പ്രതി മരിച്ചു പകരം സഹോദരനെ ജയിലിലാക്കി

ഒക്ടോബര്‍ 12 നാണ് അമിതാഭിനെ സ്വന്തം വീട്ടില്‍ നിന്നും ജയ്ട്ട്പൂര്‍ പൊലീസ് സ്റ്റേഷനിലെ റായ് സാഹേബ് യാദവ് എന്ന പൊലീസുകാരന്‍ സ്റ്റേഷനിലേയ്ക്ക് കൂട്ടികൊണ്ട് പോയത്. വിനോദ് യാദവ് മരിച്ചതിന്റെ കൂടുതല്‍ രേഖകള്‍ എഴുതിചേര്‍ക്കുന്നതിനാണ് സ്‌റ്റേഷനിലേയ്ക്ക് കൊണ്ട് പോയത്.
എന്നാല്‍ ഇയാള്‍ വിനോദാണെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു പൊലീസ്. അമിതാഭിന്റെ കുടംബം പൊലീസ് സ്റ്റേഷനില്‍ പലതവണയെത്തുകയും വിനോദിനെയല്ല പൊലീസ് പിടികൂടിയതെന്നും ആളുമാറിയെന്നും അറിയിച്ചു. എന്നാല്‍ ഇവരുടെ പരാതി പൊലീസ് പരിഗണിച്ചില്ല. തുടര്‍ന്നാണ് ഒക്ടോബര്‍ 19 ന് ബരാബങ്കി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതിപ്പെട്ടു. ഒക്ടോബര്‍ 22 കോടതി പൊലീസിനോട് വിശദീകരണം തേടി. വിനോദല്ലെന്ന് തെളിയിക്കാന്‍ തെളിവുകളിലില്ലെന്ന് പൊലീസ് പറഞ്ഞു.
എന്നാല്‍ ഒക്ടോബര്‍ 25 ന് പൊലീസ് വിനോദിന്റെ കുടുംബത്തിന്റെയും അയല്‍ക്കാരുടേയും പ്രസ്താവനകള്‍ വീഡിയോഗ്രാഫറുടെ സഹായത്തോടെ രേഖപ്പെടുത്തി. ഇതില്‍ നിന്നും വിനോദല്ല അമിതാഭെന്ന കാര്യം പൊലീസിന് മനസിലായി. തെറ്റ് പറ്റിയതാണെന്ന് പൊലീസ് സമ്മതിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞു. എന്നാല്‍ ഇത് വരെയും അമിതാഭിനെ ജയില്‍ മോചിതനാക്കിയിട്ടില്ല.അമിതാഭിനെ ജയില്‍ മോചിതനാക്കുന്നതിന് മരണം വരെ നിരാഹാരം നടത്തുവെന്ന് അമിതാഭിന്റെ ബന്ധുക്കള്‍ പറഞ്ഞു.2001 ലാണ് അമിതാഭിന്റെ സഹോദരന്‍ വിനോദ് ജാമ്യത്തില്‍ പുറത്തിറങ്ങുന്നതും മരിയ്ക്കുന്നതും. മയക്കുമരുന്ന് കടത്തിനാണ് ഇയാള്‍ ജയിലിലായത്.












Click it and Unblock the Notifications