യുപിയിൽ മോഷണക്കുറ്റം ആരോപിച്ച് മുസ്ലീം യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു; നാല് പേർ അറസ്റ്റിൽ
ലഖ്നൗ: അലിഗഢിൽ മോഷണക്കുറ്റം ആരോപിച്ച് മുസ്ലീം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. 35 വയസുകാരനായ മുഹമ്മദ് ഫരീദ് അലിയാസ് ഔറംഗസേബ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മൂന്ന് പേർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
ചൊവ്വാഴ്ചയായിരുന്നു സംഭവം. പ്രദേശത്തെ തുണി വ്യാപാരിയായ മുകേഷ് ചന്ദ് മിത്തലിന്റെ വീട്ടിൽ നിന്നും ഓടി വരികയായിരുന്നു മുഹമ്മദ് മുകേഷിന്റെ മകന്റെ കൈയ്യിൽ പെടുകയായിരുന്നു. തുടർന്ന് ഇയാൾ മുഹമ്മദിനെ തടഞ്ഞ് നിർത്തി ചോദ്യം ചെയ്തു. ബന്ധുക്കളേയും അറിയിച്ചു. ബഹളം കേട്ട് പ്രദേശവാസികളും ഇവിടെ തടിച്ചുകൂടി. തുടർന്ന് എല്ലാവരും ചേർന്ന് ഇയാളെ മർദ്ദിക്കുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിക്കുന്നുണ്ട്. വീഡിയോയിൽ ലാത്തിയും മറ്റും ഉപയോഗിച്ച് മുഹമ്മദിനെ ആളുകൾ തല്ലുന്നത് കാണാം. ക്രൂരമർദ്ദനത്തിന് ശേഷം ഇയാളെ റോഡിലേക്ക് തള്ളുന്നതും വീഡിയോയിൽ ഉണ്ട്. മറ്റൊരു വീഡിയോയിൽ ഇയാളെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ആശുപത്രിയിലേക്ക് എടുത്ത് കൊണ്ടുപോകുന്ന ദൃശ്യങ്ങളും ഉണ്ട്. അതേസമയം മുഹമ്മദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
മുഹമ്മദിന്റെ മരണത്തിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. സമാജ്വാദി പാർട്ടി അലിഗഡ് യൂണിറ്റ് അധ്യക്ഷൻ അബ്ദുൾ ഹമീദ്, എസ് പി നേതാവ് അജ്ജു ഇഷ്ഖ്, ബിഎസ്പി നേതാവ് സൽമാൻ ഷാഫിദ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
മുകേഷ് മിത്തലിൻ്റെ വീട്ടിൽ മുഹമ്മദ് അബദ്ധത്തിൽ കയറിയതാണെന്ന് അജ്ജു ഇഷ്ഖ് പറഞ്ഞു. ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിൻ്റെ കീഴിലുള്ള ന്യൂനപക്ഷ സമുദായത്തിൻ്റെ ദുരവസ്ഥയാണ് ഈ സംഭവം ഉയർത്തിക്കാട്ടുന്നത്. ഞങ്ങൾ കുത്തിയിരിപ്പ് സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്, എഫ്ഐആറിൽ പേരുള്ള എല്ലാവരെയും ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുഹമ്മദ് മോഷ്ടിക്കാനാണ് വീട്ടിൽ കയറിയതെന്ന് ആരോപിച്ച് ബജ്റംഗ്ദൾ പ്രവർത്തകരും രംഗത്തെത്തി. ജനത്തിന്റേത് സ്വാഭാവിക പ്രതികരണമാണെന്നും മോഷ്ടാവായൊരാളുടെ പ്രവൃത്തി ന്യായീകരിക്കാനാണ് നീക്കമെങ്കിൽ വലിയ പ്രതിഷേധം നടത്തുമെന്നും സംഘടനയുടെ പ്രാദേശിക യൂണിറ്റ് കൺവീനർ ഗൗരവ് ശർമ്മ പറഞ്ഞു.
അതേസമയം പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചതായി അലിഗഡ് സിറ്റി പോലീസ് സൂപ്രണ്ട് മൃഗാങ്ക് ശേഖർ പതക് പറഞ്ഞു. സെക്ഷൻ 302 (കൊലപാതകം) പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത്. നാല് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, ലഭ്യമായ വീഡിയോ ദൃശ്യങ്ങളിലൂടെ സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ തിരിച്ചറിയാൻ ശ്രമിക്കുകയാണ്. മുഴുവൻ പ്രതികളേയും ഉടൻ അറസ്റ്റ് ചെയ്യും', അദ്ദേഹം വ്യക്തമാക്കി.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications