ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ് 2024; ഇത്തവണയെങ്കിലും പോളിംഗ് ഉയരുമോ? 3 മണിവരെ 59.28 ശതമാനം
റാഞ്ചി: ജാർഖണ്ഡിൽ ഒന്നാം ഘട്ട നിയമസഭ തിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ആകെയുള്ള 81 മണ്ഡലങ്ങളിൽ 43 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. ഉച്ചയ്ക്ക് 1 മണിവരെ 46 ശതമാനം പോളിംഗ് ആണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഇക്കുറിയെങ്കിലും പോളിംഗ് 70 ശതമാനം തൊടുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
പുതിയ വോട്ടർമാരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തുമ്പോഴും സംസ്ഥാനത്ത് വോട്ടിംഗ് ശതമാനം എപ്പോഴും 70 ശതമാനത്തിൽ താഴെയാണ് രേഖപ്പെടുത്താറുള്ളത്. 2005 ൽ സംസ്ഥാനത്ത് 57.03 ശതമാനമായിരുന്നു പോളിംഗ് രേഖപ്പെടുത്തിയത്. അതായത് 76 ലക്ഷത്തോളം പേർ വോട്ട് ചെയ്തില്ല. 2009 ൽ വീണ്ടും വോട്ടിംഗ് ശതമാനം ഇടിഞ്ഞു. അത്തവണ 56.96 ശതമാനമായിരുന്നു പോളിംഗ്. വോട്ട് ചെയ്യാതിരുന്നത് 77 ലക്ഷത്തോളം പേർ.

2014 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം കുത്തനെ ഉയർന്നു. 66.42 ശതമാനമായിരുന്നു പോളിംഗ്. അപ്പോൾ 70 ലക്ഷത്തോളം പേർ വോട്ട് ചെയ്തില്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 65.18 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 80 ലക്ഷം പേർ വോട്ട് രേഖപ്പെടുത്തിയില്ല. ഇത്തവണ ഈ കണക്കുകളിൽ വലിയ മാറ്റം ഉണ്ടാകുമോയെന്നാണ് ഉയരുന്ന ചോദ്യം.
അതേസമയം സംസ്ഥാനത്ത് അതിശക്തമായ തിരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് കളമൊരുങ്ങിയത്. ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 43 മണ്ഡലങ്ങളിൽ 2019 ൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയത് ജാർഖണ്ഡ് മുക്തി മോർച്ചയായിരുന്നു. അന്ന് 17 സീറ്റുകളാണ് ജെ എം എമ്മിന് ലഭിച്ചത്. ബി ജെ പിക്ക് 13 സീറ്റും കോൺഗ്രസിന് 8 സീറ്റുകളും നേടാനായി. ആർ ജെ ഡിക്ക് ഒരു സീറ്റ് ലഭിച്ചിരുന്നു. ജെ വി എം -3, എൻ സി പി -1, എ ജെ എസ് യു -2 എന്നിങ്ങനെയാണ് മറ്റ് പാർട്ടികൾക്ക് ലഭിച സീറ്റുകൾ.
ആദിവാസി വോട്ടുകളാണ് സംസ്ഥാനത്തിന്റെ വിധി നിർണയിക്കുന്നത്. കഴിഞ്ഞ തവണ ജെ എം എം വിജയിച്ച 47 സീറ്റുകളിൽ 27 ഉം ആദിവാസി സംവരണ മണ്ഡലങ്ങളായിരുന്നു. അന്ന് ആദിവാസി സ്വാധീന മേഖലകളിൽ വെറും 8 സീറ്റുകളാണ് ബി ജെ പിക്ക് ലഭിച്ചത്. ഇക്കുറി മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ചംപയ് സോറനിലാണ് ബി ജെ പിയുടെ പ്രതീക്ഷ. തിരഞ്ഞെടുപ്പിന് തൊട്ട് മുൻപാണ് ചമ്പൈ സോറാൻ ബിജെപിയിലേക്ക് എത്തിയത്. അദ്ദേഹത്തിലൂടെ ഒരു വിഭാഗം ആദിവാസി വിഭാഗത്തിന്റെ വോട്ട് പെട്ടിയിലാക്കാമെന്ന് ബി ജെ പി കരുതുന്നുണ്ട്. എന്നാൽ ബി ജെ പിയുടെ മോഹം അസ്ഥാനത്താകുമെന്നും ഇക്കുറിയും ആദിവാസി സമൂഹം തങ്ങൾക്കൊപ്പം നിൽക്കുമെന്നും ജെഎംഎം അവകാശപ്പെടുന്നു.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം












Click it and Unblock the Notifications