നൂഹിലെ കലാപത്തില്‍ നിന്ന് 3 പേരെ രക്ഷപ്പെടുത്തി ഹീറോയായി; യുവാവിനെ തേടിയെത്തിയത് ബുള്‍ഡോസര്‍
ന്യൂഡല്‍ഹി: ഹരിയാനയിലെ വര്‍ഗീയ കലാപത്തിലെ അക്രമികള്ക്കെതിരെയള്ള പോലീസ് നടപടിയില്‍ വീട് നഷ്ടപ്പെട്ടത് നിരപരാധിക്ക്. അനീഷ് എന്ന യുവാവ് നൂഹില്‍ കലാപം നടക്കുന്നതിനിടെ മൂന്ന് പേരെ രക്ഷപ്പെടുത്തിയിരുന്നു. എന്നാല്‍ ആറ് ദിവസത്തിനുള്ളില്‍ ഇയാളുടെ വീട് ഇടിച്ച് നിരത്തിയിരിക്കുകയാണ്. ജൂലായ് 31ന് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ശക്തമായപ്പോള്‍ ഹിസാറില്‍ നിന്നുള്ള രവീന്ദര്‍ ഫോഗട്ടിന്റെയും, അദ്ദേഹത്തിന്റെ രണ്ട സുഹൃത്തുക്കളുടെയും ജീവനാണ് അനീഷ് രക്ഷപ്പെടുത്തിയത്.
ഇവര്‍ക്ക് സ്വന്തം വീട്ടില്‍ അഭയം കൊടുക്കുകയുംര, പിന്നീട് സുരക്ഷിതമായി ഗസ്റ്റ് ഹൗസില്‍ എത്തിക്കുകയും ചെയ്തിരുന്നു അനീഷ്. ആറ് ദിവസത്തിന് ശേഷം അനീഷിന്റെ വീട് അധികൃതര്‍ ഇടിച്ച് നിരത്തിയിരിക്കുകയാണ്. നടപടിയില്‍ നിന്ന് അനീഷിനെ രക്ഷിക്കാന്‍ രവീന്ദര്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും വീട് പൊളിച്ച് കഴിഞ്ഞിരുന്നു.ഈ വീട്ടില്‍ നിന്നാണ് മതപരമായ ചടങ്ങുകള്‍ക്കെതിരെ കല്ലേറ് ഉണ്ടായതെന്നാണ് അധികൃതര്‍ പറയുന്നത്.

രവീന്ദര്‍ ഇക്കാര്യം അധികൃതരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ഗുരുഗ്രാം-ആല്‍വാര്‍ ദേശീയ പാതയ്ക്ക് സമീപത്തായിട്ടാണ് അനീഷിന്റെ വീടുള്ളത്. രവീന്ദര്‍ ഫോഗട്ടും സുഹൃത്തുക്കളും ബദ്കലിയില് നിന്ന് വരുന്ന സമയത്താണ് ഇവിടെ കല്ലേറ് നടന്നത്. അക്രമികള്‍ നിന്ന് ഇവര്‍ രക്ഷപ്പെട്ട് പോലീസിനടുത്തെത്തിയെങ്കിലും ഫലമുണ്ടായില്ല. കാറുമായി പോകാനായിരുന്നു ആവശ്യപ്പെട്ടത്. ഇവര്‍ അടുത്തതായി അക്രമി സംഘങ്ങളുടെ മുന്നിലാണ് എത്തിയത്. ഇവരെ ഭയന്നാണ് ഒരു വീട്ടില്‍ അഭയം തേടിയത്. അത് അനീഷിന്റെ വീടായിരുന്നുവെന്ന് ഫോഗട്ട് വെളിപ്പെടുത്തി.
അക്രമി സംഘം ഞങ്ങളുടെ കാര്‍ കത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.അതേസമയം അഭയം തന്ന മുസ്ലീം സുഹൃത്തിന്റെ വീട്ടില്‍ ആശങ്കയോടെയാണ് ആ സമയം കഴിഞ്ഞിരുന്നതെന്ന് ഫോഗട്ട് പറയുന്നു. എന്നാല്‍ അദ്ദേഹം ഞങ്ങളെ നല്ല രീതിയില്‍ തന്നെ ആശ്വസിപ്പിച്ചു. പിന്നീട് സ്വന്തം കാറില്‍ പിഡബ്ല്യുഡി ഗസ്റ്റ് ഹൗസില്‍ എത്തിക്കുകയും ചെയ്തു. രാത്രി അവിടെ തങ്ങിയ ശേഷം ഗുരുഗ്രാമിലേക്ക് പോവുകയും, അവിടെ നിന്ന് ബിജെപി എംഎല്‍എ സഞ്ജയ് സിംഗിന്റെ കാറില്‍ ഇവര്‍ ഹിസാറിലേക്ക് പോവുകയുമായിരുന്നു. പോകുന്നതിന് മുമ്പായി ഫോഗട്ട് തന്റെ നമ്പര്‍ അനീഷിന് കൈമാറിയിരുന്നു. എപ്പോഴെങ്കിലും ഹിസാറില്‍ വരികയാണെങ്കില്‍ തന്റെ വീട്ടില്‍ വരണമെന്നും പറഞ്ഞാണ് ഫോഗട്ട് മടങ്ങിയത്.
പ്രതീക്ഷിച്ചതിലും വേഗത്തിലായിരുന്നു അനീഷിന്റെ കോള്‍ ഫോഗട്ടിനെ തേടിയെത്തിയത്. ജില്ലാ അധികൃതര്‍ തന്റെ വീട് പാതി പൊളിച്ച് കഴിഞ്ഞുവെന്നായിരുന്നു നിസ്സഹായതയോടെ അനീഷ് അറിയിച്ചത്. ഞാന്‍ രാഷ്ട്രീയ ബന്ധങ്ങളും, പോലീസിനെയുമെല്ലാം ഉപയോഗിച്ച് അത് തടയാന്‍ ശ്രമിച്ചുവെന്ന് ഫോഗട്ട് പറയുന്നു. നൂഹിലെ സ്റ്റേഷന് ഹൗസ് ഓഫീസറെ വിളിച്ചു. അനീഷിന്റെ വീട് കലാപകാരികള്‍ ഉപയോഗിച്ചിട്ടില്ലെന്നും, ഞങ്ങള്‍ സാക്ഷികളാണെന്നും പറഞ്ഞു.
നൂഹിലെ ബിജെപി അധ്യക്ഷന്‍ നരേന്ദര്‍ പട്ടേലിനെ ഞങ്ങള്‍ ബന്ധപ്പെട്ടിരുന്നു. ഹിസാര്‍ മുനിസിപ്പല്‍ കോര്പ്പറേഷന് മേയര്‍ ഗൗതം സര്‍ദാന വഴിയായിരുന്നു ഇത്. എന്നാല്‍ എല്ലാം വൈകിപ്പോയിരുന്നു. എംഎല്‍എ വിളിച്ചപ്പോഴേക്ക് വീട് പൊളിക്കുന്നത് നിര്‍ത്തിയിരുന്നു. എന്നാല്‍ അപ്പോഴേക്കും വീട് ആകെ തകര്‍ന്ന നിലയിലായിരുന്നു. രാജസ്ഥാനില്‍ നിന്നുള്ള ബിസിനസുകാരനാണ് അനീഷ്. മൂന്ന് വര്‍ഷം മുമ്പാണ് അദ്ദേഹം നൂഹില്‍ താമസം ആരംഭിച്ചത്. തന്നെയോ കുടുംബത്തെയോ പോലും അറിയിക്കാതെയാണ് പൊളിക്കല്‍ നടപടി തുടങ്ങിയത്. നോട്ടീസ് പോലും നല്‍കിയില്ലെന്നും അനീഷ് പറഞ്ഞു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications