മോദിക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചു; തൊട്ടുപിന്നാലെ ബിഎസ്പി എംപി ബിജെപിയില്‍
ലഖ്നൗ: ബി എസ് പി നേതാവും എം പിയുമായ റിതേഷ് പാണ്ഡെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചു. പാര്‍ട്ടിക്ക് തന്നെ ആവശ്യമില്ല എന്നും തന്നെ ദീര്‍ഘകാലമായി ഒരു യോഗത്തിനും വിളിക്കുന്നില്ല എന്നും കുറ്റപ്പെടുത്തിയാണ് റിതേഷ് പാണ്ഡെ പാര്‍ട്ടി വിട്ടത്. പാര്‍ട്ടി നേതൃത്വമോ മായാവതിയോ തന്നോട് സംസാരിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. ബി എസ് പി വിട്ടതിന് പിന്നാലെ റിതേഷ് പാണ്ഡെ ബി ജെ പിയില്‍ ചേരുകയും ചെയ്തു.
പാര്‍ലമെന്റ് കാന്റീനില്‍ മറ്റ് ഏഴ് പ്രതിപക്ഷ എം പിമാര്‍ക്കൊപ്പം ഉച്ചഭക്ഷണത്തിനിടെ റിതേഷ് പാണ്ഡെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. ഇതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം ബി എസ് പി വിട്ട് ബി ജെ പിയില്‍ ചേര്‍ന്നത്. മോദിയുമായി ഉള്‍ക്കാഴ്ചയുള്ള ചര്‍ച്ച നടത്താന്‍ സാധിച്ചു എന്നായിരുന്നു കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്ക് വെച്ച് കൊണ്ട് റിതേഷ് പാണ്ഡെ പറഞ്ഞത്.

''ഏറെക്കാലമായി, പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാന്‍ എന്നെ വിളിക്കുകയോ പാര്‍ട്ടി നേതൃത്വം എന്നോട് സംസാരിക്കുകയോ ചെയ്യുന്നില്ല. നിങ്ങളെയും (മായാവതി) പാര്‍ട്ടിയുടെ ഉന്നത നേതൃത്വവുമായും ബന്ധപ്പെടാനും കാണാനും ഞാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല,' എന്നാണ് ബി എസ് പി അധ്യക്ഷ മായാവതിയെ അഭിസംബോധന ചെയ്ത തന്റെ രാജിക്കത്തില്‍ റിതേഷ് പാണ്ഡെ പറഞ്ഞത്.
പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുകയല്ലാതെ തനിക്ക് മറ്റ് മാര്‍ഗമില്ല എന്നും പാര്‍ട്ടിയുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള തീരുമാനം വൈകാരിക വീക്ഷണകോണില്‍ നിന്ന് പ്രയാസമേറിയ ഒന്നാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2019 ലെ പൊതുതിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ മുകുത് ബിഹാരിയെ പരാജയപ്പെടുത്തിയാണ് റിതേഷ് പാണ്ഡെ ലോക്സഭയില്‍ എത്തിയത്.
അംബേദ്കര്‍ നഗര്‍ മണ്ഡലത്തെയാണ് റിതേഷ് പ്രതിനിധീകരിക്കുന്നത്. 2017 മുതല്‍ 2019 വരെ ജലാല്‍പൂര്‍ നിയോജക മണ്ഡലത്തിലെ എം എല്‍ എയായിരുന്നു. 2020 ജനുവരിയില്‍ ലോക്സഭയിലെ ബി എസ് പി നേതാവായും അദ്ദേഹത്തെ നിയോഗിച്ചിരുന്നു. വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി, വ്യക്തിഗത ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്‍, 2019 പരിശോധിക്കുന്നതിനുള്ള സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി, ജൈവ വൈവിധ്യ (ഭേദഗതി) ബില്‍, 2021 എന്നിവയുടെ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി എന്നിവയുള്‍പ്പെടെ ഒന്നിലധികം പാര്‍ലമെന്ററി കമ്മിറ്റികളില്‍ സജീവ അംഗമാണ്.
പാര്‍ലമെന്ററി ബിസിനസ് സര്‍വേയില്‍ രാജ്യത്തെ 539 എംപിമാരില്‍ 19-ാം സ്ഥാനത്താണ് പാണ്ഡെ. ടോപ് 20ല്‍ ഇടംപിടിച്ച ഏറ്റവും പ്രായം കുറഞ്ഞ എം പി കൂടിയാണ് അദ്ദേഹം. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ റിതേഷ് പാണ്ഡെ പാര്‍ട്ടി വിട്ടത് ബി എസ് പിക്ക് വലിയ തിരിച്ചടിയാകും.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications