മില്‍ഖാ സിങ്ങിന്‍റെ ഭാര്യ നിര്‍മ്മല്‍ കോവിഡ് ബാധിച്ച് മരിച്ചു: മില്‍ഖാ സിങ് ചികിത്സയില്‍
ദില്ലി: വിഖ്യാത ഇന്ത്യന്‍ അത്ലറ്റ് മില്‍ഖാ സിങ്ങിന്‍റെ ഭാര്യയും പ്രമുഖ കായിക താരവുമായിരുന്ന നിര്‍മല്‍ കോവിഡ് ബാധിച്ച് മരിച്ചു. 85 വയസായിരുന്നു. പഞ്ചാബ് ഗവൺമെന്റിന്റെ മുൻ സ്‌പോർട്‌സ് ഡയറക്ടറും ഇന്ത്യൻ വനിതാ ദേശീയ വോളിബോൾ ടീമിന്റെ മുൻ ക്യാപ്റ്റനുമായ നിർമ്മൽ മിൽഖ സിംഗ്. കോവിഡിനെതിരെ അവസാനം വരെ അവര്‍ ധീരമായി പോരാടിയെന്നാണ് മില്‍ഖ സിങ്ങിന്‍റെ കുടുംബം പ്രസ്താവനയിലൂടെ അറിയിച്ചത്. കോവിഡ് ബാധിതനായ മില്‍ഖ സിങും ചികിത്സയിലാണ്.
യു പി തിരഞ്ഞെടുപ്പില്‍ 100 സീറ്റില്‍ മത്സരിക്കാന്‍ ഉവൈസി: ഗുണം ലഭിക്കുക ബിജെപിക്കെന്ന് വിലയിരുത്തല്‍
ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ കോവിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ മിൽക്ക സിംഗ് ചികിത്സ തേടുകയാണെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചത്. മില്‍ഖ സിങിന്‍റെ ആരോഗ്യ മികച്ച രീതിയില്‍ തുടരുകയാണ്. പക്ഷെ നിരീക്ഷണത്തിനായി അദ്ദേഹം ഇപ്പോഴും ഐസിയുവില്‍ തുടരുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Recommended Video
ജൂൺ മൂന്നിനാണ് കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് മില്‍ഖ സിങ്ങിനെ ആശുപത്രിയിൽ പ്രവേശിച്ചത്. അന്ന് മുതൽ അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ ഡോക്ടർമാർ ഉൾപ്പെടുന്ന ഒരു മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് 91 കാരനായ മിൽഷ സിങ്ങിനെ ആദ്യം മൊഹാലിയിലെ ഫോർട്ടിസ് ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് ഇവിടെ നിന്ന് ഡിസ്ചാര്‍ജ് ചെയ്തെങ്കിലും ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് തുടർന്ന് പിജിഐഎമ്മറില്‍ പ്രവേശിപ്പിക്കുകയായിരുന്നു.