Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രംപിന്റെ താരിഫ് ഭീഷണി ഇന്ത്യയെ ഏല്‍ക്കില്ല; മറുനീക്കം നടത്തി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: ഇറക്കുമതി തീരുവ കുറച്ച് ആഗോള വ്യാപാര മേഖലയില്‍ മുന്നേറ്റമുണ്ടാക്കാന്‍ ഇന്ത്യ. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദ്ദേശിച്ച പരസ്പര താരിഫുകളെ നേരിടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇറക്കുമതി തീരുവ കുറയ്ക്കാന്‍ ഇന്ത്യ ആലോചിക്കുന്നത്. ധനമന്ത്രി നിര്‍മല സീതാരാമന്‍ തിങ്കളാഴ്ച മുംബൈയില്‍ നടന്ന ഒരു പരിപാടിയ്ക്കിടെ ഇത് സംബന്ധിച്ച സൂചന നല്‍കിയിരുന്നു.

ആഗോള വ്യാപാരത്തില്‍ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള തുടര്‍ച്ചയായ പ്രക്രിയയുടെ ഭാഗമാണ് തീരുവ കുറയ്ക്കലും യുക്തിസഹീകരണവും എന്നാണ് ധനമന്ത്രി പറയുന്നത്. 'ഒരു നിക്ഷേപക സൗഹൃദ രാജ്യമായി മാറാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. അതിന്റെ ഫലമായി, പ്രഖ്യാപിച്ച തീരുവ കുറയ്ക്കലും യുക്തിസഹീകരണവും ഒരു തുടര്‍ പ്രക്രിയയാണ്, ഞങ്ങള്‍ അത് തുടര്‍ന്നും ചെയ്യും,' മന്ത്രി പറഞ്ഞു.

Tariff

ഇറക്കുമതി നികുതികള്‍ കൂടുതല്‍ കുറയ്ക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നുവെന്ന് ധനകാര്യ ഉദ്യോഗസ്ഥരുൂം വ്യക്തമാക്കിയിട്ടുണ്ട്. വ്യാപാര പങ്കാളികള്‍ക്ക് മേല്‍ പരസ്പര താരിഫുകള്‍ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. താരതമ്യേന ഉയര്‍ന്ന താരിഫ് നിരക്കുകളും യുഎസുമായുള്ള 41 ബില്യണ്‍ ഡോളറിന്റെ വ്യാപാര മിച്ചവും ഇന്ത്യയെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്.

അതേസമയം, ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട 30 ഇറക്കുമതി വസ്തുക്കളുടെ തീരുവ 3% ല്‍ താഴെയാണെന്നും തിരഞ്ഞെടുത്ത ചില ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമേ ഉയര്‍ന്ന തീരുവ ബാധകമാകൂ എന്നും ധനകാര്യ സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ പറഞ്ഞു. യുഎസുമായുള്ള ചര്‍ച്ചകളിലൂടെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ അപകട സാധ്യതകള്‍ക്കിടയിലും താരിഫ് യുക്തിസഹീകരണത്തിനും സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഇറക്കുമതി തീരുവ കുറയ്ക്കുന്നത് തുടരുന്നതിലൂടെ, നിക്ഷേപം പ്രോത്സാഹിപ്പിക്കാനും മത്സരശേഷി വര്‍ധിപ്പിക്കാനും യുഎസുമായുള്ള ഏതെങ്കിലും തരത്തില്‍ സാധ്യതയുള്ള വ്യാപാര തര്‍ക്കങ്ങളുടെ ആഘാതം ലഘൂകരിക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വ്യാപാര യുദ്ധം തടയുന്നതിനായി പ്രധാന വ്യാപാര വിഷയങ്ങളില്‍ ഇന്ത്യ, അമേരിക്കയ്ക്ക് ഇളവുകള്‍ നല്‍കിയിട്ടുണ്ട്.

വാഷിംഗ്ടണില്‍ ട്രംപും മോദിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ 2025 അവസാനത്തോടെ ഒരു വ്യാപാര കരാര്‍ അന്തിമമാക്കാന്‍ ഇരുവരും സമ്മതിച്ചിരുന്നു. കൂടാതെ, 2030 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം 500 ബില്യണ്‍ ഡോളറായി ഇരട്ടിയാക്കുക എന്ന ലക്ഷ്യവും ഇരുനേതാക്കളും ചേര്‍ന്ന് നിശ്ചയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+