Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം: 2 വളണ്ടിയര്‍മാര്‍ കൊല്ലപ്പെട്ടു, പിന്നില്‍ ചൈനയെന്ന് റാവത്ത്

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ബിഷ്ണുപൂര്‍ ജില്ലയിലെ ഏറ്റുമുട്ടലില്‍ രണ്ട് വളണ്ടിയര്‍മാര്‍ കൊല്ലപ്പെട്ടു. കലാപകാരികള്‍ ഇവര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. എന്നാല്‍ വെടിവെച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. വളണ്ടിയര്‍മാര്‍ ഈ മേഖലയിലുള്ള ബങ്കറിന് കാവലിരിക്കുകയായിരുന്നു. ആ സമയത്താണ് വെടിവെപ്പുണ്ടായത്. അതേസമയം മരണനിരക്ക് ഉയരുമെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഇതിനിടെ മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ രാജി ആവശ്യപ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. സംസ്ഥാനത്തെ ക്രമസമാധാന നില സംഘര്‍ഷഭരിതമായി തുടരുന്നതിനിടെയാണ് ബിരേന്‍ സിംഗിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയത്.അമിത് ഷാ നേരത്തെ മണിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ യാതൊരു മാറ്റവും അത് കൊണ്ട് ഉണ്ടായിട്ടില്ല. ബിരേന്‍ സിംഗ് എത്രയും പെട്ടെന്ന് രാജിവെക്കുന്നതാണ് നല്ലതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

manipur-violence

കഴിഞ്ഞ അറുപത് ദിവസങ്ങളായി മൗനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി മൗനം വെടിയണമെന്ന് ഞങ്ങള്‍ തുടര്‍ച്ചയായി ആവശ്യപ്പെടുന്നുണ്ടെന്നും ജയറാം രമേശ് പറഞ്ഞു. അതേസമയം മണിപ്പൂരിലെ സംഘര്‍ഷം വഷളാക്കാന്‍ ചൈന ഇടെപടുന്നുണ്ടെന്ന് ശിവസേന ഉദ്ധവ് വിഭാഗം എംപി സഞ്ജയ് റാവത്ത് പറഞ്ഞു. ചൈനയ്‌ക്കെതിരെ എന്ത് നടപടിയാണ് എടുത്തതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും റാവത്ത് ആവശ്യപ്പെട്ടു.

"ചൈനയാണ് മണിപ്പൂരിലെ സംഘര്‍ഷത്തിലെ കാരണക്കാര്‍. എന്നാല്‍ സംസ്ഥാനത്തും, കേന്ദ്രത്തിലും ബിജെപി ഭരിക്കുന്നുണ്ട്. എന്ത് നടപടിയാണ് അവര്‍ എടുത്തത്. നാല്‍പ്പത് ദിവസത്തോളമായി മണിപ്പൂര്‍ കലാപത്തിലാണ്. എല്ലായിടത്തും അക്രമം മാത്രമാണ്. പലരും വീടുകള്‍ തന്നെ നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിലാണ് ജീവിക്കുന്നത്. മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ് ' രാജിവെക്കണമെന്നും സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു.

രാഷ്ട്രപതി ഭരണം മണിപ്പൂരില്‍ ഏര്‍പ്പെടുത്തണമെന്നും സഞജയ് റാവത്ത് പറഞ്ഞു. അതേസമയം മണിപ്പൂരിലെ കലാപത്തിന് പിന്നില്‍ വിദേശ ശക്തികളുടെ ഇടപെടലുണ്ടെന്ന് ബിരേന്‍ സിംഗ് ആരോപിച്ചു. "നേരത്തെ ആസൂത്രണം ചെയ്താണ് കലാപം ഉണ്ടാക്കിയിരിക്കുന്നത്. വിദേശ ശക്തികള്‍ ആ കലാപത്തെ ശക്തമാക്കുകയാണ്. മണിപ്പൂര്‍ മ്യാന്മറുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. ചൈനയും അടുത്ത് തന്നെയാണ്. 398 കിലോമീറ്ററോളം വരുന്ന അതിര്‍ത്തികള്‍ സുരക്ഷയില്ലാതെ ഇരിക്കുകയാണ്".

"ഇനി വലിയൊരു സുരക്ഷാ സംഘമുണ്ടെങ്കിലും, ഇത്ര വലിയൊരു മേഖലയ്ക്ക് സുരക്ഷയൊരുക്കാന്‍ പറ്റില്ല. എന്നാല്‍ വിദേശ ശക്തിയാണോ പിന്നിലെന്ന് പറയാനാവില്ല. പക്ഷേ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത് പോലെയുണ്ട് ഈ അക്രമങ്ങള്‍. എന്നാല്‍ അതിന്റെ കാരണം വ്യക്തമല്ലെന്നും ബിരേന്‍ സിംഗ് പറഞ്ഞു. താന്‍ കുകി വിഭാഗവുമായി സംസാരിച്ചുവെന്നും, എല്ലാം മറന്ന് മുന്നോട്ട് പോകാന്‍' നിര്‍ദേശിച്ചിട്ടുണ്ടെന്നും ബിരേന്‍ സിംഗ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+