2024ല്‍ ഇടത് പാര്‍ട്ടികള്‍ക്കൊപ്പം: കേരളത്തിലും കൈകോര്‍ക്കും, പ്രഖ്യാപനവുമായി ദേവഗൗഡ
ദില്ലി: 2024ലെ തിരഞ്ഞെടുപ്പ് സഖ്യം ഇപ്പോഴേ പ്രഖ്യാപിച്ച് ദേവഗൗഡ. ഇടതുപാര്‍ട്ടികള്‍ക്കൊപ്പം കൈകോര്‍ക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ജെഡിഎസ്സിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് ദേവഗൗഡ ഇങ്ങനൊരു പ്രഖ്യാപനം നടത്തിയത്. അതേസമയം ജെഡിഎസ്സിന്റെ പുതിയ തീരുമാനം, രാഷ്ട്രീയ സഖ്യത്തിലെ വലിയ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.
ദേവഗൗഡ ഇടതുപാര്‍ട്ടികളുമായി കൂടുതല്‍ അടുത്തുവെന്നാണ് വ്യക്തമാകുന്നത്. കര്‍ണാടകത്തിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അമ്പരപ്പിക്കുന്ന മാറ്റവും ഉണ്ടായിട്ടുണ്ട്. ഹാസനില്‍ നിന്ന് ദേവഗൗഡയുടെ മരുമകള്‍ ഭവാനി രേവണ്ണ മത്സരിക്കില്ല. പകരം എച്ച്പി സ്വരൂപാണ് മത്സരിക്കുക. കേരളത്തിലും ഇടതുസഖ്യത്തിനൊപ്പമാണ്. ജെഡിഎസ് അതുകൊണ്ട് അവിടെയും വിജയിക്കുക.

ഇടതുസഖ്യത്തെ പിന്തുണയ്ക്കുന്നതില്‍ ഒരു മടിയുമില്ല. ഇടതുപാര്‍ട്ടികള്‍ക്കൊപ്പം ചേര്‍ന്ന് മാത്രമേ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സിപിഐ കര്‍ണാടകയില്‍ മത്സരിക്കുന്നുണ്ട്. അതേസമയം വനിതാ സംവരണ ബില്‍ വീണ്ടും അവതരിപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതായി ദേവഗൗഡ പറഞ്ഞു.
പുതിയ പാര്‍ലമെന്റ് മന്ദിരം തുറന്നതിന് ശേഷമുള്ള ഏറ്റവും മികച്ച കാര്യമായിരിക്കും അതെന്നും ജെഡിഎസ് അധ്യക്ഷന്‍ പറഞ്ഞു. വനിതാ സംവരണ ബില്‍ 1996ല്‍ ആദ്യമായി ഉന്നയിച്ചത് ഞാനാണ്. മോദി ആ ബില്‍ വീണ്ടും അവതരിപ്പിക്കുന്നത് പരിഗണിച്ചാല്‍ നല്ലൊരു കാര്യമായിരിക്കും. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് വരുമ്പോള്‍ അവിടെ ചെയ്യാന്‍ പറ്റുന്ന ഏറ്റവും മികച്ച കാര്യം അതായിരിക്കുമെന്നും ദേവഗൗഡ പറഞ്ഞു.
ആന്ധ്ര ടേസ്റ്റ് ഒന്ന് രുചിച്ച് നോക്കണം; ഇതാ കഴിക്കേണ്ടത് ഈ ഡിഷുകള്‍, മറക്കില്ല സ്വാദ്
കര്‍ണാടകയില്‍ തിരഞ്ഞെടുപപ്പ് കമ്മീഷന് പുറത്തുവിട്ട വനിതാ വോട്ടമാരുടെ എണ്ണം മൊത്തം വോട്ടര്‍മാരുടെ 50 ശതമാനമാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ഇക്കാര്യത്തില്‍ വ്യത്യാസമൊന്നുമില്ല. അതുകൊണ്ടാണ് സ്ത്രീ സംവരണ എന്ന കാര്യത്തില്‍ പുനര്‍വിചിന്തനം നടത്താന്‍ തോന്നിയതെന്നും ദേവഗൗഡ വ്യക്തമാക്കി.2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ്, 1996ലും 2008ലും അവതരിപ്പിച്ച കരട് ബില്ലില്‍ മാറ്റം വരുത്തി അവതരിപ്പിക്കണമെന്നും ദേവഗൗഡ പറയുന്നു.
സാമൂഹിക നീതി എന്ന ആശയത്തിലൂടെ മാത്രമേ ലിംഗ നീതി നടപ്പാക്കാനാവൂ എന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്ക് നിയമസഭയിലും, പാര്‍ലമെന്റിലും സംവരണത്തിന് നിര്‍ദേശിച്ചത് തന്റെ കാലത്താണ്. ഇതില്‍ മാറ്റങ്ങള്‍ വരേണ്ടതുണ്ട്. നമ്മുടെ അമ്മമാരും സഹോദരിമാരും നമ്മളില്‍ നിന്ന്് ഒരുപാട് മെച്ചപ്പെട്ട കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും ദേവഗൗഡ പറഞ്ഞു. അതേസമയം സെന്‍ട്രല്‍ വിസ്റ്റ നിര്‍മാണം ഒരു വശത്ത് നടന്നുകൊണ്ടിരിക്കുകയാണ്.
-
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും












Click it and Unblock the Notifications