ഹേമന്ത് സോറനെ വീഴ്ത്താൻ ഗാംലിയേൽ ഹെംബ്രോമിനെ ഇറക്കി ബിജെപി; രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്
റാഞ്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ഹേമന്ത് സോറനെതിരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബിജെപി. ബർഹൈത്ത് മണ്ഡലത്തിൽ ഹേമന്ത് സോറനെതിരെ ഗാംലിയേൽ ഹെംബ്രോമിനെയാണ് ബിജെപി സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്. രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ശേഷിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. ബർഹൈത്തിന് പുറമേ തുണ്ടി മണ്ഡലത്തിലെയും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്.
തുണ്ടിയിൽ നിന്നും വികാസ് മഹ്‌തോയാണ് ബിജെപി ടിക്കറ്റിൽ മത്സരിക്കുക. കഴിഞ്ഞ തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബർഹൈത്ത് മണ്ഡലത്തിൽ നിന്നുള്ള എജെഎസ്‍യു സ്ഥാനാർത്ഥിയായിരുന്നു നിലവിൽ ബിജെപിക്ക് വേണ്ടി കളത്തിൽ ഇറങ്ങുന്ന ഹെംബ്രോം. എന്നാൽ 2019ൽ കാര്യമായ സ്വാധീനം മണ്ഡലത്തിൽ സൃഷ്‌ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. എങ്കിലും ഇക്കുറി ബിജെപിക്ക് വേണ്ടി മത്സരിക്കുമ്പോൾ നേട്ടമുണ്ടാക്കാൻ ഹെംബ്രോമിന് കഴിയുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

എന്തുകൊണ്ട് ഹെംബ്രോം?
ജാർഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎമ്മിന്റെ മുതിർന്ന നേതാവുമായ ഹേമന്ത് സോറനെതിരെ ബിജെപി ഇക്കുറി അപ്രതീക്ഷിത സ്ഥാനാർത്ഥിയെയാണ് രംഗത്ത് ഇറക്കുന്നത്. ഒരു അധ്യാപകനായിരുന്നു ഗാംലിയേൽ ഹെംബ്രോം. എന്നാൽ 2019ൽ സർക്കാർ ജോലി ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. എജെഎസ്‍യുലൂടെ ആയിരുന്നു തുടക്കം.
2019 തിരഞ്ഞെടുപ്പിൽ ബർഹൈത്തിൽ കന്നിയങ്കം കുറിച്ചിരുന്നു. എന്നാൽ വേണ്ടത്ര സ്വാധീനം ചെലുത്താൻ കഴിഞ്ഞിരുന്നില്ല. എങ്കിലും അഞ്ച് വർഷങ്ങൾക്ക് ഇപ്പുറം മണ്ഡലത്തിൽ അദ്ദേഹത്തിന് മേൽവിലാസമുണ്ട്. ഒരു കായിക പ്രേമി എന്ന നിലയിൽ ധാരാളം ഫുട്‍ബോൾ ടൂർണമെന്റുകൾ സംഘടിപ്പിച്ചുള്ള പരിചയത്തിലൂടെ യുവാക്കൾക്ക് ഇടയിൽ ഹെംബ്രോമിന് ഇടം കണ്ടെത്താൻ കഴിഞ്ഞിരുന്നു. ഇത് വോട്ടായി മാറുമെന്നാണ് ബിജെപി പ്രതീക്ഷ.
2019ൽ ബർഹൈത്തിൽ നിന്ന് സൈമൺ മാൾട്ടോയാണ് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചത്. എന്നാൽ 25000 വോട്ടുകൾക്കായിരുന്നു ഹേമന്ത് സോറന്റെ വിജയം. ഇക്കുറി മണ്ഡലത്തിൽ ബിജെപിക്ക് മത്സരിക്കാൻ സ്ഥാനാർത്ഥിയെ കിട്ടിയില്ലെന്നും അതോടെ അഞ്ച് കോടിയുടെ പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്‌തുവെന്നും കഴിഞ്ഞ ദിവസം മുതിർന്ന ജെഎംഎം നേതാവ് മനോജ് പാണ്ഡെ ആരോപിച്ചിരുന്നു. അതിന് പിന്നാലെയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം എന്നതാണ് ശ്രദ്ധേയമായ കാര്യം.
81 അംഗ ജാർഖണ്ഡ് നിയമഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 13, 20 തീയതികളിൽ രണ്ട് ഘട്ടമായാണ് നടത്തുന്നത്. ഇതിൽ 68 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. നേരത്തെ 66 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചിരുന്നു. ശേഷിക്കുന്ന രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് രണ്ടാംഘട്ട പട്ടികയിൽ അവർ പ്രഖ്യാപിച്ചിരിക്കുന്നത്.
എൻഡിഎ സഖ്യത്തിന് കീഴിൽ എജെഎസ്‌യു, ജെഡിയു, എൽജെപി എന്നീ കക്ഷികളാണ് ഇത്തവണ ജാർഖണ്ഡ് തിരഞ്ഞെടുപ്പിൽ അണിനിരക്കുന്നത്. ബിജെപിയുടെ 68 മണ്ഡലങ്ങൾ മാറ്റി നിർത്തിയാൽ ശേഷിക്കുന്ന 13 സീറ്റുകളിലാണ് സഖ്യകക്ഷികൾ മത്സരിക്കുന്നത്. ഓൾ ജാർഖണ്ഡ് സ്‌റ്റുഡന്റ്സ് യൂണിയൻ (എജെഎസ്‌യു) 10, ജനതാദൾ യുണൈറ്റഡ് (ജെഡിയു) 2, ലോക് ജനശക്തി പാർട്ടി (രാം വിലാസ്) എൽജെപി-ആർ 1 എന്നിങ്ങനെയാണ് സീറ്റ് നില.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം












Click it and Unblock the Notifications