Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹാലോവീന്‍ ദിനത്തില്‍ ജോക്കറാക്രമണം, കത്തിവീശി, ട്രെയിനിന് തീയിട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ടോക്കിയോ: ഹാലോവീന്‍ ദിനത്തില്‍ ജപ്പാന്‍ ഒന്നടങ്കം വിറച്ചിരിക്കുകയാണ്. ബാറ്റ്മാന്‍ സീരീസിലെ പ്രധാന വില്ലനായ ജോക്കറിന്റെ വേഷം ധരിച്ച് വന്ന ഒരു യുവാവ് പലര്‍ക്കെതിരെയും കത്തിയാക്രമണം നടത്തിയിരിക്കുകയാണ്. അപ്രതീക്ഷിതമായ ആക്രമണമായിരുന്നു ഇത്. പതിനേഴോളം പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. തലസ്ഥാന നഗരിയായ ടോക്കിയോയിലെ ട്രെയിനിലാണ് ആക്രമണം നടന്നത്. ഒരാള്‍ സംഭവത്തില്‍ അറസ്റ്റിലായിട്ടുണ്ട്. 24 വയസ്സുകാരനാണ് ട്രെയിന്‍ യാത്രക്കാരെ ആക്രമിച്ചത്. ഹാലോവീന്‍ ദിനവുമായി ബന്ധിപ്പിച്ച് ഹോളിവുഡില്‍ ധാരാളം ഹൊറര്‍ ചിത്രങ്ങള്‍ വരാറുണ്ട്. അതിലെ കഥാപാത്രത്തിന് സമാനമായ ആക്രമണമാണ് നടന്നിരിക്കുന്നത്.

1

ഹാലോവീന്‍ ആഘോഷങ്ങള്‍ക്ക് പോവുകയായിരുന്ന ആളുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ അറുപത് വയസ്സുകാരന്റെ നില ഗുരുതരമാണ്. പോലീസ് സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രതിയെ പിടികൂടി. ജോക്കറിന്റെ പ്രവര്‍ത്തിയില്‍ ജനങ്ങള്‍ ആകെ ഭയത്തിലാണ്. ഇയാള്‍ എന്തോ കാര്യം ട്രെയിനിലാകെ തളിച്ചെന്നും, ട്രെയിനിന് തീയിട്ടെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. പെട്രോളാണോ ഇതെന്നുള്ള കാര്യം പരിശോധിക്കുന്നുണ്ട്. ആളുകള്‍ ഭയന്ന് ട്രെയിനില്‍ നിന്ന് ഓടി രക്ഷപ്പെടുന്ന വീഡിയോ നേരത്തെ ട്വിറ്ററില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് ശേഷമാണ് ട്രെയിന്‍ ബോഗിയില്‍ ഇയാള്‍ തീയിട്ടത്.

റെയില്‍വേ സ്‌റ്റേഷനില്‍ കിയോ ലൈന്‍ ട്രെയിനിന്റെ ജനലുകള്‍ വഴി യാത്രക്കാര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ട്രെയിനില്‍ തീയിട്ടതിന് പിന്നാലെ പൊട്ടിത്തെറി ഉണ്ടായതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. അതേസമയം ട്രെയിന്‍ കമ്പനി അധികൃതര്‍ അക്രമത്തെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല്. രാജ്യത്തെ പൊതു തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അവാനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ട്രെയിനില്‍ അക്രമമുണ്ടായത്. ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന ഉടനെ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണ് സംഭവിച്ചത്. പലരും ഹാലോവീന്റെ ഭാഗമായിട്ടുള്ള തമാശയാണെന്നാണ് ഇതിനെ കരുതിയത്. നീളമേറിയ കത്തി കൊണ്ടാണ് ഇയാള്‍ പലരെയും കുത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

മറ്റൊരു വീഡിയോയില്‍ ജോക്കറുടെ വേഷം ധരിച്ച ഒരാള്‍ ട്രെയിനില്‍ ഇരുന്ന് സിഗരറ്റ് വലിക്കുന്നതും കാണാം. എന്നാല്‍ ഈ ട്രെയിനില്‍ വേറെ ആരും ഇല്ലായിരുന്നു. അതേസമയം പോലീസ് പുറത്തുനില്‍ക്കുന്നുണ്ട് എന്ന് ഇയാള്‍ക്ക് അറിയാമായിരുന്നു. തനിക്ക് ആളുകളെ കൊല്ലണം. എന്നാല്‍ തന്നെ വധശിക്ഷയ്ക്ക് വിധിക്കുമല്ലോ എന്നും അക്രമി ചോദിച്ചതായി റിപ്പോര്‍ട്ടര്‍മാര്‍ പറയുന്നു. ലോകത്തെ ഏറ്റവും തിരക്കേറിയ റെയില്‍ സ്‌റ്റേഷനായ കിയോ എക്‌സ്പ്രസ് ലൈനിലാണ് ഈ ആക്രമണം ഉണ്ടായത്. കുറേനേരം ഈ ലൈനില്‍ ഗതാഗതം തടസ്സപെട്ടിരുന്നു. ഇത് തിരഞ്ഞെടുപ്പിന് തുടര്‍ന്നായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+