ഇന്ത്യ മരുന്നെത്തിച്ച് നൽകിയത് 150 രാജ്യങ്ങൾക്കെന്ന് ഇന്ത്യൻ പ്രധാനമന്ത്രി
ദില്ലി: കൊറോണ വൈറസ് വ്യാപനത്തിനിടെ ഇന്ത്യ 150 രാജ്യങ്ങൾക്ക് മരുന്നുകൾ എത്തിച്ച് നൽകിയെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ കൊറോണ വൈറസ് വാക്സിനേഷൻ ക്യാമ്പെയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകത്തെ ഏറ്റവും വലിയ രോഗപ്രതിരോധ ദൌത്യത്തിന് തുടക്കം കുറിച്ച ഇന്ത്യ കുറഞ്ഞ സമയത്തിനുള്ളിൽ രണ്ട് കൊറോണ വൈറസ് പ്രതിരോധ വാക്സിനുകളാണ് വിതരണത്തിനായി എത്തിച്ചിട്ടുള്ളത്.
വാക്സിൻ എപ്പോഴെത്തുമെന്നാണ് എല്ലാവരും ചോദിച്ചിരുന്നത്. വാക്സിനുകളും ഇന്ത്യയിൽ തന്നെ നിർമിച്ചെടുത്തതാണ്. സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ട്രയൽ റൺ പൂർത്തിയാക്കിയെന്നും ആവശ്യമുള്ളവർക്ക് വാക്സിൻ നൽകുമെന്നും മോദി വ്യക്തമാക്കി. മറ്റ് വാക്സിനുകളുടെ പരീക്ഷണവും വേഗത്തിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വാക്സിനേഷന്റെ ഭാഗമായി രണ്ട് ഡോസ് വാക്സിനാണ് എടുക്കേണ്ടത്. രാജ്യത്ത് വാക്സിനേഷൻ ആരംഭിച്ചിട്ടുണ്ടെങ്കിലും കൊവിഡ് പ്രോട്ടോക്കോളുകൾ അവഗണിക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിക്കുന്നത് അവഗണിക്കരുതെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി. പ്രതിരോധ കുത്തിവയ്പ്പുകൾക്കിടയിൽ ഒരു മാസത്തെ ഇടവേള വിദഗ്ധർ ശുപാർശ ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.
വാക്സിന്റെ ആദ്യത്തെ ഡോസ് സ്വീകരിച്ച ശേഷവും മാസ്ക് ഒഴിവാക്കാനോ സാമൂഹിക അകലം പാലിക്കുന്നതിലോ വീഴ്ച വരുത്താൻ പാടില്ലെന്നും ഇക്കാര്യത്തിൽ പിഴവ് തെറ്റ് വരുത്തരുതെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു അദ്ദേഹം ജനങ്ങളോട് നിർദേശിച്ചു. കാരണം രണ്ടാമത്തെ ഡോസിന് ശേഷമാണ് പ്രതിരോധശേഷി വർധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications