Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിമാചലില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമോ: സാധ്യത തള്ളാനാവില്ല, ബിജെപിക്ക് നെഞ്ചിടിപ്പ്

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ടം കഴിഞ്ഞതിന് പിന്നാലെ എക്സിറ്റ് പോളുകള്‍ പുറത്ത് വന്നപ്പോള്‍ സംസ്ഥാനത്ത് ബി ജെ പി തന്നെ അധികാരത്തില്‍ തുടരുമെന്നാണ് മുഴുവന്‍ എക്സിറ്റ് പോളുകളും പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ ഗുജറാത്തിനൊപ്പം തിരഞ്ഞെടുപ്പ് നടന്ന ഹിമാചല്‍ പ്രദേശിലാവട്ടെ കാര്യങ്ങള്‍ അല്‍പ്പം വ്യത്യസ്തമാണ്. ചില സർവ്വേകള്‍ കോണ്‍ഗ്രസിന് സംസ്ഥാനത്ത് മുന്‍തൂക്കം നല്‍കുന്നു എന്നുള്ളതാണ് പ്രത്യേകത. നേരത്തെ തന്നെ അല്‍പം പ്രതീക്ഷയുണ്ടായിരുന്ന കോണ്‍ഗ്രസ് നേതൃത്വം ഇതോടെ പൂർണ്ണ ആവേശത്തിലുമായി. മാന്യമായ സംഖ്യയോടെ ഹിമാചൽ പ്രദേശിൽ സർക്കാർ രൂപീകരിക്കുമെന്നാണ് കോൺഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.

ഹിമാചൽ പ്രദേശ് നിയമസഭയിലെ ആകെയുള്ള 68 സീറ്റിൽ

ഹിമാചൽ പ്രദേശ് നിയമസഭയിലെ ആകെയുള്ള 68 സീറ്റിൽ കോൺഗ്രസിന് 42 ലേറെ സീറ്റുകള്‍ ലഭിക്കുമെന്നാണ് എച്ച് പി സി സി വൈസ് പ്രസിഡന്റ് നരേഷ് ചൌഹാന്‍ വ്യക്താമാക്കുന്നത്. വോട്ടെടുപ്പിന് ശേഷമുള്ള ആളുകളിൽ നിന്നുള്ള അഭിപ്രായം കൂടാതെ ഞങ്ങളുടെ സ്വന്തം സർവേ കാണിക്കുന്നത് ഞങ്ങളുടെ സീറ്റ് വിഹിതം ഉയർത്താന്‍ കഴിയുമെന്നാണെന്നും പത്രസമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് കോണ്‍ഗ്രസ് നേതാവ് അവകാശപ്പെട്ടു.

 ഹിമാചൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്‌സിറ്റ്

ഹിമാചൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്‌സിറ്റ് പോളുകളിൽ കാണിക്കുന്ന പ്രവണതകളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും ചൗഹാൻ പറഞ്ഞു. "ഇതൊരു പുതിയ കാര്യമല്ല, എല്ലാ വാർത്താ ചാനലുകളും എല്ലാ തിരഞ്ഞെടുപ്പുകളിലും ഇത് ചെയ്യുന്നു. ഇവ പിശകുകൾക്ക് വിധേയമാണ്. എക്‌സിറ്റ് പോളുകളുടെ സാമ്പിൾ വലുപ്പത്തിലും കൃത്യതയിലും എപ്പോഴും ഒരു ചോദ്യചിഹ്നമുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.

പല എക്‌സിറ്റ് പോളുകളും ഹിമാചലിൽ ബി ജെ പി

പല എക്‌സിറ്റ് പോളുകളും ഹിമാചലിൽ ബി ജെ പി വിജയിക്കുമെന്ന് കാണിക്കുന്നുണ്ടെന്നും ചിലത് കോൺഗ്രസിനാണ് കൂടുതൽ സീറ്റുകൾ നൽകിയതെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. നാളെ ഫലം പുറത്തുവരുമ്പോൾ എച്ച്‌പി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുമെന്നതിനാൽ എക്‌സിറ്റ് പോൾ ഫലങ്ങള്‍ കണ്ടുള്ള ബി ജെ പിയുടെ സന്തോഷം ഹ്രസ്വകാലമായിരിക്കും. ഹിമാചലിലെ സർക്കാരിൽ മാറ്റത്തിന് വോട്ട് ചെയ്തിട്ടുണ്ടെന്നാണ് ജനങ്ങളുടെ പ്രതികരണം കാണിക്കുന്നതെന്നും ചൗഹാൻ പറഞ്ഞു.

Eye Health: കണ്ണാണ്, സൂക്ഷിക്ഷണം; അലസത പാടില്ല: കണ്ണിന്റെ ആരോഗ്യത്തിന് എന്ത് കഴിക്കണം, എന്ത് പാടില്ല

ഹിമാചലിലെ കനത്ത വോട്ടിംഗ് ശതമാനം സൂചിപ്പിക്കുന്നത്

"ഹിമാചലിലെ കനത്ത വോട്ടിംഗ് ശതമാനം സൂചിപ്പിക്കുന്നത്, തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ ജനങ്ങൾ അസന്തുഷ്ടരും ജയ് റാം സർക്കാരിനെതിരെയും ആയിരുന്നു എന്നാണ്. മാറ്റത്തിനായി വോട്ട് ചെയ്യാൻ ആളുകൾ കൂട്ടത്തോടെ ഇറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം മൂന്ന് അസംബ്ലി മണ്ഡലങ്ങളിലേക്കും ഒരു പാർലമെന്റ് സീറ്റിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിൽ ഹിമാചലിലെ ജനങ്ങൾ സർക്കാരിനെതിരായ രോഷം പ്രകടിപ്പിച്ചതായി കോൺഗ്രസ് വൈസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

ആജ്തക്- ആക്‌സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍

ആജ്തക്- ആക്‌സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലമാണ് ഹിമാചലില്‍ കോണ്‍ഗ്രസിന് നല്‍കുന്നത്. കോണ്‍ഗ്രസിന് ഹിമാചലില്‍ 30 മുതല്‍ 40 വരെ സീറ്റുകളാണ് കോണ്‍ഗ്രസിന് പ്രവചിക്കുന്നത്. ബിജെപിക്ക് 24 മുതല്‍ 34 സീറ്റുവരെ കിട്ടുമെന്നും സര്‍വേ പറയുന്നു. അതേസമയം എ എ പിക്ക് കാര്യമായ ചലനം സൃഷ്ടിക്കാനാവില്ലെന്നും പ്രവചിക്കുന്നു.

2017 ല്‍ ബി ജെ പി 44 സീറ്റുകളുമായിട്ടായിരുന്നു

2017 ല്‍ ബി ജെ പി 44 സീറ്റുകളുമായിട്ടായിരുന്നു ബി ജെ പിക്കാർ വന്നത്. കോണ്‍ഗ്രസിന് 21 സീറ്റുകളായിരുന്നു ലഭിച്ചത്. രണ്ട് സീറ്റില്‍ സ്വതന്ത്രരും ഒരു സീറ്റില്‍ സി പി എമ്മും വിജയിച്ചു. 2012 ലെ തിരഞ്ഞെടുപ്പില്‍ 36 സീറ്റുകളുമായി കോണ്‍ഗ്രസായിരുന്നു ഹിമാചലില്‍ അധികാരത്തിലിരുന്നത്. അന്ന് 26 സീറ്റുകളായിരുന്നു ബി ജെ പിക്ക് ലഭിച്ചത്. അഞ്ച് സീറ്റുകളില്‍ സ്വതന്ത്രരും ജയിച്ചപ്പോള്‍ ഒരു സീറ്റില്‍ എച്ച് എല്‍ പി വിജയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+