Get Updates
Get notified of breaking news, exclusive insights, and must-see stories!

രഞ്ജന്‍ ഗൊഗോയി രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു; സഭയില്‍ പ്രതിപക്ഷ ബഹളവും ഇറങ്ങിപോക്കും

ദില്ലി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് 11 മണിക്കാണ് രഞ്ജന്‍ ഗൊഗോയി രാജ്യസഭയില്‍ സത്യപ്രതിജ്ഞ ചെയ്തത്. മുതിര്‍ന്ന അഭിഭാഷകന്‍ കെടിഎസ് തുള്‍സിയുടെ ഒഴിവിലാണ് രാഷ്ട്രപതി മുന്‍ ചീഫ് ജസ്റ്റിസിനെ നാമനിര്‍ദേശം ചെയ്തത്.

രഞ്ജന്‍ ഗൊഗോയിയുടെ സത്യപ്രതിജ്ഞ ചടങ്ങിനിടെ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങി പോയി. കോണ്‍ഗ്രസ്, ബിഎസ്പി, സിപി ഐഎം, ഡിഎംകെ അംഗങ്ങളാണ് ഗൊഗോയി സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ പ്രതിഷേധിച്ച് സഭയില്‍ നിന്നും ഇറങ്ങിപോയത്.

ranjan gogoi

പിന്നാലെ പ്രതിപക്ഷം ഇറങ്ങി പോയതില്‍ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ പോലെ വ്യത്യസ്ത മേഖലയില്‍ നിന്നും നിരവധി പേര്‍ വന്നിട്ടുള്ള ഒരു പൈതൃകമുണ്ട് രാജ്യസഭയ്ക്ക് . ഇന്ന് സത്യപ്രതജ്ഞ ചെയ്ത രഞ്ജന്‍ ഗൊഗോയി അദ്ദേഹത്തിന് കഴിയുന്നതിന്റെ പരമാവധി മികച്ച രീതിയില്‍ ഇവിടെ പ്രവര്‍ത്തിക്കും, ഇത്തരം പ്രതിപക്ഷത്തിന്റെ ഇറങ്ങിപോക്ക് അസാധാരണമാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. സത്യപ്രതിഞ്ജയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാമെന്നായിരുന്നു രജ്ഞന്‍ ഗൊഗോയി നേരത്തെ പറഞ്ഞത.

രഞ്ജന്‍ ഗൊഗോയ് രാജ്യസഭാ സ്ഥാനം സ്വീകരിച്ചതിനെതിരെ മുന്‍ സുപ്രിംകോടതി ജഡ്ജിമാരും രാഷ്ട്രീയ നേതാക്കളും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിരുന്നു. മദന്‍ ലോകൂര്‍, എകെ പട്‌നായിക്, കുര്യന്‍ ജോസഫ്, എന്നിവരാണ് രംഗത്തെത്തിയത്.

രഞ്ജന്‍ ഗൊഗോയിയുടെ രാജ്യസഭ പ്രവേശനത്തിന് പിന്നാലെ ഇത് അത്യന്തം ഗൗരവമേറിയതും കീഴ്‌വഴക്കമില്ലാത്തതും മാപ്പ് നല്‍കാനാവാത്തതുമായ നീക്കമാണെന്ന് കോണ്‍ഗ്രല് വക്താവ് അഭിഷേക് സിംങ്വി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ഗൊഗോയിയുടെ നാമനിര്‍ദ്ദേശം അത്ഭുതപ്പെടുത്തുന്നില്ലെന്നും അവസാനത്തെ പ്രതീക്ഷയും നഷ്ടമായോ എന്നായിരുന്നു മദന്‍ ബി ലോക്കൂര്‍ ചോദിച്ചത്.

'രജ്ഞന്‍ ഗൊഗായിക്ക് പദവികള്‍ ലഭിക്കും എന്നതിനെക്കുറിച്ച് ചില ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. അത്തരത്തില്‍ ഈ നാമനിര്‍ദേശം ഒരു ആശ്ചര്യമായി തോന്നുന്നില്ല. എന്നാല്‍ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം അത് ഇത്രപ്പെട്ടെന്ന് സംഭവിച്ചല്ലോയെന്നതാണ്. ഇത് നിതീ ന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യം, നിഷ്പക്ഷത, പരമാധികാരം, എന്നിവയെ പുനര്‍നിര്‍വചിക്കും വിധത്തിലുള്ളതാണ്. അവസാനത്തെ അഭയവും ഇല്ലാതാവുകയാണോ?' മദന്‍ ബി ലോക്കൂര്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചു.

ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന നടപടിയാണിതെന്നായിരുന്നു കുര്യന്‍ ജോസഫ് പ്രതികരിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+