലെങ്കില് ഭൂമിയും പണവും വെള്ളവും അപ്രത്യക്ഷമാകുകയും ചിലരുടെ കൈകളിലേക്ക് മാത്രം ഇതെല്ലാം പോകുമെന്നും രാഹുല്‍ പറഞ്ഞു.
വികസനത്തെക്കുറിച്ച് പ്രധാനമന്ത്രി അവകാശവാദങ്ങള്‍ ഉന്നയിക്കാറുണ്ട്. എന്നാല്‍ ഹരിയാനയെ എങ്ങനെയാണ് തൊഴിലില്ലായ്മയുടെ കാര്യത്തില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്ത് എത്തിച്ചതെന്ന് ജനങ്ങളെ മനസിലാക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. ഇഷ്ടക്കാരായ 20-25 ആളുകളുടെ 16 ലക്ഷം കോടി രൂപയുടെ കടം അദ്ദേഹം എഴുതിത്തള്ളി. എന്നാല്‍ കര്‍ഷകരുടെയും തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും കടം എഴുതിത്തള്ളിയോ? രാഹുല്‍ ചോദിച്ചു.
ബിജെപി എന്ത് ചെയ്താലും അത് ഭരണഘടനയെ ദുര്‍ബലപ്പെടുത്താനാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോള്‍ മാധ്യമങ്ങള്‍ സ്വതന്ത്രരായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബിജെപി മാധ്യമങ്ങളെ സമ്മര്‍ദ്ദത്തിലാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുകൊണ്ട് ഭരണഘടനയെ ആക്രമിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
ഈ രാജ്യത്തെ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് മേല്‍ കേന്ദ്ര സര്‍ക്കാര്‍ കണ്ണടച്ചു. അവരില്‍ ഭൂരിഭാഗവും ഹരിയാനയില്‍ നിന്നുള്ളവരായിരുന്നു. ബിജെപി അവരോട് ചെയ്തത് എല്ലാവരും കണ്ടു, രാഹുല്‍ ഗാന്ധി പറഞ്ഞു. വംശീയ കലാപത്തിന് സാക്ഷ്യം വഹിച്ച മണിപ്പൂരിനെ മോദി തിരിഞ്ഞുനോക്കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications