റോഡിലെ അടിപിടിക്കിടെ കൊലപാതകം: കോടതിയില്‍ കീഴടങ്ങി സിദ്ധു, ഇനി ഒരു വർഷം തടവ്
ന്യൂഡൽഹി: 34 വർഷം മുമ്പ് റോഡിലെ അടിപിടില്‍ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ സുപ്രീം കോടതി ഒരു വർഷം തടവിന് ശിക്ഷിച്ചതിന് തൊട്ടുപിന്നാലെ കോടതിയില്‍ കീഴടങ്ങി കോണ്‍ഗ്രസ് നേതാവും പഞ്ചാബ് പി സി സി മുന്‍ അധ്യക്ഷനുമായ നവ്‌ജ്യോത് സിംഗ് സിദ്ദു. പഞ്ചാബിലെ പട്യാലയിലെ കോടതിയിലാണ് സിദ്ധു കീഴടങ്ങിയത്. ആരോഗ്യപരമായ കാരണങ്ങളാൽ കീഴടങ്ങാൻ ഏതാനും ആഴ്ചകൾ കൂടി അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല.
കീഴടങ്ങാൻ കൂടുതൽ സമയം വേണമെന്നാവശ്യപ്പെട്ട് സിദ്ദു സുപ്രീം കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ആവശ്യം അടിയന്തരമായി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് തയ്യാറായില്ല. ഇതേ തുടർന്നായിരുന്നു സിദ്ധുവിന്റെ കീഴടങ്ങല്‍. മുതിർന്ന് അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വിയായിരുന്നു സിദ്ധുവിന് വേണ്ടി കോടതിയില്‍ ഹാജരായത്.

നിയമത്തിന്റെ മഹത്വത്തിന് കീഴടങ്ങുമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവിന് ശേഷം സിദ്ധു ഇന്നലെ ട്വീറ്റ് ചെയ്തത്. സംസ്ഥാന തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് നേരിടേണ്ടി വന്ന ദയനീയമായ പരാജയത്തിന് ശേഷം അടുത്തിടെ പഞ്ചാബ് പി സി സി അധ്യക്ഷസ്ഥാനം രാജിവച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന് ഒരു വർഷത്തെ തടവാണ് കോടതി കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചിരുന്നത്. സിദ്ദുവിന്റെ സമയാഭ്യർത്ഥനയെ എതിർത്ത് പഞ്ചാബ് സർക്കാറിനെ പ്രതിനിധീകരിച്ച അഭിഭാഷകൻ ശക്തമായ വാദങ്ങളായിരുന്നു കോടതിയില്‍ നടത്തിയത് "34 വർഷം എന്നതിനർത്ഥം കുറ്റകൃത്യം മരിക്കുമെന്ന് അർത്ഥമാക്കുന്നില്ല. ഇപ്പോൾ വിധി പ്രസ്താവിക്കപ്പെടുന്നു, അവർക്ക് വീണ്ടും മൂന്ന്-നാല് ആഴ്ചകൾ വേണം എന്ന് പറയുന്നതിലെ അടിസ്ഥാനമെന്താണ്."- പഞ്ചാബ് സർക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചോദിച്ചു. പ്രതി കോടതിയില്‍ കീഴടങ്ങുമെന്നും സമയം അനുവദിക്കേണ്ടത് കോടതിയുടെ വിവേചനാധികാരമാണെന്നുമായിരുന്നു മനു അഭിഷേക് സിംഗ്വിയുടെ വാദം. അതേസമയം ചീഫ് ജസ്റ്റിസിന് മുമ്പാകെ അപേക്ഷ നല്‍കാനായിരുന്നു ജസ്റ്റിസ് ഖാൻവിൽക്കറുടെ നിർദേശം.
ഇതാണ് ശരിക്കും 'ജില്‍ ജില്‍' മഞ്ജു ചേച്ചി: പുത്തന്‍ ലുക്കില്‍ വൈറലായി മഞ്ജു വാര്യർ
1988ൽ സിദ്ദുവും സുഹൃത്തും ചേർന്ന് മർദ്ദിച്ചതിനെ തുർന്ന് മരിച്ച വ്യക്തിയുടെ കുടുംബം നൽകിയ ഹർജിയിലായിരുന്നു സുപ്രീം കോടതി ഇന്നലെ വിധി പ്രസ്താവിച്ചത്. കുറ്റവിമുക്തനാക്കിയ സുപ്രീം കോടതിയുടെ 2018ലെ ഉത്തരവ് പുനഃപരിശോധിക്കണമെന്നും കഠിനമായ ശിക്ഷ നൽകണമെന്നുമായിരുന്നു കുടുംബത്തിന്റെ ആവശ്യം. 1988 ഡിസംബർ 27ന് പാട്യാല നിവാസിയായ ഗുർനാം സിംഗുമായി പാർക്കിംഗിനെ ചൊല്ലി സിദ്ധു തർക്കത്തിലേർപ്പെടുകയായിരുന്നു. സിദ്ദുവും സുഹൃത്ത് രൂപീന്ദർ സിംഗ് സന്ധുവും ചേർന്ന് ഗുർനാം സിങ്ങിനെ കാറിൽ നിന്ന് വലിച്ചിറക്കി തല്ലുകയായിരുന്നു. പിന്നീട് ആശുപത്രിയിൽ വച്ച് അദ്ദേഹം മരിക്കുകയും ചെയ്തു. ഗുർനാം സിങ്ങിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് ദൃക്‌സാക്ഷിയുടെ മൊഴി.
ഒരാളെ മനപ്പൂർവ്വം ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന കുറ്റത്തിന് 1000 രൂപ പിഴയടക്കാൻ 2018-ൽ സുപ്രിംകോടതി സിദ്ദുവിനോട് ഉത്തരവിട്ടിരുന്നു. പിന്നീട്, സ്വന്തം ഉത്തരവ് അവലോകനം ചെയ്ത കോടതി, സിദ്ദുവിനെ ജയിലിലടയ്ക്കുന്നതാണ് "ഉചിതമെന്ന്" എന്ന് പിന്നീട് ഉത്തരവിറക്കുകയായിരുന്നു. ''പിഴയ്‌ക്ക് പുറമേ, ഒരു വർഷത്തെ കഠിനതടവ് ശിക്ഷയും വിധിക്കുന്നത് ഉചിതമാണെന്ന് ഞങ്ങൾ കരുതുന്നു," സുപ്രീം കോടതി പറഞ്ഞു.
തെളിവുകളുടെ അഭാവത്തിൽ 1999-ൽ പ്രാദേശിക കോടതി സിദ്ദുവിനെ കുറ്റവിമുക്തനാക്കിയെങ്കിലും 2006-ൽ ഹൈക്കോടതി മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് മൂന്ന് വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. ഇതിന് പിന്നാലെ സിദ്ധു സുപ്രീംകോടതിയിലെത്തുകയായിരുന്നു. ഇതേ തുടർന്നാണ് 2018 ല്‍ 1000 രൂപപിഴയെന്ന വിധിയുണ്ടാവുന്നത്. എന്നാൽ ഇരയുടെ കുടുംബം 2018ലെ വിധി പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ട് ഹർജി നല്‍കുകയായിരുന്നു.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും!











Click it and Unblock the Notifications