Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈദരാബാദ് കൂട്ട ബലാത്സംഗം: ഇരയുടെ ചിത്രവും വീഡിയോയും പുറത്തുവിട്ട് ബിജെപി നേതാവ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്‌

തെലങ്കാന: ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസിലെ ഇരയുടെയും പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെയും ചിത്രങ്ങളടങ്ങിയ വീഡിയോ പുറത്തുവിട്ട ബിജെപി എംഎല്‍എ രഘുനന്ദന്‍ റാവുവിനെതിരെ വിമര്‍ശനവുമായി തെലങ്കാന കോണ്‍ഗ്രസ് ഇന്‍ചാര്‍ജും എംപിയുമായ മാണിക്കം ടാഗോര്‍.

ബലാത്സംഗക്കേസിലെ പ്രതികളിലൊരാള്‍ എഐഎംഐഎം എംഎല്‍എയുടെ മകനാണെന്നും കോണ്‍ഗ്രസ് എംപി തന്റെ ട്വീറ്റില്‍ പറഞ്ഞു. വീഡിയോ പുറത്തുവിട്ടതിലൂടെ ഇരയുടെയും കുടുംബത്തിന്റെയും കേസിലും സുരക്ഷയിലും രഘുനന്ദന്‍ കോട്ടമുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

hyderabad

ഇതിന് പിന്നില്‍ ടിആര്‍എസും ബിജെപിയും എം ഐ എമ്മും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണോ കാരണമെന്നും പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയുടെ നീതിയേക്കാള്‍ പ്രധാനമാണോ അവരുടെ ബന്ധമെന്നും കോണ്‍?ഗ്രസ് എംപി ചോദിച്ചു.

എന്നാല്‍, തെലങ്കാനയില്‍ ഭരിക്കുന്ന ടിആര്‍എസ് സര്‍ക്കാരിലെ മുതിര്‍ന്ന അംഗത്തിന്റെ മകനായ പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് പോലീസ് തിടുക്കത്തില്‍ ക്ലീന്‍ ചിറ്റ് നല്‍കിയെന്നും അതുകൊണ്ടാണ് താന്‍ തെളിവുകള്‍ പുറത്തുവിടാന്‍ നിര്‍ബന്ധിതനായതെന്നുമാണ് ബിജെപി നേതാവിന്റെ വാദം. എംഎല്‍എയുടെ മകന്റെ പങ്ക് തെളിയിക്കുന്ന വീഡിയോ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ ഇതുവരെ പരീക്ഷിക്കാത്ത ഒന്ന്... പുതിയ ലുക്കില്‍ ഖല്‍ബ് നിറച്ച് അഭയ ഹിരണ്‍മയി
അതേസമയം, ഹൈദരാബാദില്‍ പ്രായപൂര്‍ത്തിയാകത്ത പെണ്‍കുട്ടിയെ കാറിലിട്ട് കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തില്‍ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചിട്ടുണ്ട്. പ്രതിപ്പട്ടികയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര് ഉള്‍പ്പെടെ ആകെ അഞ്ച് പേരാണ് ഉള്ളത്. അറസ്റ്റിലായവരില്‍ ഒരാള്‍ക്ക് മാത്രമാണ് പ്രായപൂര്‍ത്തി ആയത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ 18 കാരനായ മാലിക് ആണ് പ്രായപൂര്‍ത്തിയായ പ്രതി. മെയ് 28ന് ഹൈദരാബാദിലെ സംഭവം നടന്നത്.

ഒരു പാര്‍ട്ടില്‍ പങ്കെടുത്ത് തിരികെ വീട്ടിലേക്ക് മടങ്ങുംവഴിയാണ് പെണ്‍കുട്ടിയെ അഞ്ച് പേരടങ്ങുന്ന സംഘം ഉപദ്രവിച്ചത്. പിടിയിലായ പ്രായപൂര്‍ത്തിയാകാത്തവരില്‍ ഒരാള്‍ വിഐപിയുടെ മകനാണെന്ന് പോലീസ് സ്ഥിരീകരിച്ചു. എഐഎംഐഎം എംഎല്‍എയുടെ മകന് സംഭവത്തില്‍ പങ്കുണ്ടെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു.

പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയതോടെയാണ് പീഡന വിവരം പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് അഞ്ച് പ്രതികകള്‍ക്കെതിരെ പോലീസ് കേസെടുത്തത്. സിസിടിവി ദൃശ്യങ്ങളും പെണ്‍കുട്ടിയുടെ മൊഴിയും പതികളെ തിരിച്ചറിയാന്‍ സഹായിച്ചു. പ്രതികള്‍ പെണ്‍കുട്ടിയെ വീട്ടില്‍ വിടാമെന്നുപറഞ്ഞ് കാറില്‍ കയറ്റുകയും ശേഷം നിര്‍ത്തിയിട്ട കാറില്‍വെച്ച് ആളുകള്‍ മാറിമാറി ലൈം ഗികമായി ഉപദ്രവിക്കുകയും ആയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+