ബീഫ് കഴിച്ചെന്ന് ആരോപിച്ച് ഹരിയാനയില്‍ അന്യസംസ്ഥാന തൊഴിലാളിയെ ഗോസംരക്ഷകര്‍ തല്ലിക്കൊന്നു
ന്യൂഡല്‍ഹി: ഹരിയാനയില്‍ അന്യസംസ്ഥാന തൊഴിലാളിയെ ബീഫ് കഴിച്ചെന്ന് ആരോപിച്ച് ഗോസംരക്ഷകര്‍ മര്‍ദിച്ച് കൊന്നു. പശ്ചിമ ബംഗാളില്‍ നിന്നുള്ള അന്യസംസ്ഥാന തൊഴിലാളിയാണിത്. രണ്ട് പ്രായപൂര്‍ത്തിയാവാത്തവര്‍ അടക്കം ഏഴ് പേരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹരിയാനയിലെ ചാര്‍ക്കി ദാദ്രി ജില്ലയില്‍ ഓഗസ്റ്റ് 27നാണ് കൊടും ക്രൂരത നടന്നതെന്ന് പോലീസ് പറഞ്ഞു.
സാബിര്‍ മാലിക് എന്നയാളാണ് കൊല്ലപ്പെട്ടത്. പ്ലാസ്റ്റിക് കുപ്പികള്‍ വില്‍ക്കാനെന്ന വ്യാജേന മാലിക്കിനെ കടയിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു പ്രതികള്‍. ആളുകള്‍ ഇടപെട്ടതോടെ ഇവര്‍ മാലിക്കിനെ മറ്റൊരിടത്തേക്ക് കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ കൊല്ലപ്പെട്ടത്.ബാന്ദ്ര ഗ്രാമത്തിന് സമീപം ഒരു ചെറിയ കൂടാരത്തിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്.

പാഴ് വസ്തുക്കളും, കാലിക്കുപ്പികളും ശേഖരിച്ച് വിറ്റാണ് ഇയാള്‍ ജീവിച്ചിരുന്നത്. അതേസമയം മാലിക് ബീഫ് കഴിച്ചതായി പ്രതികള്‍ സംശയിച്ചതിനെ തുടര്‍ന്നാണ് കൊലപാതകം നടന്നത്. ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള വകുപ്പുകളെല്ലാം പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലാണ് പ്രതികളുള്ളത്.
ഇവരെ ചോദ്യം ചെയ്യുമെന്നും ഡിസിപി ധീരജ് കുമാര്‍ പറഞ്ഞു. സംസ്ഥാനത്ത് പശുക്കളെ വളരെയധികം ബഹുമാനിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. അത് ശരിയായ കാര്യമല്ല. ഗ്രാമങ്ങളിലുള്ളവര്‍ ഇത്തരം കാര്യങ്ങള്‍ വരുമ്പോള്‍ പ്രതികരിക്കാറുണ്ട്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാന്‍ പാടില്ലെന്നും ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സെയ്നി പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഹരിയാനയില്‍ ഗോസംരക്ഷകരുടെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിച്ച് വരികയാണ്. നേരത്തെ രാജസ്ഥാനിലെ ഭരത്പൂരില്‍ നിന്നുള്ള രണ്ട് മുസ്ലീം യുവാക്കളെ തട്ടിക്കൊണ്ടുപോവുകയും, കാറില്‍ വെച്ച് തീകൊളുത്തി കൊല്ലുകയും ചെയ്തിരുന്നു. ഇവരുടെ കത്തിക്കരിഞ്ഞ മൃതദേഹം ഭീവണി ജില്ലയിലെ ലൊഹാരു ടൗണില്‍ നിന്നാണ് ലഭിച്ചത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications