Get Updates
Get notified of breaking news, exclusive insights, and must-see stories!

നിതീഷ് കുമാർ സർക്കാരിന് പിന്തുണയുമായി ഒവൈസി;'മുസ്ലീങ്ങൾക്ക് തുല്യ നീതി ഉറപ്പാക്കണം'

ഡൽഹി: ബിഹാറിൽ എൻഡിഎ സർക്കാരിന് പിന്തുണ പ്രഖ്യാപിക്കാൻ തയ്യാറാണെന്ന് എ ഐ എം ഐ എം മേധാവി അസദുദ്ദീൻ ഒവൈസി. മുസ്ലീം ഭൂരിപക്ഷ മേഖലയായ സീമാഞ്ചലിലെ ജനങ്ങങ്ങളോട് മുഖ്യമന്ത്രി നിതീഷ് കുമാർ തുല്യ നീതി പുലർത്തണമെന്നും വർഗീയതയെ അദ്ദേഹം പുറത്ത് നിർത്തണമെന്നും ഒവൈസി പറഞ്ഞു. സീമാഞ്ചൽ സന്ദർശനത്തിനിടെയാണ് ഒവൈസിയുടെ പ്രതികരണം. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എ ഐ എം ഐ എം അഞ്ച് സീറ്റുകളിൽ വിജയിച്ചത് ഈ മേഖലയിൽ നിന്നാണ്.

പട്നയിൽ പുതിയതായി രൂപീകരിച്ച സർക്കാരിന് എല്ലാ ആശംസകളും നേരുന്നതായി ഒവൈസി പറഞ്ഞു. പുതിയ സർക്കാർ പട്നയിലും രാജ്ഗിറിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ അവഗണിക്കപ്പെട്ട മേഖലയ്ക്ക് പ്രാധാന്യം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും ഒവൈസി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജന്മദേശമായ നളന്ദ ജില്ലയിലെ പ്രസിദ്ധമായ ബുദ്ധതീർത്ഥാടന കേന്ദ്രമാണ് രാജ്ഗിർ.സീമാഞ്ചലിൽ ദളിതരും ആദിവാസികളും ഉൾപ്പെടെയുള്ള എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടി തങ്ങളുടെ പാർട്ടി പ്രവർത്തിക്കുന്നുണ്ടെന്നും ഒവൈസി പറഞ്ഞു.

ow-17

നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കാനുള്ള എഐഎംഐഎമ്മിന്റെ അഭ്യർത്ഥന നിരസിച്ച ആർജെഡിക്കെതിരേയും ഒവൈസി രൂക്ഷവിമർശനം ഉയർത്തി.ബിജെപിയെ തടയുമെന്ന പേരിൽ മുസ്ലീം വോട്ടുകൾ തേടുന്നവർക്ക് ആ പാർട്ടിയെ തടയാൻ കഴിയില്ലെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. അതിനാൽ, എംവൈ (മുസ്ലീം യാദവ്) വിഭാഗത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവർക്ക് തിരിച്ചടിയുണ്ടായി, ഒവൈസി പറ‍ഞ്ഞു.

അമൂർ (അക്തറുൽ ഈമാൻ), ബഹാദൂർഗഞ്ച് (മുഹമ്മദ് ഷാനവാസ് ആലം), ബൈസി (സർവർ ആലം), ജോക്കിഹാട്ട്, കോച്ചാധാമൻ (അഡ്വക്കേറ്റ് ഷംസ് ആഗാസ്) എന്നീ മണ്ഡലങ്ങളിലാണ് എ ഐ എം ഐ എം വിജയിച്ചത്. വിജയികളിൽ ഏറ്റവും വലിയ ഭൂരിപക്ഷം അക്തറുൽ ഈമാൻ ആണ് രേഖപ്പെടുത്തിയത്, 38,000-ത്തിലധികം വോട്ടുകൾക്കായിരുന്നു വിജയം. അതേസമയം സംസ്ഥാനത്തുടനീളം ഏകദേശം 25-29 സീറ്റുകളിൽ മത്സരിച്ചെങ്കിലും, എ ഐ എം ഐ എമ്മിന് ഏകദേശം 1.9-2% വോട്ട് വിഹിതം മാത്രമാണ് ലഭിച്ചത്.മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച പാർട്ടി പക്ഷെ മറ്റ് പല മണ്ഡലങ്ങളിലും പ്രതിപക്ഷത്തിന്റെ വോട്ടുകൾ ഭിന്നിക്കുന്നതിന് കാരണമായി.

ഇത്തവണ വലിയ വിജയമാണ് ബിഹാറിൽ എൻഡിഎ നേടിയത്. 243 സീറ്റുകളിൽ 202 എണ്ണവും സഖ്യം സ്വന്തമാക്കി. ബി ജെ പി 89 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായി. നിതീഷ് കുമാറിന്റെ ജെ ഡി യു 85 സീറ്റുകളിലാണ് വിജയിച്ചത്. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി (റാം വിലാസ്) 19 സീറ്റുകളും രാഷ്ട്രീയ ലോക് മോർച്ച 5 സീറ്റുകളും ഹിന്ദുസ്ഥാനി അവാം മോർച്ച 3 സീറ്റുകളും നേടി.

ദയനീയ പരാജയമാണ് മഹാസഖ്യം ഏറ്റുവാങ്ങിയത്. ആകെ 35 സീറ്റുകൾ മാത്രമാണ് അവർക്ക് നേടാനായത്. രാഷ്ട്രീയ ജനതാദൾ (ആർജെഡി) 25 സീറ്റുകളും കോൺഗ്രസ് 6 സീറ്റുകളും ലെഫ്റ്റ് ഫ്രണ്ട് (സിപിഐ, സിപിഎം, സിപിഐ(എംഎൽ) എന്നിവ ചേർന്ന്) 3 സീറ്റുകളും നേടി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+