ഭൂമി തട്ടിപ്പ് കേസിൽ ലാലു പ്രസാദ് യാദവിന് കുരുക്ക്; ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ്
ന്യൂഡൽഹി: ജോലിക്ക് പകരം ഭൂമി തട്ടിപ്പ് കേസിൽ രാഷ്ട്രീയ ജനതാദൾ (ആർജെഡി) തലവനും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്, മകൻ തേജ് പ്രതാപ് യാദവ്, ഭാര്യ റാബ്രി ദേവി എന്നിവരെ ചോദ്യം ചെയ്യലിന് വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ഇത് സംബന്ധിച്ച സമൻസ് ഇവർക്ക് ഇഡി കൈമാറിയെന്നാണ് വിവരം.
തേജ് പ്രതാപിനോടും റാബ്രി ദേവിയോടും ചൊവ്വാഴ്‌ച അന്വേഷണ ഏജൻസിയുടെ മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ടപ്പോൾ ലാലു പ്രസാദിനോട് ബുധനാഴ്‌ച പാട്‌നയിൽ ഹാജരാകാനാണ് സമൻസിൽ വ്യക്തമാക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ലാലു പ്രസാദ്, തേജ് പ്രതാപ്, മകൾ ഹേമ യാദവ് എന്നിവരെ ഡൽഹി കോടതി വിളിച്ചുവരുത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ നടപടി.

കേസുമായി ബന്ധപ്പെട്ട് റാബ്രി ദേവി അന്വേഷണ ഏജൻസിയുടെ ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരാകും എന്നറിയിച്ചിട്ടുണ്ട്. ശേഷം അവിടെ ഉദ്യോഗസ്ഥർ അവരുടെ മൊഴി രേഖപ്പെടുത്തും. ലാലു പ്രസാദ് യാദവിനെ നാളെ ചോദ്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
നേരത്തെ കേസിൽ സിബിഐ സമർപ്പിച്ച അന്തിമ കുറ്റപത്രം പരിഗണിച്ച റോസ് അവന്യൂ കോടതി, മാർച്ച് 11ന് ഹാജരാകാൻ ഇവരോട് നിർദ്ദേശിച്ചിരുന്നു. ലാലുവിന്റെ ഇളയ മകനും മുൻ ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനും കോടതി പുതിയ സമൻസ് അയച്ചിട്ടുണ്ട്. കേസിൽ 30 സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ 78 പേരെയാണ് സിബിഐ പ്രതി ചേർത്തത്.
2004നും 2009നും ഇടയിൽ ലാലു പ്രസാദ് കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്നപ്പോൾ, ഇന്ത്യൻ റെയിൽവേയിലെ ഗ്രൂപ്പ്-ഡി തസ്‌തികകളിലേക്ക് വ്യക്തികളെ നിയമിക്കുന്നതിനായി ഗണ്യമായി കുറഞ്ഞ വിലയ്ക്ക് ഭൂമി നിയമവിരുദ്ധമായി കൈവശപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്നാണ് ഈ കേസ് എടുത്തത്. ഇതിലാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.
ലാലു പ്രസാദിന്റെ കുടുംബാംഗങ്ങളിൽ ഭാര്യയായ റാബ്രി ദേവി, പെൺമക്കൾ മിസ ഭാരതി, ഹേമ യാദവ് എന്നിവർക്ക് വിപണി മൂല്യത്തേക്കാൾ വളരെ കുറഞ്ഞ വിലയ്ക്ക് ഭൂമി ലഭിച്ചുവെന്നാണ് സിബിഐ കുറ്റപത്രത്തിൽ പറയുന്നത്. കഴിഞ്ഞ വർഷം റാബ്രി ദേവി, മിസ ഭാരതി, ഹേമ യാദവ് എന്നിവരെ പ്രതികളാക്കി ഇഡി ഡൽഹി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം ആരോപണവിധേയമായ അഴിമതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കുന്നുണ്ട്. 2022 മുതൽ അന്വേഷണം പുരോഗമിക്കുന്ന ഈ അഴിമതിയിൽ സിബിഐയും ഇഡിയും ഒന്നിലധികം കുറ്റപത്രങ്ങൾ സമർപ്പിച്ചിട്ടുണ്ട്. കേസിൽ ലാലു പ്രസാദ് യാദവിനെ വിചാരണ ചെയ്യുന്നതിന് രാഷ്‌ട്രപതി നേരത്തെ അനുമതി നൽകിയിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications