Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനീസ് കടന്നുകയറ്റം ചർച്ച ചെയ്തില്ല; പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി

ന്യൂഡൽഹി: അതിർത്തി സംഘർഷത്തെ ചൊല്ലി പാർലമെന്റിൽ ബഹളം. ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചുള്ള ചർച്ചയുടെ ആവശ്യം നിരസിച്ചതിനെ തുടർന്ന് പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

തങ്ങളുന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷ അംഗങ്ങൾ രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയത്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഇടത് അംഗങ്ങളാണ് സഭയിൽ നിന്ന് ഇറങ്ങിപ്പോയത്.

india new

ഇത് അഞ്ചാം ദിവസമാണ് ഇന്ത്യ - ചൈന അതിർത്തി സംഘർഷം പാർലമെന്റിൽ ശക്തമായ തർക്കത്തിന് കാരണമാകുന്നത്. പ്രതിപക്ഷത്ത് നിന്ന് വിഷയം ഉന്നയിച്ച് രാജ്യസഭയിൽ മനീഷ് തിവാരിയാണ് നോട്ടീസ് നൽകിയത്. എന്നാൽ ഇത് ചട്ടപ്രകാരമല്ലെന്ന് പറഞ്ഞാണ് രാജ്യസഭാധ്യക്ഷൻ നോട്ടീസ് തള്ളിയത്.

പ്രതിപക്ഷ നേതാവായ മല്ലികാർജ്ജുൻ ഖാർഗെ തന്നെ സ്പീക്കറുടെ നടപടിയിൽ പ്രതിഷേധവുമായി രംഗത്ത് വന്നു. ഇതേ വിഷയത്തിൽ സഭയെ അഭിസംബോധന ചെയ്ത കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു, "അവർ (ചൈന) ഞങ്ങളുടെ ഭൂമി കയ്യേറുകയാണ്. ഈ വിഷയം ചർച്ച ചെയ്തില്ലെങ്കിൽ പിന്നെ മറ്റെന്താണ് ചർച്ച ചെയ്യേണ്ടത്? ഈ വിഷയത്തിൽ സഭയിൽ ചർച്ചയ്ക്ക് ഞങ്ങൾ തയ്യാറാണ്.

എന്നാൽ മല്ലികാർജ്ജുൻ ഖാർഗെ അദ്ദേഹം ഇരിക്കുന്ന പദവിയുടെ അന്തസ് കളയരുതെന്നായിരുന്നു കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞത്. കോൺഗ്രസ് കാലത്തെ അതിർത്തി സംഘർഷങ്ങളുന്നയിച്ചാണ് ഇദ്ദേഹം പ്രതിപക്ഷത്തിന്റെ വാദങ്ങളെ എതിർത്തത്. 2012 ൽ കേന്ദ്ര സഹമന്ത്രി ഇ അഹമ്മദ് ചൈനയുടെ കടന്ന് കയറ്റത്തെ കുറിച്ച് നടത്തിയ പ്രസ്താവന പീയുഷ് ഗോയൽ വായിച്ചു. കോൺഗ്രസിന്റെ കാലത്ത് ചൈനയുടെ കടന്നുകയറ്റം ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഇതിന്റെ പേരിലായിരുന്നു പിന്നീട് തതർക്കം.

തങ്ങളുന്നയിച്ച വിഷയങ്ങൾ ചർച്ചയ്ക്ക് എടുക്കാതായതോടെ പ്രതിഷേധം പ്രകടമാക്കി പ്രതിപക്ഷം സഭ വിട്ട് ഇറങ്ങിപ്പോയി. സഭ തടസപ്പെടുത്തുന്നതിനെ രാജ്യസഭാ അധ്യക്ഷൻ വിമർശിച്ചു. ക്രിയാത്മകമായ ചർച്ചകൾ നടക്കേണ്ട സമയമാണ് നഷ്ടമാകുന്നതെന്ന് അദ്ദേഹം പ്രതിപക്ഷത്തോട് പറഞ്ഞു. സമാജ്‌വാദി പാർട്ടി അംഗങ്ങൾ വിഷയം ചർച്ചയ്ക്ക് എടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സഭയിൽ നിന്ന് ഇറങ്ങിപ്പോയില്ല. ലോക്സഭയിലും അതിർത്തി സംഘർഷ വിഷയത്തിൽ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന്റെ അവതരണം സ്പീക്കർ നിരാകരിച്ചു.

സൈനിക ആധുനികവൽക്കരണത്തിൽ നിന്നും ഇന്ത്യയുടെ എതിരാളികളുടെ ആക്രമണാത്മക നടപടികളിൽ നിന്നുമുള്ള "ഗൂഢാലോചന" മൂലം ഉണ്ടാകുന്ന എല്ലാ സൈനിക അപകടങ്ങൾക്കും ഇന്ത്യൻ സൈന്യം സജ്ജമാണെന്ന് ശനിയാഴ്ച നേരത്തെ പ്രതിരോധ മന്ത്രാലയം അതിന്റെ വർഷാവസാന അവലോകനത്തിൽ പറഞ്ഞിരുന്നു..

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+