രാജ്യം മാന്ദ്യത്തിലേക്ക് പോകില്ലെന്ന് ധനമന്ത്രി, വിലക്കയറ്റത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച!!
ദില്ലി: ദിവസങ്ങളായി പ്രതിപക്ഷം ഉന്നയിക്കുന്ന വിലക്കയറ്റ വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ ധനമന്ത്രി നിര്‍മലാ സീതാരാമന് മറുപടി നല്കി. വസ്തുതകള്‍ മനസ്സിലാക്കാതെയുള്ള ആരോപണങ്ങളാണ് ഇവയെന്ന് ധനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ എത്രയോ മെച്ചപ്പെട്ട് നിലയിലാണ്.

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ നമുക്ക് പ്രശ്നങ്ങളില്ല. വളരെ വേഗത്തില്‍ വളരുന്ന വിപണികളിലൊന്നാണ് നമ്മുടേത്. ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ല. ബ്ലൂംബര്‍ഗ് സര്‍വേ പ്രകാരം ഇന്ത്യയില്‍ മാന്ദ്യത്തിനുള്ള സാധ്യതയില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
രാജ്യത്ത് വിലക്കയറ്റമുണ്ടെന്നത് പുകമറയാണ്. യഥാര്‍ത്ഥത്തില്‍ ഇതിന് രാഷ്ട്രീയമായ വശങ്ങളാണ് കൂടുതലായും ഉള്ളതെന്നും ധനമന്ത്രി ലോക്സഭയില്‍ പറഞ്ഞു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് എംപിമാര്‍ സഭയില്‍ നിന്ന് ഇറങ്ങി പോയി.അമേരിക്കയില്‍ പറയുന്നത് പോലൊരു സ്ഥിതി ഇവിടെയുണ്ടാവില്ലെന്ന് അധീര്‍ രഞ്ജന്‍ ചൗധരിയുടെ ചോദ്യങ്ങള്‍ക്ക് ധനമന്ത്രി മറുപടി നല്കി.
ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴാനുള്ള നേരിയ സാധ്യത പോലുമില്ലെന്ന് മന്ത്രി പറഞ്ഞു. ഏതെങ്കിലും ഡാറ്റയെ ആസ്പദമാക്കിയല്ല വിമര്‍ശനം നടക്കുന്നത്. വെറും രാഷ്ട്രീയപരമായിട്ടുള്ള വിമര്‍ശനമാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.
മുപ്പതോളം എംപിമാര്‍ വിലക്കയറ്റത്തെ കുറിച്ച് പാര്‍ലമെന്റില്‍ വിഷയങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ ഒന്നില്‍ പോലും കൃത്യമായ വിവരങ്ങള്‍ ഇല്ല. എല്ലാത്തിലുമുള്ളത് രാഷ്ട്രീയമായ വശങ്ങളാണെന്നും നിര്‍മലാ സീതാരാമന് പറഞ്ഞു. ഇന്ത്യയിലെ ജനങ്ങള്‍ക്കാണ് എല്ലാ ക്രെഡിറ്റും ഞാന്‍ നല്‍കുക.
സമ്പദ് വ്യവസ്ഥ പ്രതിസന്ധി നേരിട്ട ഘട്ടത്തിലും നമ്മള് പ്രശ്നമുണ്ടായില്ല. ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണിയെന്ന പേര് നമ്മള് നിലനിര്‍ത്തി. ചില്ലറ വിപണിയിലെ വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്ന് ധനമന്ത്രി ഉറപ്പ് നല്കി.
ചില്ലറ വിപണിയിലെ വിലക്കയറ്റം ഏഴ് ശതമാനത്തിലേക്ക് കൊണ്ടുവരാനാണ് ശ്രമം. യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിലക്കയറ്റം ഇരട്ട അക്കത്തിലായിരുന്നു. 22 മാസത്തോളം വിലക്കയറ്റം 9 ശതമാനത്തിന് മുകളിലായിരുന്നുവെന്നും ധനമന്ത്രി തുറന്നടിച്ചു.
ഇതെന്ത് പൊളിയാണ് ഡിക്യൂ; ആരാധകര്‍ക്കൊപ്പം ആടിത്തിമിര്‍ത്ത് സീതാരാമം ടീം, വൈറല്‍ ചിത്രങ്ങള്‍!!
ജിഎസ്ടി പിരിക്കലില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടായിട്ടുണ്ട്. ജൂലായ് മാസത്തില്‍ 1.4 കോടിക്ക് മുകളിലാണ് ലഭിച്ചതെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. ഈ തുകയ്ക്ക് മുകളില്‍ തുടര്‍ച്ചയായ അഞ്ചാം മാസമാണ് ലഭിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications