'ശരീര ഭാഗങ്ങള്‍ ചിതറി കിടക്കുന്നു, രക്തം തളം കെട്ടിയ നിലയില്‍; വെളിപ്പെടുത്തി രക്ഷപ്പെട്ടയാള്‍
ഭുവനേശ്വര്‍: ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍ ബാധിക്കപ്പെട്ടവര്‍ പുറത്തേക്ക് അറിയുന്നതിലും എത്രയോ മുകളിലായിരിക്കുമെന്ന് അപകടത്തില്‍ രക്ഷപ്പെട്ട യുവാവ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇയാള്‍ ഇക്കാര്യം അറിയിച്ചത്. താന്‍ കണ്ട കാഴ്ച്ചകള്‍ അതിദാരുണമായിരുന്നുവെന്ന് ഇയാള്‍ പറയുന്നു.
'ഇരുന്നൂറോളം മൃതദേഹങ്ങള്‍ താന്‍ കണ്ടു. പല കുടുംബങ്ങളും ഞെരിഞ്ഞമര്‍ന്നത് പോലെയായിരുന്നു. പലരുടെയും കൈകാലുകള്‍ അറ്റുപോയിരുന്നു. ട്രെയിനിലാകെ രക്തം തളം കെട്ടി നില്‍ക്കുകയായിരുന്നു. ഇങ്ങനൊരു കാഴ്ച്ച താന്‍ ഒരിക്കലും മറക്കില്ലെന്നും' കോറമണ്ഡല്‍ എക്സ്പ്രസിലെ യാത്രക്കാരനായ അനുഭവ് ദാസ് കുറിച്ചു. ഇയാള്‍ ഹൗറയില്‍ നിന്ന് ചെന്നൈയ്ക്കുള്ള യാത്രയ്ക്കായിട്ടായിരുന്നു ട്രെയിനില്‍ കയറിയത്.

'ഒരു പോറല്‍ പോലും ഏല്ക്കാതെ രക്ഷപ്പെട്ടതില്‍ ആരോടൊക്കെ നന്ദി പറയണമെന്ന് അറിയില്ല. ഇന്ത്യ കണ്ട ഏറ്റവും വലിയ ട്രെയിന്‍ അകടങ്ങളില്‍ ഇതും വരുമെന്നും' യുവാവ് കുറിച്ചു. മൂന്ന് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് വലിയ അപകമുണ്ടായത്.
കോറമണ്ഡല്‍ എക്സ്പ്രസ് നിര്‍ത്തിയിട്ട ട്രെയിനില്‍ ഇടിച്ചുകയറുകയായിരുന്നു. യശ്വന്ത്പൂര്‍ എക്പ്രസില്‍ 13 കോച്ചുകള്‍ക്കാണ് നാശനഷ്ടമുണ്ടായത്. എ ത്രീ ടൈയര്‍, എസി 2 ടയര്‍ എന്നിവ പൂര്‍ണമായും തകര്‍ന്നുവെന്നും അനുഭവ് ദാസ് പറഞ്ഞു.
'ആ കാഴ്ച്ച തന്റെ മനസ്സ് തകര്‍ക്കുന്നതാണ്. 250 പേരെങ്കിലും മരിച്ച് കിടക്കുന്നത് ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. പുറത്തെത്തിയ ഉടനെ നിരവധി പേരാണ് സഹായിക്കാന്‍ എത്തിയത്. പലരും അതിന് സന്നദ്ധരായി മുന്നോട്ട് വന്നു. അതേസമയം താന്‍ സുരക്ഷിതനായി വീട്ടിലെത്തി. തനിക്ക് പരിക്കുകള്‍ ഒന്നുമില്ല.പോലീസും, ആംബുലന്‍സും, എന്‍ഡിആര്‍എഫ് ടീമുകളും അപകടസ്ഥലത്തുണ്ട്. ഞാന്‍ അവിടെ നിന്നും സുരക്ഷിതമായി വീട്ടിലെത്തി. എല്ലാവരോടും നന്ദിയുണ്ടെന്നും' ദാസ് കുറിച്ചു.
അതേസമയം അപകടത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ നിരവധി പേരാണ് രക്തം ദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ചെത്തിയിരിക്കുന്നത്. ഇവര്‍ ബാലസോറിലെ ആശുപത്രിയില്‍ ക്യൂ നില്‍ക്കുകയാണ്. പോലീസുകാരും ഇവര്‍ക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. നിരവധി ആശുപത്രികളില്‍ ഇവര്‍ രക്തം ദാനം ചെയ്യുന്നുണ്ട്.
അതേസമയം അപകടത്തില്‍പ്പെട്ടവരില്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള തൊഴിലാളികളും ഉണ്ടായിരുന്നു. ഇവരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ ചന്ദ്രകോണയിലെ വീടുകളിലേക്ക് മടങ്ങി. നിതായ് ദലോയ്, കാര്‍ത്തിക് ദോലൂയി, ശീതള്‍ ദോലൂയി, എന്നിവര്‍ ചെന്നൈയിലെ പെയിന്റിംഗ് തൊഴിലാളികളായിരുന്നു.
ഇവര്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ട്രെയിനില്‍ അപകടമുണ്ടായത്. സംഭവസ്ഥലത്ത് 200 ആംബുലന്‍സുകള്‍, 50 ബസ്സുകള്‍, 45 മൊബൈല്‍ ഹെല്‍ത്ത് യൂണിറ്റുകള്‍ എന്നിവ സജ്ജമായി നിര്‍ത്തിയിട്ടുണ്ട്. 1200 ദുരന്ത നിവാര സംഘത്തെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്. ട്രാക്ടറുകളില്‍ അടക്കം മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിക്കുന്നുണ്ട്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications