'പ്രത്യാക്രമണം പാക്കിസ്ഥാനെ നേരത്തേ അറിയിച്ചത് കുറ്റം, എത്ര യുദ്ധവിമാനം രാജ്യത്തിന് നഷ്ടമായി'; രാഹുൽ ഗാന്ധി
വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കറിനെതിരെ ആഞ്ഞടിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രത്യാക്രമണത്തിന് മുമ്പ് പാക്കിസ്ഥാനെ വിവരം അറിയിച്ചത് വലിയ കുറ്റകൃത്യമാണെന്നും അതുവഴി രാജ്യത്തിന് എത്ര യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന് വ്യക്തമാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ഇക്കാര്യം ആവർത്തിച്ച് ചോദിച്ചിട്ടും മന്ത്രി ജയശങ്കർ പുലർത്തുന്ന മൗനം അപലപനീയമാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
' മന്ത്രി ജയശങ്കറിന്റെ മൗനം എന്താണ് നടന്നതെന്ന് മാത്രമല്ല വളരെ ഗുരുതരമായത് നടന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് ഞാൻ വീണ്ടും ചോദിക്കുന്നു. പാക്കിസ്ഥാൻ നേരത്തേ എല്ലാം അറിഞ്ഞത് കൊണ്ട് എത്ര യുദ്ധവിമാനങ്ങളാണ് നമ്മുക്ക് നഷ്ടമായത്. ഇതൊരിക്കലും ഒരു പിഴവല്ല, മറിച്ച് വലിയൊരു കുറ്റകൃത്യമാണ്. രാജ്യത്തിന് സത്യം അറിയണം', മന്ത്രി ജയശങ്കറിന്റെ വീഡിയോ പങ്കുവെച്ച് രാഹുൽ ഗാന്ധി കുറിച്ചു.

വീഡിയോയിൽ മന്ത്രി ജയശങ്കർ പറയുന്നത് ഇങ്ങനെ -' ഓപ്പറേഷൻ സിന്ദൂറിന്റെ തുടക്കത്തിൽ പാക്കിസ്ഥാന് ഞങ്ങൾ സന്ദേശം കൈമാറിയിരുന്നു. ഭീകരകേന്ദ്രങ്ങൾ ഞങ്ങൾ ആക്രമിക്കുകയാണ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യം വെയ്ക്കുന്നില്ലെന്ന്. അതായത് സൈന്യത്തിന് ഈ സാഹചര്യത്തിൽ ഇടപെടാതിരിക്കാമായിരുന്നു. എന്നാൽ നല്ല നിർദ്ദേശങ്ങൾ അവർ അവഗണിച്ചു'.
എന്നാൽ ഓപ്പറേഷന്റെ തുടക്കത്തിൽ പാക്കിസ്ഥാനെ അറിയിച്ചുവെന്നത് വിദേകാര്യ മന്ത്രി തന്നെ വ്യക്തമാക്കിയിരിക്കുകയാണെന്നും ഇതിന് ആരാണ് ചുമതലപ്പെടുത്തിയതെന്ന് വ്യക്തമാക്കണമെന്നും രാഹുൽ ചോദിച്ചു. അതേസമയം മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേരയും രാഹുലിന്റെ വാക്കുകൾ ആവർത്തിച്ചു. വിദേശകാര്യ മന്ത്രിയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം എന്താണെന്നായിരുന്നു പവൻ ഖേര ഉയർത്തിയ ചോദ്യം.
'ഇത് നയതന്ത്രമല്ല, ചാരവൃത്തിയാണ്. വിദേശകാര്യ മന്ത്രി പറഞ്ഞത് എല്ലാവരും കേട്ടു. ചിലത് മറച്ചുവെച്ചിട്ടുണ്ട്', പവൻ ഖേര ആരോപിച്ചു. ഇത്തരത്തിൽ വിവരം പങ്കുവെച്ചത് ഭീകരവാദികളായ മസൂദ് അസറിനേയും ഹാഫിസ് സയിദിനേയും രക്ഷപ്പെടാൻ സഹായിച്ചോയെന്ന സംശയവും അദ്ദേഹം ഉയർത്തി. ' ഭീകരർ അവരുടെ താവളങ്ങൾ വിട്ട് ഓടി രക്ഷപ്പെട്ടെന്നാണ് ഈ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നത്. എന്തുകൊണ്ടാണ് ഇത് ചെയ്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രിയും ഉത്തരം നൽകണം', അദ്ദേഹം പറഞ്ഞു.
അതേസമയം കോൺഗ്രസ് ആരോപണം വിദേശകാര്യ മന്ത്രാലയം തള്ളി. നേതാക്കൾ തെറ്റിധാരണ പരത്തുകയാണെന്നും മന്ത്രിയുടെ പ്രസ്താവന വളച്ചൊടിച്ചെന്നും വകുപ്പ് പറഞ്ഞു. ' തുടക്കത്തിൽ തന്നെ പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് വ്യക്തമാക്കിയത്. ഇത് ഓപ്പറേഷൻ സിന്ദൂറിന് മുൻപാണ്. അല്ലാതെ ഓപ്പറേഷൻ ആരംഭിക്കുന്നത് മുൻപല്ല. വസ്തുതകളെ തെറ്റായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്', മന്ത്രാലയം വ്യക്തമാക്കി.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ്












Click it and Unblock the Notifications