ആര്‍ജി കാര്‍ ബലാത്സംഗക്കൊല തൃണമൂലിനെ പിടിച്ചുകുലുക്കുന്നു; പാര്‍ട്ടി എംപി രാജിവെച്ചു, സര്‍ക്കാരിന് വിമര്‍ശനം
കൊല്‍ക്കത്ത: ആര്‍ജി കാര്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം തൃണമൂല്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്നു. കേസ് ബംഗാള്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്ത നടപടിയിലും തുടര്‍ന്നുണ്ടായ സംഭവങ്ങളിലും പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ എംപി ജവഹര്‍ സിര്‍കാര്‍ തന്റെ പാര്‍ലമെന്ററി പദവി രാജിവച്ചു.
മുഖ്യമന്ത്രിയും തൃണമൂല്‍ മേധാവിയുമായ മമത ബാനര്‍ജിക്ക് ജവഹര്‍ സിര്‍കാര്‍ രാജിക്കത്ത് കൈമാറി. 'സ്വന്തം പാര്‍ട്ടിയിലേയും പ്രിയപ്പെട്ട ചിലരുടെയും അഴിമതിക്കാരുടെയും അനിയന്ത്രിതമായ അതിരുകടന്ന മനോഭാവം' സര്‍ക്കാര്‍ നിരീക്ഷിക്കണം എന്ന് അദ്ദേഹം രാജിക്കത്തില്‍ പറഞ്ഞു. ഏതാനും മാസങ്ങളായി ബാനര്‍ജിയുമായി സ്വകാര്യമായി സംസാരിക്കാന്‍ കഴിയാത്തതില്‍ അദ്ദേഹം നിരാശ പ്രകടിപ്പിച്ചു.

അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതിലും പ്രശ്നം പരിഹരിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടതിലും അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. അഴിമതിയിലും ഒരു വിഭാഗം നേതാക്കളുടെ കരുനീക്ക തന്ത്രങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ ആശങ്കപ്പെടാത്തത് തന്നെ കൂടുതല്‍ നിരാശനാക്കി എന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ഉന്നതസ്ഥാനം ലഭിക്കുന്നത് പോലെയുള്ള ചില കാര്യങ്ങള്‍ തനിക്ക് അംഗീകരിക്കാന്‍ കഴിയില്ല എന്നും സിര്‍കാര്‍ പറഞ്ഞു.
കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബിരുദാനന്തര ബിരുദധാരിയായ ട്രെയിനി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ബംഗാളില്‍ വ്യാപക പ്രതിഷേധങ്ങള്‍ക്കാണ് കാരണമായത്. തൃണമൂല്‍ സര്‍ക്കാരിനോടുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിക്കുന്ന ശിക്ഷാ നടപടികളെല്ലാം വളരെ കുറവാണ്.
പാര്‍ട്ടിയുടെ രീതി തിരുത്തിയില്ലെങ്കില്‍ വര്‍ഗീയ ശക്തികള്‍ ഈ സംസ്ഥാനം പിടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ് എന്ന സൂചനയും അദ്ദേഹം പങ്ക് വെച്ചു. 'മൂന്ന് വര്‍ഷമായി പാര്‍ലമെന്റില്‍ ബംഗാളിലെ പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ നിങ്ങള്‍ നല്കിയ അവസരത്തിന് ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു, പക്ഷേ എംപിയായി തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,' അദ്ദേഹം പറഞ്ഞു.
അതിനിടെ അസം തൃണമൂല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച മുന്‍ എംപി റിപുണ്‍ ബോറ കോണ്‍ഗ്രസില്‍ പ്രവേശിച്ചു. കിഴക്കന്‍ അസമിലെ ചറൈഡിയോയില്‍ നടന്ന ചടങ്ങില്‍ അസമിന്റെ ചുമതലയുള്ള അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ജിതേന്ദ്ര സിംഗ്, സംസ്ഥാന പാര്‍ട്ടി പ്രസിഡന്റ് ഭൂപന്‍ കുമാര്‍ ബോറ എന്നിവരുടെ സാന്നിധ്യത്തില്‍ ആണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
റിപുണ്‍ ബോറ 2016 മുതല്‍ 2021 വരെ സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. എന്നാല്‍ 2021-ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിക്കുണ്ടായ തിരഞ്ഞെടുപ്പു തോല്‍വിയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് 2022-ല്‍ തൃണമൂലിലേക്ക് മാറി. തരുണ്‍ ഗൊഗോയിയുടെ 15 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ അദ്ദേഹം അസമിന്റെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു.
-
സ്വര്‍ണവില ഇന്നും ഇടിഞ്ഞു വീണു; ഇതാണ് കാരണം, ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് ബുക്ക് ചെയ്യാം -
പൊങ്കാലയിട്ട ബിഗ് ബോസ് താരം റെനീഷ റഹിമാന്‍ സൈബർ ആക്രമണം; താരത്തിന്റെ മാസ് മറുപടി -
ഇനി സിപിഎമ്മുകാരനല്ല, പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് ജി സുധാകരൻ, 'പാർട്ടി സെക്രട്ടറി കളിയാക്കി ചിരിച്ചു' -
ജയസൂര്യ സ്ഥാനാര്‍ഥിയാകുമോ; അഖില്‍ മാരാര്‍ തൃക്കാക്കരയിലേക്ക്, ഓകെ പറയാതെ ശ്വേത മേനോനും -
ആരാധകര്‍ക്ക് നവദമ്പതികളുടെ സമ്മാനം; വിജയ്-രശ്മിക മന്ദാന വിവാഹ സല്‍ക്കാരം ഇന്ന്: അതിഥികളുടെ ലിസ്റ്റ് -
ഇറാന്റെ ഈ നീക്കം അമേരിക്ക പ്രതീക്ഷിച്ചില്ല; തിരിച്ചടി 3 ലക്ഷ്യത്തോടെ, ഏകോപനം നഷ്ടമായി യുഎസ് സേന -
പിതാവിന്റെ പാരമ്പര്യം; ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ -
ദുബായിൽ കെട്ടിക്കിടക്കുന്നത് ടൺ കണക്കിന് സ്വർണം, അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല, വഴി പൂർണമായും അടഞ്ഞു -
നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കും.. ഇനി ആഡംബരജീവിതം; ഈ രാശിക്കാര്‍ക്കിനി രാജയോഗം! -
ഡോളറിനെതിരെ കൂപ്പുകുത്തി ഇന്ത്യന്‍ രൂപ; എക്കാലത്തേയും താഴ്ന്ന നിരക്കില്‍ -
ഖത്തര്‍ ആദ്യം, പിന്നാലെ കുവൈത്ത്; വിസാ കാലാവധി നീട്ടി, പ്രവാസികള്‍ക്ക് ആശ്വാസം -
തവനൂരില്‍ കെടി ജലീല്‍ തന്നെ; സിപിഎം ആവശ്യപ്പെട്ടു, പൊന്നാനിയിൽ സ്വരാജ്, നിലമ്പൂരിൽ ഷറഫലിയും?












Click it and Unblock the Notifications