ആം ആദ്മി പാര്‍ട്ടിക്ക് സംഭാവനപ്പെരുമഴ
ദില്ലി: അഴിമതിക്കെതിരെ പടവളോങ്ങി രംഗ പ്രവേശനം ചെയ്ത അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയിലേക്ക് ഇപ്പോള്‍ സംഭാവനകളുടെ കുത്തൊഴുക്കാണ്. പണ്ഡിതനെന്നോ പാമരനെന്നോ വ്യത്യാസമില്ലാത, പണക്കാരനെന്നോ പാവപ്പെട്ടവെന്നോ വ്യത്യാസമില്ലാതെ, വിദ്യാര്‍ത്ഥിയെന്നോ ഉദ്യോഗസ്ഥനെന്നോ വ്യത്യാസമില്ലാതെ... സംഭാവനകള്‍ കുമിയുകയാണ്. ഇതുവരെ ഏതാണ്ട് 11.5 കോടിരൂപയാണ് പാര്‍ട്ടിക്ക് സംഭാവനയായി മാത്രം കിട്ടിയത്.
അഴിമതി വിരുദ്ധ സമരത്തിന്റെ ആവേശം മാറോടണച്ച് 45000 പേരാണ് ഇതുവരെ കെജ്രിവാളിന്റെ പാര്‍ട്ടിക്ക് സംഭാന നല്‍കിയത്. സിയാചിന്നിലെ സൈനികന് മുതല്‍ അമേരിക്കയിലെ ബിസിനസ് മാന്‍ വരെ ഉള്ളവരാണ് ഈ സംഭാവനകള്‍ നല്‍കിയിട്ടുള്ളത്.

2012 ല്‍ ആണ് അരവിന്ദ് കെജ്രിവാള് ആം ആദ്മി പാര്‍ട്ടി രൂപീകരിക്കുന്നത്. അണ്ണ ഹസാരെ സംഘത്തിലെ ഒരു വലിയ വിഭാഗം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിന് എതിരായിരുന്നെങ്കിലും കെജ്രിവാള് മുന്നോട്ട് പോവുകയായിരുന്നു.
പാര്‍ട്ടിയുമായി മുന്നോട്ട് പോകുമ്പോള്‍ പണം ഒരു പ്രശ്നമാകുമെന്ന് അരവിന്ദ് കെജ്രിവാളിന് അന്ന് തന്നെ അറിയാമായിരുന്നു. ദേശീയ തലസ്ഥാനമായ ദില്ലിയില്‍ പൊതു യോഗങ്ങള്‍ സംഘടിപ്പിച്ച് ജനപിന്തുണകൂട്ടുകയാണ് കെജ്രിവാള് ആദ്യം ചെയ്തത്. പിന്നീട് ആളുകളോട് പാര്‍ട്ടിയിലേക്ക് സംഭാവന ചെയ്യാന്‍ ആഹ്വാനം ചെയ്തു.
'എനിക്ക് നിങ്ങളുടെ സമയവും പണവും വേണം' എന്നാണ് കെജ്രിവാള് ആവശ്യപ്പെട്ടത്. ഒരു പൊതു ലക്ഷ്യത്തിന് വേണ്ടിയാണ് നമ്മളെല്ലാം പൊരുതുന്നത്. മിക്ക പാര്‍ട്ടികള്‍ക്കും വേണ്ട പണം വലിയ കോര്‍പ്പറേറ്റുകളാണ് നല്‍കുന്നത്. പലതും തിരിച്ച് കിട്ടാന്‍ വേണ്ടിയാണ് ഇവര്‍ ഈ പണം നല്‍കുന്നത്. പക്ഷേ ഇത് ആം ആദ്മി പാര്‍ട്ടിയുടെ കാര്യത്തില്‍ നടക്കില്ല. സധാരണക്കാരുടെ പണം കൊണ്ടാണ് ഈ പാര്‍ട്ടി പ്രവര്‍ത്തിക്കുക. സത്യസന്ധവും സുതാര്യവുമായ രാഷ്ട്രീയത്തിന്റെ തുടക്കമായിരിക്കും ഇത്- കെജ്രിവാള് പറയുന്നു.
കെജ്രിവാളിന്റെ വാക്കുകള്‍ ശരിക്കും ആളുകളുടെ ഹൃദയത്തില്‍ തന്നെ കൊണ്ടു എന്ന് വേണം പറയാന്‍. സംഭാവനകള്‍ കുന്നുകൂടാന്‍ തുടങ്ങി.
അഞ്ഞൂറു രൂപയാണ് ഭൂരിപക്ഷം പേരും സംഭാവനയായി നല്‍കിയിട്ടുള്ളത്. ഏതാണ്ട് ഇരുനൂറോളം പേര് 50000 രൂപയില്‍ കൂടുതല്‍ സംഭാവന നല്‍കിയിട്ടുണ്ട്. പലരും ഓണ്‍ലൈന്‍ ട്രാന്സാക്ഷന് വഴിയാണ് സംഭാവന നല്‍കിയിട്ടുള്ളത്. ചിലര്‍ പാര്‍ട്ടി പരിപാടികള്‍ നടക്കുന്ന സ്ഥലത്തെത്തിയും സംഭാവന നല്‍കുന്നുണ്ട്. ദില്ലി അസംബ്ലി മണ്ഡലത്തില്‍ വീടുവീടാന്തരം കയറിയിറങ്ങി നാല് ലക്ഷം രൂപ പിരിച്ചെടുത്തതായി കെജ്രിവാള് തന്നെ അവകാശപ്പെടുന്നുണ്ട്.
നിലവില്‍ രാജ്യസഭ അംഗവും ബിസിനസ് രാജാവുമായ രാജീവ് ചന്ദ്രശേഖര്‍ അഞ്ച് ലക്ഷം രൂപയാണ് ആം ആദ്മി പാര്‍ട്ടിക്ക് സംഭാവനയായി നല്‍കിയത്. ഹോങ് കോങില്‍ ബിസിനസ് ചെയ്യുന്ന ഇന്ത്യക്കാരന് അമിത് അഗര്‍വാള്‍ അമ്പത് ലക്ഷം രൂപ നല്കി. വര്‍ഷങ്ങളോളം സൂക്ഷിച്ചുവച്ച തങ്ങളുടെ നാണയത്തുട്ടുകളുടെ സമ്പാദ്യം ആം ആദ്മി പാര്‍ട്ടിക്ക് സംഭവാനയായി നല്കിയ ഒരു പെണ്‍കുട്ടിയുണ്ട് ദില്ലിയില്‍. ഒരുമാസത്തെ പെന്ഷന് മുഴുവന്‍ സംഭാവ നല്കിയ വയോധികരുണ്ട്, ഒരു ദിവസത്തെ വരുമാനത്തില്‍ നിന്ന് 1 രൂപ സംഭാവന നല്കിയ റിക്ഷാക്കാരുണ്ട്....
സംഭാവന എത്ര കിട്ടിയാലും അത് മറച്ചുവക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ആം ആദ്മി പാര്‍ട്ടി. അത് ഒരു രൂപയായാലും ഒരു കോടി രൂപയായാലും.
-
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
ഫണ്ട് തിരിമറി; പണം ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി, സ്റ്റേറ്റ്മെന്റ് പങ്കുവെച്ച് വി. കുഞ്ഞികൃഷ്ണൻ -
'എന്നാൽ സംവാദമാവാം'; സതീശന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി; തെരഞ്ഞെടുപ്പ് കളത്തിൽ തീപാറും -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില












Click it and Unblock the Notifications