മുഷറഫ് പറഞ്ഞത് ശരി! കശ്മീർ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ്; ഭീഷണിയുമായി ബിജെപി
ദില്ലി: കശ്മീർ വിഷയത്തിൽ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന സൈഫുദിൻ സോസിന്റെ പരാമർശം വിവാദത്തിലേക്ക്. കശ്മീരിലെ ജനങ്ങൾക്ക് പാകിസ്ഥാനിലേക്ക് ലയിക്കണ്ട. പക്ഷെ അവരുടെ എപ്പോഴത്തെയും ആവശ്യം സ്വാതന്ത്ര്യമായ നിലനിൽപ്പാണെന്ന പാകിസ്ഥാൻ മുൻ പ്രസിഡന്റ് മുഷറഫിന്റെ പ്രസ്താവന ശരിയാണെന്നും ഇൗ വാക്കുകൾക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്നുമാണ് സൈഫുദിൻ പറയുന്നത്.
കശ്മീർ: പോരാട്ടകഥയുടെയും ചരിത്രത്തിന്റെയും മിന്നലൊളി' എന്ന തൻരെ പുസ്തകം അടുത്തയാഴ്ച പ്രസിദ്ധികരിക്കാനിരിക്കെയാണ് സോസിന്റെ വിവാദ പരാമർശം. കശ്മീർ വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ വിവാദവെളിപ്പെടുത്തലുകളും പ്രസ്താവനയും പുതിയ പുസ്തകത്തിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.

മുഷറഫ് പറഞ്ഞത്
മുഷറഫ് പറഞ്ഞത് ശരിയാണ് കശ്മീരിലെ ജനങ്ങളുടെ പരമപ്രധാനമായ ആവശ്യവും ആഗ്രഹവും സ്വാതന്ത്ര‌്യമാണ്. പാകിസ്ഥാനുമായി ലയിക്കാൻ അവർ ആഗ്രഹിക്കുന്നില്ല.പക്ഷെ ഇന്ത്യയിൽ തുടരുവാനും ആഗ്രഹമില്ല. സ്വതന്ത്ര്യമായ നിലനിൽപ്പാണ് താഴ്വരയിലെ ജനങ്ങൾ ആഗ്രഹിക്കുന്നത്. പത്ത് വർഷം മുമ്പുള്ള മുഷറഫിന്റെ ഇൗ നിരീക്ഷണം വളരെ ശരിയായിരുന്നു ഇന്നും അത് സത്യമായി തുടരുകയാണെന്നും സോസ് പറഞ്ഞു. എന്നാൽ ഒരിക്കലും സാധ്യമാകാത്ത ഒരു ആവശ്യമാണതെന്ന് തനിക്കറിയാമെന്നും സോസ് വാർത്താ എജൻസിയായ എഎൻെഎയോട് പറഞ്ഞു. മറ്റ് പാർട്ടികളുമായി സംസാരിക്കുന്നതിന് മുമ്പ് കേന്ദ്രസർക്കാർ ഹൂറിയത്ത് കോൺഫറൻസുമായി ചർച്ച നടത്തണമെന്നും ഉടൻ പുറത്താനിറങ്ങുന്ന തന്റെ പുസ്തകത്തിൽ അദ്ദേഹം പറയുന്നുണ്ട്. കേന്ദ്രസർക്കാരുകൾ തുടർന്നുവന്ന നയങ്ങൾ കശ്മീരിനെ ഇന്ത്യയിൽ നിന്നും അകറ്റാൻ മാത്രമാണ് ഇടയാക്കിയത്. സർക്കാരുകൾ സ്ഥായിയായ ഒരു പരിഹാരം കാണാൻ പരാജയപ്പെട്ടെന്നും സോസ് പറയുന്നു.
|
പ്രതിഷേധം
മുതിർന്ന കോൺഗ്രസ് നേതാവായ സൈഫുദിൻ സോസിന്റെ പ്രസ്താവന വലിയ വിവാദങ്ങൾക്കും തിരികൊളുത്തിയിട്ടുണ്ട്. സോസിന്റെ പ്രസ്താവന രാജ്യവിരുദ്ധമാണെന്നും അദ്ദേഹത്തെ പാകിസ്ഥാനിലേക്ക് നാടുകടത്തുകയാണ് വേണ്ടതെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. തന്റെ മകളെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയപ്പോൾ കേന്ദ്രസഹായം തേടിയ ആളാണ് സൈഫുദ്ദിൻ സോസെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.
|
ഇന്ത്യ വിടണം
പാകിസ്ഥാനോടാണ് കൂറെങ്കിൽ മുഷറഫിന്റെ സേവകനായി പാകിസ്ഥാനിലേക്ക് പൊയ്ക്കൊള്ളാനാണ് ശിവസേന വക്താവ് മനീഷ കയാണ്ഡെ പറഞ്ഞത്. രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരുടെ കൂടെയാണ് കോൺഗ്രസെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ആരോപിച്ചു.

കോൺഗ്രസിന്റെ പ്രതികരണം
സ്വതന്ത്ര്യ കശ്മീർ എന്നത് തങ്ങളുടെ നിലപാടല്ലെന്നാണ് കോൺഗ്രസ് നേതൃത്വം പ്രതികരിച്ചത്. അനാവശ്യ വിവാദങ്ങൾ ഉണ്ടാ ക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പ്രതികരിച്ചു. കശ്മീർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായിരുന്നു സൈഫുദിൻ സോസ്. അതേസമയം തീവ്രവാദികളെക്കാൾ ജനങ്ങളെകൊലപ്പെടുത്തുന്നത് സൈന്യമാണെന്ന് ഗുലാം നബി ആസാദ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയിലും കോൺഗ്രസ് നേതൃത്വം പുലിവാല് പിടിച്ചിരിക്കുകയാണ് .
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications