ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടർക്കഥയാകുന്നു: അനന്ത്നാഗില്‍ രണ്ട് തീവ്രവാദികളെ സേന കൊലപ്പെടുത്തി
ശ്രീനഗർ: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. അനന്ത്നാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ സേന രണ്ട് തീവ്രവാദികളെ വെടിവെച്ച് കൊലപ്പെടുത്തി. മേഖലയില്‍ ഇന്നലെ വൈകുന്നേരം മുതല്‍ തന്നെ ഏറ്റുമുട്ടല്‍ ആരംഭിച്ചിരുന്നു. ഹൽക്കൻ ഗലി മേഖലയിൽ സുരക്ഷാസേന ഭീകരവിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
ശ്രീനഗറിലെ ഖൈനാർ മേഖലയിൽ പോലീസിൻ്റെയും സുരക്ഷാ സേനയുടെയും സംയുക്ത സംഘം തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരവാദികള്‍ വെടിവെപ്പ് നടത്തുകയായിരുന്നു. തുടർന്ന് സുരക്ഷ സേന നടത്തിയ തിരിച്ചടിയിലാണ് രണ്ടുപേർ കൊല്ലപ്പെട്ടത്. പ്രദേശത്ത് കൂടുതല്‍ ഭീകരർ സംഘടിച്ചിട്ടുണ്ടോയെന്ന് അറിയാനായി സേനയുടെ തിരച്ചില്‍ തുടരുകയാണ്.

കുടിയേറ്റ തൊഴിലാളികളെ ലക്ഷ്യമിട്ട് തീവ്രവാദികള്‍
കശ്മീരില്‍ സമീപദിവസങ്ങളില്‍ കുടിയേറ്റ തൊഴിലാളികള്‍ക്കെതിരെ ആക്രമണം വർധിച്ച് വരുന്നുണ്ട്. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ നിന്നുള്ള രണ്ട് പേർക്ക് ബുദ്ഗാം ജില്ലയില്‍ വെച്ച് ഭീകരവാദികളുടെ വെടിയേറ്റിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കശ്മീർ താഴ്‌വരയിൽ കുടിയേറ്റക്കാർക്ക് നേരെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്. ഇതോടെയാണ് തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളും പൊലീസും സുരക്ഷാ സേനയും വീണ്ടും ശക്തമാക്കിയത്.
ഒക്ടോബർ 24 ന് ബാരാമുള്ള മേഖലയില്‍ നടന്ന് വെടിവെയ്പ്പില്‍ രണ്ട് തൊഴിലാളികളും രണ്ട് സൈനികരും കൊല്ലപ്പെട്ടിരുന്നു.ബൂട്ടാപത്രിയിൽ വെച്ച് സൈനിക വാഹനത്തിന് നേരെ ഭീകരർ ആക്രമണം നടത്തുകയായിരുന്നു. അതിനും മൂന്ന് ദിവസം മുമ്പ് . ഗാന്ദര്‍ബല്‍ ജില്ലയിലെ ഗഗാംഗീറില്‍ തുരങ്ക നിര്‍മാണത്തിന് എത്തിയ ആറ് തൊഴിലാളികളും ഡോക്ടറും ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
കശ്മീരിലെ നയിദ്ഗാം ബുദ്ഗാം സ്വദേശിയായ ഡോക്ടർ ഷാനവാസ്, പഞ്ചാബിലെ ഗുരുദാസ്പൂർ സ്വദേശിയായ ഗുർമീത് സിംഗ്, ബിഹാർ സ്വദേശികളായ മുഹമ്മദ് ഹനീഫ്, ഫഹീം നസീർ, കലീം എന്നിവരായ ബിഹാർ സ്വദേശികളുമാണ് കൊല്ലപ്പെട്ടത്.
അതിനിടെ ഒക്ടോബർ 28 ന് ജമ്മു കശ്മീരിലെ അഖ്നൂർ ജില്ലയിൽ സൈനിക ആംബുലൻസിനു നേരെ ആക്രമണം നടത്തിയ 3 ഭീകരരിൽ ഒരാളെ സൈന്യം വധിച്ചിരുന്നു. കരസേനയുടെ ആംബുലന്‍സിന് നേരെ ഭീകരർ ഇരുപത് തവണയിലേറെയായി വെടിവെക്കുകയായിരുന്നു. ഉടന്‍ തന്നെ തിരിച്ചടിച്ച സൈന്യം ഭീകരരെ കാട്ടിലൂടെ പിന്തുടർന്ന് തുരത്തുകയായിരുന്നു. പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞ് കയറിയതാണ് ഭീകരവാദികളെന്നാണ് സൈന്യം സംശയിക്കുന്നത്. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയായായിരുന്നു സൈന്യത്തിന്റെ വാഹനം ആക്രമിക്കപ്പെട്ടത്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications