ഹിജാബ് കേസ്; കേരള ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ വാദം
ന്യൂഡല്‍ഹി: കര്‍ണാടകയിലെ സ്കൂളുകളില്‍ ഹിജാബ് നിരോധിച്ച സര്‍ക്കാര്‍ നടപടി മുസ്ലിം പെണ്‍കുട്ടികള്‍ക്ക് തിരിച്ചടിയാണെന്ന് സുപ്രീംകോടതിയില്‍ വാദം. സ്കൂള്‍ പഠനം പാതിവഴിയില്‍ നിര്‍ത്താന്‍ ഇത് നിര്‍ബന്ധിതമാക്കുന്നുവെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. ഹുസെഫ അഹ്മദി വാദിച്ചു. സാഹോദര്യം എന്ന സങ്കല്‍പ്പം തെറ്റിദ്ധരിച്ചുകൊണ്ടാണ് കര്‍ണാടക സര്‍ക്കാര്‍ സ്കൂളുകളില്‍ ഹിജാബ് നിരോധിച്ചത്. ഇന്ത്യയുടെ വൈവിധ്യത്തെയും പരിഗണിച്ചില്ല. ഹിജാബ് മതപരമായി നിര്‍ബന്ധമല്ല എന്ന് കണ്ടെത്തിയാല്‍ പോലും സാംസ്കാരിക അവകാശം എന്ന നിലയില്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 29(1) പരിധിയില്‍ വരുമെന്നും അഹ്മദി വാദിച്ചു.

ആരെങ്കിലും ഹിജാബ് ധരിക്കുമ്പോള്‍ മറ്റുള്ളവര്‍ എന്തിനാണ് പ്രകോപിതരാകുന്നത്. മറ്റു വിദ്യാര്‍ഥികള്‍ക്ക് എന്താണ് പ്രശ്നം. ഹിജാബ് നിരോധനം കാരണം 17000 വിദ്യാര്‍ഥിനികള്‍ പരീക്ഷയില്‍ നിന്ന് വിട്ടുനിന്നു. സ്കൂളുകള്‍ വിട്ട് വീണ്ടും മദ്രസകളെ ആശ്രയിക്കേണ്ട അവസ്ഥയിലേക്ക് വിദ്യാര്‍ഥിനികളെ എത്തിക്കുന്ന വിധിയാണിത് എന്നും അഹ്മദി ചൂണ്ടിക്കാട്ടി.
അതേസമയം, ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് രാജീവ് ധവാന് കേരള ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി. ഇസ്ലാമില്‍ ഹിജാബ് നിര്‍ബന്ധമാണെന്ന് കേരളാ ഹൈക്കോടതി വിധിച്ചിരുന്നു. ഖുര്‍ആനിന്റെയും നബി വചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഹിജാബ് നിര്‍ബന്ധമാണെന്ന് ഹൈക്കോടതി വിധിച്ചത്. ഹിജാബ് നിര്‍ബന്ധമല്ലെന്ന ഖുര്‍ആന്‍ വ്യാഖ്യാനം മാത്രം എങ്ങനെ പരിഗണിക്കാന്‍ സാധിക്കും. ഹിജാബ് നിര്‍ബന്ധമാണെന്ന വ്യഖ്യാനവുമുണ്ടെന്നും ധവാന് വിശദീകരിച്ചു.
നൂറ്റാണ്ടുകളായി തല മറയ്ക്കുന്ന രീതി നിലവിലുണ്ട്. ഉത്തമ വിശ്വാസത്തോടെ ചെയ്യുന്നതാണിത്. പിന്നെ എന്തിനാണ് മതാചാരമാണോ എന്ന് കോടതി പരിശോധിച്ചത്. തെറ്റായ അടിത്തറയില്‍ നിന്നാണ് ഹിജാബ് നിരോധിച്ച് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടത്. ഹിജാബ് നിര്‍ബന്ധമല്ലെന്ന ഹൈക്കോടതിയുടെ കണ്ടെത്തല്‍ അമ്പരപ്പിക്കുന്നതാണ്. രാജ്യമെമ്പാടും മുസ്ലിം സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നുണ്ട്. അതിനര്‍ത്ഥം അത് ഉത്തമവിശ്വാസത്തോടെയുള്ള ആചാരമാണെന്നാണ്...
മുഖം മറയ്ക്കുന്ന ബുര്‍ഖ ക്ലാസില്‍ ധരിക്കരുതെന്ന് പറഞ്ഞാല്‍ ഔചിത്യം മനസിലാകും. എന്നാല്‍ തല മറയ്ക്കരുത് എന്ന് എങ്ങനെയാണ് പറയാന്‍ സാധിക്കുക എന്നും രാജീവ് ധവാന് ചോദിച്ചു. ഹിജാബ് നിരോധനത്തിനെതിരായ അപ്പീല്‍ ഹര്‍ജികളില്‍ ഇന്ന് അഞ്ചാം ദിവസത്തെ വാദമാണ് സുപ്രീംകോടതിയില്‍ നടന്നത്. നാളെയും വാദം തുടരും. ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, സുധാന്‍ശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications