Get Updates
Get notified of breaking news, exclusive insights, and must-see stories!

മേഘാലയിലും ബിജെപി സർക്കാറില്‍ നിന്ന് പുറത്തേക്ക്: ഒറ്റക്ക് മത്സരിക്കുമെന്ന് എന്‍പിപി

ഷില്ലോങ്: 2023-ലെ മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ബി ജെ പിയുടെ സഖ്യകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി). സഖ്യം തുടരാന്‍ ബി ജെ പി നേതൃത്വത്തിന് താല്‍പര്യം ഉണ്ടായിരുന്നെങ്കിലും തനിച്ച് മത്സരിക്കാനുള്ള തീരുമാനവുമായി എന്‍ പി പി മുന്നോട്ട് പോവുകയായിരുന്നു. ഇതോടെ പ്രാദേശിക പാർട്ടിയുമായുള്ള സഖ്യം പിൻവലിക്കാനുള്ള ആലോചനയിലാണ് ബി ജെ പി.

എൻ പി പിയുടെ നേതൃത്വത്തിലുള്ള മേഘാലയ ഡെമോക്രാറ്റിക് അലയൻസ് (എം ഡി എ) സർക്കാർ അഴിമതിയിൽ മുങ്ങിപ്പോയെന്നും ഈ സാഹചര്യത്തില്‍ സഖ്യം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് പാർട്ടി ചർച്ചകൾ നടത്തുന്നുണ്ടെന്നുമാണ് മേഘാലയയുടെ ചുമതലയുള്ള ബി ജെ പി നേതാവ് എം ചുബ ആവോ വ്യക്തമാക്കുന്നത്.

ബി ജെ പി സഖ്യത്തില്‍ നിന്ന് പുറത്ത് പോയാലും സർക്കാർ വീഴില്ല

ബി ജെ പി സഖ്യത്തില്‍ നിന്ന് പുറത്ത് പോയാലും സർക്കാർ വീഴില്ലെന്നുള്ളതാണ് എന്‍ പി പിയുടെ ധൈര്യം. എൻ പി പിയുടെ 23 പേരും ബിജെപിയുടെ രണ്ട് പേരും ഉൾപ്പെടെ 60 അംഗ മേഘാലയ നിയമസഭയിൽ 48 എം എൽ എമാരുടെ പിന്തുണയാണ് എം ഡി എ സർക്കാരിനുള്ളത്. എട്ട് അംഗങ്ങളുള്ള യു ഡി പി, 4 അംഗങ്ങളുള്ള പി ഡി എഫ്, രണ്ട് പേരുടെ പിന്തുണയുള്ള എച്ച് എസ് പി ഡി പിക്ക് പുറമേ 7 സ്വതന്ത്രരും സർക്കാറിന് പിന്തുണ നല്‍കുന്നുണ്ട്. 12 അംഗങ്ങളുള്ള തൃണമൂല്‍ കോണ്‍ഗ്രസാണ് പ്രതിപക്ഷത്തെ പ്രമുഖർ.

ആരോഗ്യ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല; സൂപ്പർ വർക്ക് ഔട്ട് വീഡിയോയുമായി എസ്തർ

വടക്കുകിഴക്കൻ മേഖലയില്‍ കൂടുതല്‍ ശക്തിയുള്ള രാഷ്ട്രീയ

വടക്കുകിഴക്കൻ മേഖലയില്‍ കൂടുതല്‍ ശക്തിയുള്ള രാഷ്ട്രീയ പാർട്ടിയായി മാറുക എന്ന ലക്ഷ്യത്തോടെയാണ് എന്‍ പി പി തനിച്ച് മത്സരിക്കാന്‍ തീരുമാനിച്ചത്. ഈ വർഷം നടന്ന മണിപ്പൂർ തിരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിച്ച എന്‍ പി പി 7 സീറ്റില്‍ വിജയിച്ചിരുന്നു. വോട്ട് വിഹിതവും വലിയ രീതിയില്‍ മെച്ചപ്പെടുത്തി. ബി ജെ പി ഭരിക്കുന്ന നാഗാലാന്‍ഡും അരുണാചല്‍ പ്രദേശുമാണ് എൻ പി പിയുടെ അടുത്ത ലക്ഷ്യം.

ബി ജെ പിയുമായി സഖ്യത്തിലാണെങ്കിലും, വിവാദമായ

ബി ജെ പിയുമായി സഖ്യത്തിലാണെങ്കിലും, വിവാദമായ അഫ്‌സ്പ, പൗരത്വ (ഭേദഗതി) നിയമം തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എൻ പി പി ബി ജെ പിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ നയമായിരുന്നു സ്വീകരിച്ചത്. കൊള്ളയടി, സെക്‌സ് റാക്കറ്റ് നടത്തിപ്പ് എന്നീ കുറ്റങ്ങൾ ചുമത്തി സംസ്ഥാന വൈസ് പ്രസിഡന്റ് ബെർണാഡ് എൻ മാരാക്കിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് എൻ പി പിയോടുള്ള സഖ്യം ബി ജെ പി അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതെന്നും ശ്രദ്ധേയമാണ്.

എം ഡി എ സർക്കാരിൽ തുടരുന്നത് സംബന്ധിച്ച് ഒരു

എം ഡി എ സർക്കാരിൽ തുടരുന്നത് സംബന്ധിച്ച് ഒരു മാസത്തിനകം പാർട്ടി തീരുമാനം എടുക്കുമെന്നും ബി ജെ പി മേഘാലയ നേതൃത്വം വ്യക്തമാക്കുന്നു. എന്താണ് വരാൻ പോകുന്നതെന്ന് സൂചിപ്പിച്ചുകൊണ്ട്, സംസ്ഥാന അസംബ്ലിയിലെ രണ്ട് എം‌ എൽ‌ എമാരും സർക്കാരിൽ നിന്ന് പുറത്തുപോകുന്നതിനെ സൂചിപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്. പാർട്ടിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി മുന്നണി വിടാനുള്ള നീക്കത്തിന് കഴിഞ്ഞ മാസം സമ്മതം നൽകുകയും ചെയ്തിരുന്നു.

എംഡിഎ സർക്കാരിൽ ധാരാളം അഴിമതിയുണ്ട്. ഞങ്ങൾ

"എംഡിഎ സർക്കാരിൽ ധാരാളം അഴിമതിയുണ്ട്. ഞങ്ങൾ അവരോടൊപ്പം തുടർന്നാൽ, ഞങ്ങൾ അഴിമതിയുടെ ഭാഗമാണെന്ന് പറഞ്ഞ് ആളുകൾ ഞങ്ങളെ കുറ്റപ്പെടുത്തും. ബി ജെ പിക്ക് അഴിമതിയോട് സഹിഷ്ണുതയില്ല, "ആവശ്യമെങ്കിൽ അഴിമതിയെക്കുറിച്ചുള്ള "സത്യം കണ്ടെത്തുന്നതിന്" കേന്ദ്ര അന്വേഷണ ഏജൻസികളെ കൊണ്ടുവരാമെന്നും എം ചുബ ആവോ പറഞ്ഞു. ബി ജെ പി അധ്യക്ഷൻ ജെപി നദ്ദയുമായി വിഷയം ചർച്ച ചെയ്യാൻ ഉടൻ ഡൽഹിയിലേക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി ജെ പി ദേശീയ ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) ബി എൽ സന്തോഷ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി സംസ്ഥാനത്ത് എത്തിയിട്ടുമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+