ലഖ്നൗവിൽ അമ്മയേയും 4 സഹോദരിമാരേയും കൊലപ്പെടുത്തി 24കാരന്‍; അവരുടെ അഭിമാനം സംരക്ഷിക്കാനെന്ന് പ്രതി
ആഗ്ര: പുതുവത്സര ദിനത്തിൽ ലഖ്നൗവിലെ ഒരു ഹോട്ടലിൽ യുവാവ് അമ്മയേയും നാല് സഹോദരിമാരെയും കൊലപ്പെടുത്തി. പ്രതിയെ അറസ്റ്റ് ചെയ്തു. ആഗ്ര സ്വദേശിയായ അർഷാദ് ( 24 ) ആണ് കൊല ചെയ്തത്. കൊലപാതകം ചെയ്ത ശേഷം പ്രതി ഒരു വീഡിയോ റെക്കോർഡ് ചെയ്തിരുന്നു.
അയൽക്കാർ തങ്ങളുടെ സ്വത്ത് തട്ടാൻ നോക്കുകയാണെന്നും തന്റെ സഹോദരിമാരെ ഹൈദരാബാദിലേക്ക് വിൽകാൻ പദ്ധതിയിടുകയാണെന്നും ഇയാൾ പറയുന്നു. കുടുംബത്തിന്റെ ഗതി ഭയന്നിട്ടാണ് അമ്മയേയും സഹോദരിമാരെയും കൊലപ്പെടുത്തിയത് എന്നും ഇയാൾ പറഞ്ഞു.
അർഷാദിന്റെ സഹോദരിമാരായ ആലിയ ( 9 ) അൽഷിയ ( 19 ) റഹ്മീൻ (18) അർഷാദിന്റെ അമ്മ അസ്മ എന്നിവരാണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം. ലഖ്നൗവിലെ നക ഏരിയയിസെ ഹോട്ടൽ ശരൺജിത്തിലാണ് സംഭവം നടന്നതത് എന്ന് സെൻട്രൽ ലഖ്‌നൗ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പറഞ്ഞു.

" അർഷാദ് ( 24 ) എന്ന് തിരിച്ചറിഞ്ഞ പ്രതി സ്വന്തം കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തി. ക്രുരമായ പ്രവൃത്തിക്ക് പിന്നാലെ ലോക്കൽ പോലീസ് ഉടൻ തന്നെ പ്രതിയെ കുറ്റം നടന്ന സ്ഥലത്ത് നിന്ന് പിടികൂടി " ഡി സി പി പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടു
ണ്ടെന്നും തെളിവെടുപ്പിനായി ഫോറൻസിക് സംഘത്തെ ക്രൈം സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും ഡി സി പി പറഞ്ഞു.
" കണ്ടെടുത്ത മൃതദേഹങ്ങളെ സംബന്ധിച്ച് ഒരാളുടെ കൈത്തണ്ടയിലും മറ്റൊരാളുടെ കഴുത്തിലും മുറിവ് ഉള്ളതായാണ് കാണുന്നത്. ഈ അടയാളങ്ങൾ, സാക്ഷികളിൽ നിന്നുള്ള മൊഴികൾ, പോസ്റ്റ് മോർട്ടം റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിൽ ഞങ്ങൾ വിഷയത്തിൽ വിശദമായ അന്വേഷണം നടത്തുകയാണ്, ജോയിൻ്റ് പോലീസ് കമ്മീഷണർ ( ക്രൈം ആൻഡ് ഹെഡ്ക്വാർട്ടേഴ്സ് ) ബബ്ലൂ കുമാർ വ്യക്തമാക്കി.












Click it and Unblock the Notifications