കശ്മീരില്‍ അഴിമതിക്കാരായ എട്ട് ജീവനക്കാരെ സര്‍വീസില്‍ നിന്ന് പിരിച്ച് വിട്ടു
ശ്രീനഗര്‍: അഴിമതിക്കാരായ ഉദ്യോസ്ഥര്‍ക്കെതിരെ നടപടി കര്‍ശനമാക്കി ജമ്മുകശ്മീര്‍. അഴിമതിക്കാരെന്ന് കണ്ടെത്തിയ എട്ട് പേരെ ഇന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ജമ്മു കശ്മീര്‍ സിവില്‍ സര്‍വീസ് റെഗുലേഷന്റെ ആര്‍ട്ടിക്കിള്‍ 226 (2) പ്രകാരം അഴിമതിയും പെരുമാറ്റദൂഷ്യവും ആരോപിച്ചാണ് 8 ജീവനക്കാരെയും പിരിച്ചുവിട്ടത്. വിവിധ വകുപ്പുകളില്‍ നിയമനം നടത്തുന്നതിന് അഴുമതി നടത്തിയെന്നാരോപിച്ച് ആര്‍യുഎസ്എയുടെ മിഷന് ഡയറക്ടര്‍ രവീന്ദ്ര കുമാര്‍ ഭട്ടിനെ പിരിച്ചുവിട്ടു. ഇയാള്‍ക്കെതിരെ 2015ലും വിജിലന്‍സ് അഴിമതികേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഇദ്ദേഹം ബിൃുദാഗാമിലെ റവന്യു അസിസ്റ്റന്‍ഡ് കമ്മീഷണറായിരിക്കുന്ന കാലയളവില്‍ റോഷ്നി സ്കിമിന് കീഴിലെ ഭൂമി കൈമാറ്റത്തിന് കൂട്ട് നിന്നിരുന്നുവെന്നും കൂടാതെ ഭൂമിയുടെവില ഏകപക്ഷീയമായി നിശ്ചയിച്ച് കൈമാറ്റം നടത്തിയതായും ഭട്ടിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു ഈ പശ്ചാതലത്തിലാണ് നടപടിയുമായി വിജിലന്‍സ് രംഗത്തെത്തിയത്. കൂടാതെ ഗ്രാമവികസന വകുപ്പ് ഡയറക്ടറായിരിക്കെ വേറൊരു അഴിമതി കേസിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
സാമ്പത്തിക തട്ടിപ്പും അദ്ദേഹത്തിന്റെ ദുരുപയോഗം ചെയ്യലുമടക്കം നിരവധി കേസുകളുലുമാണ് ഇദ്ദേഹം ഉള്‍പ്പെട്ടിട്ടുള്ളതെന്നാണ് അറിയാന്‍ കഴിയുന്നത്. ജെകെഎഎസ്, ശ്രീനഗര്‍ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്സ് റീജണല്‍ ഡയറക്ടര്‍ മുഹമ്മദ് കാസിം വാനിയെയും പിരിച്ചുവിട്ടു. കുപ്വാരയിലെ ഐസിഡിഎസിലെ ജില്ലാ പ്രോഗ്രാം ഓഫീസറായ വാനി, ഐസിഡിഎസ് പദ്ധതികള്‍ക്കായി ഉയര്‍ന്ന നിരക്കില്‍ ഗുണനിലവാരമില്ലാത്ത വസ്തുക്കള്‍ വാങ്ങി അഴിമതി നടത്തിയതിനാണ് അദ്ദേഹത്തിനെതിരെ നടപടിയെടുത്തതെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഭാര്യയുടെ പേരില്‍ വാനി അനധികൃത സ്വത്തുക്കള്‍ വാങ്ങിയതായും അദ്ദേഹത്തിന്റെ പദവി ദുരുപയോഗം ചെയ്തതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിനെതിരെ നടപടിയെടുത്തത്.
എആര്‍ഐ ആന്‍ഡ് ട്രെയിനിംഗ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി സെക്രട്ടറി നൂര്‍ ആലമിനെയും അഴിമതി ആരോപണത്തില്‍ ജോലിയില്‍ നിന്ന് പിരിച്ച്വിട്ടു. വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന സമയത്ത് ആലംതന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വന്‍ സ്വത്ത് സമ്പാദിച്ചെന്നാണ് ഇദ്ദേഹത്തിനെതിരെയുള്ള ആരോപണം. 2019ല്‍ നടത്തിയ അന്വേഷണത്തില്‍ ഇദ്ദേഹത്തിന്റെ സ്വത്തു വകകള്‍ ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടിയിരുന്നു. ജമ്മുവില്‍ ഒരു വീട്, ജമ്മുവില്‍ 10 മാര്‍ലസ് അളക്കുന്ന പ്ലോട്ട്, ജമ്മുവില്‍ 3 കനാല്‍ അളക്കുന്ന ഒരു പ്ലോട്ട്, 10 അളക്കുന്ന മറ്റൊരു പ്ലോട്ട്. ജമ്മുവിലെ മാര്‍ലാസ് എന്നിവയാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. കൂടാതെ നിരവധി ആഡംബര വാഹനങ്ങളും വാങ്ങികൂട്ടിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജോലിയില്‍ നിന്നും പിരിച്ചുവിട്ട മുഹമ്മദ് മുജീബുറഹ്്മാന്‍ ഗാസി, നിലവിലില്ലാത്ത സഹകരണ സംഘത്തിന് വേണ്ടി 223 കോടി രൂപ വായ്പ അനുവദിച്ചിരുന്നു ഇതിന്റെ പേരിലാണ് അദ്ദേഹത്തെ പിരിച്ച് വിട്ടത്. ഇനിയും ഇത്തരം അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications