നിതീഷിനും തേജസ്വിക്കും സീറ്റ് രണ്ടിടത്ത്; പിന്നീട് ഒന്നിച്ചിരുന്നു, ചര്‍ച്ചയായി വിമാനത്തിലെ ചിത്രങ്ങള്‍
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരുപാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. ഇന്ന് ഇന്ത്യ സഖ്യത്തിന്റെയും എന്‍ഡിഎയുടെയും യോഗം ഡല്‍ഹിയില്‍ ചേരുകയാണ്. നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകും. സര്‍ക്കാര്‍ രൂപീകരിക്കേണ്ടത് സംബന്ധിച്ചാകും എന്‍ഡിഎ യോഗത്തിലെ ചര്‍ച്ച. ടിഡിപിയും ജെഡിയുവും ഉപാധികള്‍ മുന്നോട്ട് വച്ചേക്കും.
അതേസമയം, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കണമോ അതോ പ്രതിപക്ഷത്തിരിക്കണമോ എന്ന് ഇന്ത്യ സഖ്യത്തിന്റെ നേതാക്കള്‍ ഇന്ന് തീരുമാനിക്കും. ടിഡിപിയും ജെഡിയുവും കളംമാറാന്‍ തയ്യാറായാല്‍ മാത്രമേ ഇന്ത്യ സഖ്യം സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമിക്കുകയുള്ളൂ. അതിനിടെയാണ് നിതീഷ് കുമാറും തേജസ്വി യാദവും ഒരു വിമാനത്തില്‍ ബിഹാറില്‍ നിന്ന് ഡല്‍ഹിയിലേക്ക് എത്തിയത്. ഇതിന്റെ ഫോട്ടോകള്‍ പുതിയ ചര്‍ച്ചയ്ക്ക് തിരികൊളുത്തി...

സര്‍ക്കാര്‍ രൂപീകരണത്തിന് വേണ്ടി ഡല്‍ഹിയില്‍ തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷമുള്ള നടപടിക്രമങ്ങളുടെ ഭാഗമായി നരേന്ദ്ര മോദി രാഷ്ട്രപതിക്ക് ദ്രൗപതി മുര്‍മുവിന് രാജിക്കത്ത് സമര്‍പ്പിച്ചു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുംവരെ കാവല്‍ പ്രധാനമന്ത്രിയായി തുടരാന്‍ രാഷ്ട്രപതി മോദിയോട് ആവശ്യപ്പെട്ടു. ഇന്ന് പാര്‍ട്ടികളുടെ യോഗത്തില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് സുപ്രധാന ധാരണയാകും.
240 സീറ്റുകളാണ് ബിജെപിക്ക് സ്വന്തമായി ലഭിച്ചത്. 272 സീറ്റുകളുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ സര്‍ക്കാര്‍ രൂപീകരണം സാധ്യമാകൂ. 16 സീറ്റ് നേടിയ ടിഡിപി, 12 സീറ്റ് ലഭിച്ച ജെഡിയു, അഞ്ച് സീറ്റുള്ള എല്‍ജെപി എന്നീ കക്ഷികളെ കൂടെ നിര്‍ത്തി സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബിജെപിയുടെ ശ്രമം. കൂടാതെ മറ്റുചില കക്ഷികളുമായും ഇവര്‍ ചര്‍ച്ചകള്‍ നടത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനിടെയാണ് ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറും ആര്‍ജെഡി നേതാവ് തേജസ്വി യാദവും ഒരു വിമാനത്തില്‍ ബിഹാര്‍ തലസ്ഥാനമായ പട്നയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. നിതീഷ് എന്‍ഡിഎ യോഗത്തിനും തേജസ്വി ഇന്ത്യ സഖ്യത്തിന്റെ യോഗത്തിനുമാണ് എത്തിയത്. രണ്ടു പേരും പുറപ്പെട്ടത് വിസ്താരയുടെ യുകെ-718 വിമാനത്തിലാണ്. രണ്ടിടത്തായിരുന്നു സീറ്റ് എങ്കിലും തേജസ്വി യാദവ് അല്‍പ്പ നേരം നിതീഷ് കുമാറിനൊപ്പം ഇരുന്നു.
ഈ വേളയില്‍ ഇരു നേതാക്കളും എന്താണ് ചര്‍ച്ച നടത്തിയത് എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇരുവരും ഒരുമിച്ചും അകന്നും ഇരിക്കുന്ന ചിത്രങ്ങള്‍ ചേര്‍ത്ത് ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയും ചെയ്തിട്ടുണ്ട്. സൗഹൃദ സംഭാഷണം മാത്രമായിരുന്നു എന്നും സുഖവിവരങ്ങള്‍ അന്വേഷിക്കുകയേ തേജസ്വി ചെയ്തിട്ടുള്ളൂവെന്നും പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.
സമീപ കാലം വരെ ഇന്ത്യ സഖ്യത്തിലുണ്ടായിരുന്നു നീതഷ് കുമാര്‍. സഖ്യ രൂപീകരണത്തിന് മുന്നില്‍ നിന്നതും നിതീഷാണ്. പട്നയിലെ സഖ്യത്തിന്റെ യോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. കണ്‍വീനര്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് നിതീഷ് 'ഇന്ത്യ' വിടാന്‍ കാരണം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ അഞ്ച് തവണ കളംമാറിയ ചരിത്രമുള്ള നേതാവ് കൂടിയാണ് നിതീഷ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications