നിതീഷ്- കെസിആര്‍, സ്റ്റാലിന്- കെജ്രിവാള്; മാറിമറിയുന്ന ദേശീയ രാഷ്ട്രീയം, ലക്ഷ്യമിടുന്നതെന്ത്?
ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ദേശീയ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. ബി ജെ പിക്കെതിരെ പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനായി നിരവധി നേതാക്കളാണ് ഇപ്പോള്‍ ഓടി നടക്കുന്നത്. മുന്‍കാലങ്ങളില്‍ ദക്ഷിണേന്ത്യന്‍ രാഷ്ട്രീയം - ഉത്തരേന്ത്യന്‍ രാഷ്ട്രീയം എന്ന വേര്‍തിരിവ് ഉണ്ടായിരുന്നെങ്കില്‍ ഇന്നത് ഇല്ലാതായിരിക്കുന്നു എന്ന് തന്നെ പറയാം.
എന്താണ് ഇതിന് കാരണമാകുന്നത്? 15 മാസങ്ങള്‍ക്കിപ്പുറം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് തന്നെയാണ് പ്രധാന കാരണം. അതിനോടൊപ്പം ബി ജെ പിക്കെതിരെ കോണ്‍ഗ്രസ് ദുര്‍ബലമാകുകയും പ്രാദേശിക കക്ഷികള്‍ പിടിച്ചുനില്‍ക്കുകയും ചെയ്യുന്ന സാഹചര്യം കൂടിയുണ്ട് എന്ന് വിലയിരുത്താം. ഉത്തരേന്ത്യയിലെ ബി ജെ പി ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ 130 സീറ്റുകളും ഒരു കേന്ദ്രഭരണ പ്രദേശവും ഒരു പ്രധാന ആകര്‍ഷണമാണ്.

അടുത്തിടെയാണ് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി പട്നയില്‍ കൂടിക്കാഴ്ച നടത്തിയത്. മൂന്ന് വിദ്യാഭ്യാസ പദ്ധതികള്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി സ്റ്റാലിന്റെ ക്ഷണപ്രകാരം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് തമിഴ്നാട്ടിലേക്കും വന്നു. ഇത്തരത്തില്‍ ഇതര രാഷ്ട്രീയ കക്ഷികള്‍ തമ്മിലുള്ള ഉത്തരേന്ത്യന്‍-ദക്ഷിണേന്ത്യന്‍ സഹകരണം പൊതുവെ ദേശീയ രാഷ്ട്രീയത്തില്‍ പതിവില്ലാത്തതാണ്.

ഇതോടൊപ്പം തന്നെ ബി ജെ പിയും, കോണ്‍ഗ്രസും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങല്‍ലേക്ക് ഉറ്റുനോക്കുന്നുണ്ട്. കഴിഞ്ഞ മാസമാണ് ബി ജെ പി ദക്ഷിണേന്ത്യ പിടിക്കാന്‍ തെലങ്കാനയില്‍ നിന്ന് തന്ത്രങ്ങള്‍ മെനഞ്ഞ് ആരംഭം കുറിച്ചത്. കോണ്‍ഗ്രസാകട്ടെ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ആരംഭിക്കുന്നത് കന്യാകുമാരിയില്‍ നിന്നാണ്.

ആന്ധ്രപ്രദേശ്, കര്‍ണാടക, കേരളം, തമിഴ്നാട്, തെലങ്കാന എന്നീ അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ 129 ലോക്സഭാ സീറ്റുകളിലും ഒരു കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് ബി ജെ പിയുടേയും കോണ്‍ഗ്രസിന്റേയും കണ്ണ് എന്നാണ് ഇത് വ്യക്തമാക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് വളരെ പെട്ടെന്ന് ഇവിടേക്ക് എത്തിപ്പെടുക സാധ്യമല്ല.
ഒന്നാമത് ബിജെപി തന്നെ; ലോക്സഭയില്‍ മറ്റ് പാര്‍ട്ടികള്‍ക്ക് എത്ര എംപിമാരുണ്ടെന്നറിയാമോ?

കേരളത്തില്‍ കോണ്‍ഗ്രസിന് സ്വാധീനമുണ്ട്. കര്‍ണാടകയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും സ്വാധീനമുണ്ട്. എന്നാല്‍ തെലങ്കാന, തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ അതത് പ്രാദേശിക പാര്‍ട്ടികള്‍ ശക്തമാണ്. പ്രധാനമായും ഇവിടങ്ങളില്‍ ആധിപത്യം പുലര്‍ത്തുന്ന 6-8 ശക്തമായ ജാതി ഗ്രൂപ്പുകളുണ്ട്. ലിംഗായത്ത്, വൊക്കലിഗ, ഈഴവ, ഗൗണ്ടര്‍, തേവര്, ഖമ്മ, റെഡ്ഡി എന്നിവയാണ് അത്.
ട്രാന്‍സ്പരന്റ് ഡ്രെസില്‍ ഗ്ലാമറസ് പോസുമായി അദിതി; വൈറല്‍ ചിത്രങ്ങള്‍

നിലവില്‍ കര്‍ണാടകയൊഴികെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി ജെ പി പൂജ്യമാണ് എന്ന് തന്നെ പറയാം. എന്നാല്‍ ദക്ഷിണേന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി വര്‍ധിച്ചിട്ടുണ്ട്. അതിനിടയില്‍ ചന്ദ്രബാബു നായിഡു എന്‍ ഡി എയിലേക്ക് മടങ്ങിയെത്തുമെന്ന അഭ്യൂഹങ്ങളുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന് മോഹന്‍ റെഡ്ഡിയും നരേന്ദ്ര മോദിയും ആന്ധ്ര പ്രതിപക്ഷ നേതാവ് ചന്ദ്രബാബു നായിഡുവും തമ്മില്‍ നാല് കൂടിക്കാഴ്ചകള്‍ നടന്നിരുന്നു.

സംസ്ഥാന വിഭജനത്തിന് ശേഷം കോണ്‍ഗ്രസ് തകരുകയും മുഖ്യമന്ത്രിയും പ്രതിപക്ഷവും ബി.ജെ.പിയോട് അയിത്തം കാണിക്കാതിരിക്കുകയും ചെയ്യുന്ന പ്രവണതയാണ്. ഇതാണ് ബി ജെ പി ലക്ഷ്യമിടുന്നതും. ദക്ഷിണേന്ത്യയില്‍ ബി ജെ പി വളരുകയാണ്. നിലവില്‍ കര്‍ണാടകയും പുതുച്ചേരിയും ഭരിക്കുന്നു. അതേസമയം ആന്ധ്രാപ്രദേശിലും തെലങ്കാനയിലും കോണ്‍ഗ്രസിന് അടിത്തറ നഷ്ടപ്പെട്ടു.

'ആദ്യം തെലങ്കാന, അടുത്തത് തമിഴ്നാട്' എന്നതാണ് ബിജെപിയുടെ മുദ്രാവാക്യം. മോദിയും അമിത് ഷായും ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയും എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും സ്ഥിരമായി സന്ദര്‍ശനം നടത്തുന്നുണ്ട്. തെലങ്കാനയിലാണ് അവര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതുകൊണ്ടാണ് ടി ആര് എസ് അധ്യക്ഷന്‍ കെസിആര്‍ സടകുടഞ്ഞെഴുന്നേറ്റത്.

ഉത്തരേന്ത്യന്‍ പാര്‍ട്ടികളുടെയും ദക്ഷിണേന്ത്യന്‍ പാര്‍ട്ടികളുടെയും പ്രത്യയശാസ്ത്രങ്ങളും സമീപനങ്ങളും തമ്മില്‍ വ്യക്തമായ വ്യത്യാസമുണ്ട്. എന്നാല്‍ ബി ജെ പിക്കെതിരെ കോണ്‍ഗ്രസ് ഇല്ലാത്ത ബദല്‍ എന്നതിലേക്ക് പല പാര്‍ട്ടികളും എത്തി തുടങ്ങിയിട്ടുണ്ട്. അത് ഊട്ടിയുറപ്പിക്കുക എന്നത് തന്നെയാണ് ഈ പാര്‍ട്ടി നേതാക്കളുടെ നിരന്തര കൂടിക്കാഴ്ചയില്‍ നിന്ന് വ്യക്തമാകുന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications