നാഗാലാന്റില്‍ ഗ്രാമീണര്‍ കൊല്ലപ്പെട്ടതില്‍ ഖേദം പ്രകടിപ്പിച്ച് സൈന്യം; അന്വേഷണം പ്രഖ്യാപിച്ചു
കൊഹിമ: സൈനിക നടപടിക്കിടെ ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സൈന്യം. ഗ്രാമീണര്‍ കൊല്ലപ്പെട്ടതില്‍ ഖേദമുണ്ടെന്ന് സൈന്യം അറിയിച്ചു. സംഭവം വിശദമായി അന്വേഷിക്കുമെന്നും സൈന്യം വ്യക്തമാക്കി. ഗ്രാമീണരുടെ തിരിച്ചടിയില്‍ ഒരു ജവാന് കൊല്ലപ്പെട്ടിട്ടുണ്ട്. സായുധ സംഘങ്ങള്‍ യാത്ര ചെയ്യുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സൈന്യം നടപടി തുടങ്ങിയത്. സംഘത്തിനെതിരെ ഒളിയാക്രമണം നടത്താനായിരുന്നു പദ്ധതി. എന്നാല്‍ അബദ്ധം സംഭവിച്ചു. എത്തിയത് കല്‍ക്കരി ഖനിയില്‍ ജോലി കഴിഞ്ഞ് വന്ന തൊഴിലാളികളായിരുന്നു.
ജഗജില്ലി സ്റ്റൈലില്‍ ഗ്രേസ് ആന്റണി!! റേഷന്‍ അരി വാങ്ങാനെത്തിയതാണോ ചേച്ചി എന്ന് കമന്റ്
സംഭവത്തില്‍ അതിയായ ദുഃഖമുണ്ടെന്ന് സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. നിര്‍ഭാഗ്യകരമായ സംഭവമാണ് നടന്നത്. ഉന്നത തല സംഘം അന്വേഷിക്കുകയും ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യും. നിരവധി സൈനികര്‍ക്ക് സംഭവത്തില്‍ പരിക്കുണ്ട്. പരിക്കേറ്റ ഒരു സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തുവെന്നും പ്രസ്താവനയില്‍ വിശദീകരിക്കുന്നു. നാഗാലാന്റിലെ മോന് ജില്ലയിലുള്ള ഒട്ടിങില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. 13 ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. നാഗാലാന്റ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. സംഭവം അപലപനീയമാണെന്ന് മുഖ്യമന്ത്രി നിഫിയു റിയോ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സംഭവത്തില്‍ അനുശോചനം അറിയിച്ചു.

വെടിവയ്പ്പ് നടന്നതോടെ ജനങ്ങള്‍ ക്ഷുഭിരായി. അവര്‍ സൈനികരുടെ വാഹനങ്ങള്‍ കൂട്ടത്തോടെ കത്തിച്ചു. സൈനികര്‍ക്ക് നേരെ ആക്രമണം നടത്തി. സൈനികര്‍ക്ക് അബദ്ധം സംഭവിച്ചതാണ് എന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു. മ്യാന്മര് അതിര്‍ത്തി കടന്നെത്തുന്ന സായുധ സംഘങ്ങള്‍ ഇവിടെ സജീവമാണ്. പ്രദേശത്ത് സായുധ സംഘങ്ങള്‍ എത്തി എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സൈനികര്‍ ദൗത്യം തുടങ്ങിയത്. ഗ്രാമീണര്‍ സായുധസംഘാംഗങ്ങളാണ് എന്ന് തെറ്റിദ്ധരിച്ച് ആക്രമിക്കുകയായിരുന്നു. സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്ന് ഒരു ആദിവാസി നേതാവ് പ്രതികരിച്ചു.
മിനി ട്രക്കില്‍ കല്‍ക്കരി ഖനിയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നുവര്‍ക്ക് നേരെയാണ് ആദ്യം വെടിവയ്പുണ്ടായത്. ഇവരെ കാണാതായതോടെ ഗ്രാമത്തിലുള്ള വോളണ്ടിയര്‍മാര്‍ തിരച്ചില്‍ നടത്തി. ഈ വേളയിലാണ് ട്രക്കില്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പിന്നീടാണ് സാഹചര്യം കൈവിട്ടത്. സൈനികരെ ഗ്രാമീണര്‍ വളയുകയായിരുന്നു. വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. രക്ഷപ്പെടാന്‍ വേണ്ടിയാണ് പിന്നീട് വെടിവച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി ഗ്രാമീണര്‍ക്ക് വെടിയേറ്റിട്ടുണ്ടെന്നും മരണ സംഖ്യ ഉയരാനാണ് സാധ്യതയെന്നും പോലീസ് പറഞ്ഞു. പരിക്കേറ്റ ഗ്രാമീണരും സൈനികരും വിവിധ സ്ഥലങ്ങളില്‍ ചികില്‍സയിലാണ്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications